അമ്മയിനിയില്ല; വിതുമ്പലടക്കാനാകാതെ പ്രസന്ന....
Thursday, August 1, 2024 5:39 AM IST
നിലമ്പൂര്‍: "അമ്മയ്ക്ക് സഹോദരന്‍റെ വീട്ടിലേക്ക് പോകുന്നതിന് പകരം സ്വന്തം വീട്ടില്‍ തന്നെ ഇരുന്നാല്‍ മതിയായിരുന്നില്ലേ’ എന്ന് ചോദിച്ചുകൊണ്ട് വിതുമ്പിയാണ് പെരിന്തല്‍മണ്ണയിലെ വീട്ടില്‍ നിന്നെത്തിയ മകള്‍ പ്രസന്ന ചിന്നയുടെ മൃതദേഹം കണ്ട് തിരിച്ചിറങ്ങിയത്. ചൂരല്‍മലയിലെ താമസക്കാരി ചിന്നയുടെ വീട്ടില്‍ അവര്‍ തനിച്ചാണ് താമസിക്കുന്നത്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചിന്നയുടെ മൃതദേഹം മുണ്ടേരിയില്‍ ചാലിയാറില്‍ നിന്നാണ് ചൊവ്വാഴ്ച കണ്ടെടുത്തത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്നലെ രാവിലെ തിരിച്ചറിയാനാണ് പെരിന്തല്‍മണ്ണയിലേക്ക് വിവാഹം കഴിച്ചയച്ച മകള്‍ പ്രസന്നയും മക്കളും മറ്റു ബന്ധുക്കളും എത്തിയത്.

അമ്മയാകില്ലെന്ന് മനസിലുറപ്പിച്ച മകള്‍ പ്രസന്ന ആദ്യം മൃതദേഹം കാണാന്‍ കൂട്ടാക്കാതെ വാഹനത്തില്‍ തന്നെ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് കൂടെ വന്ന ബന്ധുക്കള്‍ നോക്കിയെങ്കിലും അവര്‍ക്ക് ഉറപ്പ് പറയാനായില്ല. വെള്ളത്തില്‍ കിടന്ന് ജീര്‍ണിക്കുകയും വണ്ണം വയ്ക്കുകയും ചെയ്ത മൃതദേഹം പെട്ടന്ന് തിരിച്ചറിയുക പ്രയാസമായിരുന്നു.


ബന്ധുക്കള്‍ക്ക് ഉറപ്പ് പറയാനാകാതെ വന്നതോടെയാണ് മകള്‍ പ്രസന്ന തന്നെ നേരിട്ട് വന്ന് കണ്ടത്. അതോടെ നിലവിളിയായി. അല്‍പ്പം മാറി സഹോദരി ചന്ദ്രികയുടെ വീട്ടിലായിരുന്നു പകല്‍ മുഴുവന്‍ ചൂരല്‍മല മുരളീഭവനിലെ ചിന്ന.

ഇവര്‍ തൊഴിലുറപ്പ് തൊഴിലാളി കൂടിയാണ്. തുടര്‍ന്ന് വൈകുന്നേരത്തോടെ സ്വന്തം വീട്ടിലെത്തി വിളക്ക് വച്ച് സമീപത്തുള്ള സഹോദരന്‍റെ വീട്ടിലേക്ക് കിടക്കാനായി പോയതായിരുന്നു.