മഴയ്ക്ക് നേരിയ ശമനം
Thursday, August 1, 2024 5:39 AM IST
മലപ്പുറം: രണ്ടു ദിവസം തുടര്‍ച്ചയായി പെയ്ത മഴയ്ക്ക് ഇന്നലെ ജില്ലയില്‍ നേരിയ ശമനം. ജില്ലയില്‍ ഇന്നലെ പല സ്ഥലങ്ങളിലും മഴ പെയ്തെങ്കിലും ദുരിതങ്ങള്‍ കുറവായിരുന്നു. അതേസമയം കഴിഞ്ഞദിവസം പെയ്ത മഴയില്‍ വെള്ളക്കെട്ട് പലസ്ഥലങ്ങളിലുമുണ്ട്.

ഭാരതപ്പുഴയില്‍ ജലനിരപ്പ് കുറഞ്ഞിട്ടില്ല. കടലുണ്ടി, ചാലിയാര്‍ പുഴകളിലും ജലവിതാനത്തിനു കുറവ് വന്നിട്ടില്ല. താഴ്ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളത്തിലാണ്. വിവിധയിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടത് പൂര്‍വ സ്ഥിതിയിലായിട്ടില്ല.

ഉരുള്‍പൊട്ടല്‍ ഭീതിയില്‍ ചാമക്കുണ്ട് നിവാസികള്‍

ചെമ്മലശേരി: പുലാമന്തോള്‍ പഞ്ചായത്ത് 12-ാം വാര്‍ഡ് ചെമ്മലശേരി കുണ്ടറക്കല്‍പടി ചാമക്കുണ്ട് നിവാസികള്‍ കഴിയുന്നത് ഭീതിയില്‍. മഴ ശക്തമായാല്‍ ഉരുള്‍പൊട്ടുമോയെന്ന ഭീതിയിലാണ് ജനങ്ങള്‍. കഴിഞ്ഞ ദിവസം ഇവിടെ മഴവെള്ളം ശക്തമായി കുത്തിയൊലിച്ചെത്തിയിരുന്നു.

രാത്രി 12 മണിയോടെ വലിയ ശബ്ദത്തോടെ മണ്ണും ചെളിയും ഉള്‍പ്പെടെയാണ് എത്തിയത്. പ്രദേശവാസികള്‍ ഭയന്ന്നിലവിളിച്ചതോടെ മറ്റുള്ളവരും വീടുകളില്‍ നിന്നു പുറത്തിറങ്ങി. ചാമക്കുണ്ട് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ കൂട്ടിയിട്ട മണ്ണും ചെളിയും അടക്കം ജനവാസമേഖലയിലേക്ക് കുത്തിയൊലിച്ചു എത്തിയതാണെന്നും പ്രദേശം ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണെന്നും നാട്ടുകാര്‍ പറഞ്ഞു.

പാലൂരിലെ കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കാരണം ഉരുള്‍പൊട്ടിയത് മൂലമാണ്. കുത്തിയൊലിച്ചു വെള്ളമെത്തിയതിനാല്‍ ചക്കുങ്കല്‍ ഫിലിപിന്‍റെ വീട്ടില്‍ വെള്ളം കയറുകയും കൃഷിയും മറ്റും നശിക്കുകയും ചെയ്തു.

തുടര്‍ന്ന് രാതി ഒരുമണിയോടെ കുളത്തൂര്‍ പോലീസും പഞ്ചായത്ത് മെന്പറും സ്ഥലത്തെത്തി പ്രദേശവാസികളോട് ഇവിടെ നിന്ന് മാറി താമസിക്കാന്‍ നിര്‍ദേശിച്ചു. ചാമക്കുണ്ടില്‍ ജനവാസമേഖലയോട് ചേര്‍ന്ന് ക്വാറി പ്രവര്‍ത്തിക്കുന്നതിനാല്‍ സമീപത്തെ വീടുകള്‍ക്ക് വിള്ളലുകള്‍ സംഭവിക്കുന്നുണ്ട്. ഇതുമൂലം വന്‍ നാശനഷ്ടമാണ് സംഭവിക്കുന്നത്.

ഇതിനു പുറമെ ക്വാറിയില്‍ വന്‍ തോതില്‍ മണ്ണും മറ്റും കൂട്ടിയിട്ടിരിക്കുന്നതും ഭീഷണിയുയര്‍ത്തുന്നു. മഴ ശക്തി പ്രാപിച്ചതോടെ ഭയാശങ്കയിലാണ് ആളുകള്‍ ഇവിടെ കഴിയുന്നത്. ഇവിടെത്തെ ക്വാറിക്കെതിരേ നാട്ടുകാര്‍ നിരവധി സമരങ്ങള്‍ നടത്തിയും കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

എന്നിട്ടും ക്വാറിയുടെ പ്രവര്‍ത്തനം തുടരുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ക്വാറിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

പഞ്ചായത്ത് പ്രസിഡന്‍റ്, വില്ലേജ് ഓഫീസര്‍മാർഎന്നിവരെ പോലീസ് തടഞ്ഞു

എടക്കര: ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മുണ്ടേരി തലപ്പാലിയിലേക്ക് പോയ പോത്തുകല്‍ പഞ്ചായത്ത് പ്രസിഡന്‍റിനെയും വില്ലേജ് ഓഫീസര്‍മാരെയും പോലീസ് തടഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് വിദ്യാരാജന്‍, മെന്പർമാര്‍ എന്നിവരടങ്ങിയ സംഘത്തെയും പോത്തുകല്‍ വില്ലേജ് ഓഫീസര്‍മാരായ വിനോദ്, അഷ്റഫ് എന്നിവരെയുമാണ് നിലമ്പൂര്‍ ഡിവൈഎസ്പി മാളകത്ത് വച്ച് തടഞ്ഞത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയേടെയാണ് പ്രസിഡന്‍റും മറ്റ് അംഗങ്ങളും തലപ്പാലി ഭാഗത്തേക്ക് പഞ്ചായത്തിന്‍റെ വാഹനത്തില്‍ പോയത്.

ഫാം ഗേറ്റില്‍ ആദ്യം തടഞ്ഞുവെങ്കിലും പിന്നീട് ഇവിടെ നിന്നു ഇവരെ വിട്ടു. എന്നാല്‍ തലപ്പാലി ഭാഗത്തേക്ക് തിരിയുന്ന റോഡില്‍ ഡിവൈഎസ്പി ഇവരെ തടയുകയും ജനപ്രതിനിധികള്‍ വേറെ വാഹനത്തില്‍ പോവുകയുമായിരുന്നു. ഭക്ഷണവും വെള്ളവുമായി തെരച്ചില്‍ നടക്കുന്ന ഭാഗത്തേക്ക് പോവുകയായിരുന്ന പോത്തുകല്‍ വില്ലേജ് ഓഫീസര്‍മാര്‍ ഐഡി കാര്‍ഡ് കാണിച്ചിട്ടുപോലും വിടാന്‍ ഡിവൈഎസ്പി തയാറായില്ല.

മൃതദേഹങ്ങള്‍ കൊണ്ടുവരുന്ന വിത്തുകൃഷിത്തോട്ടത്തിന്‍റെ ട്രാക്ടറില്‍ ഭക്ഷണവും വെള്ളവും കൊണ്ടുപോകാനാണ് ഇവരോട് നിര്‍ദേശിച്ചത്. പിന്നീട് മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ വിളിച്ചുപറഞ്ഞ ശേഷമാണ് ഇവരുടെ വാഹനം കടത്തിവിട്ടത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന്‍റെ പേരില്‍ പ്രദേശത്ത് എത്തി റീല്‍സും വീഡിയോയും ചിത്രീകരിക്കാനെത്തിയ വിവിധ രാഷട്രീയ നേതാക്കന്‍മാരെയും പ്രാദേശിക നേതാക്കളെയും വ്ളോഗര്‍മായെും ഒരിടത്തും ആരും തടഞ്ഞില്ലായെന്ന ആക്ഷേപവുമുണ്ട്.


"പുത്തനങ്ങാടി പരിയാപുരം റോഡിലെ വെള്ളക്കെട്ട് പരിഹരിക്കണം’

പുത്തനങ്ങാടി: പുത്തനങ്ങാടി പരിയാപുരം റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സിഎംസി കോണ്‍വെന്‍റ്, സെന്‍റ് തെരേസാസ് നഴ്സറി സ്കൂള്‍ എന്നിവിടങ്ങളിലും സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നുവെന്നാണ് പരാതി.

ഒരു സ്വകാര്യവ്യക്തിയുടെ പിടിവാശി മൂലമാണിതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മുകളില്‍ നിന്ന് വരുന്ന തോട്ടിലെ വെള്ളം സമീപത്തെ കുളത്തിലേക്കും തോട്ടിലേക്കും ഒഴുകിപോകാനുള്ള പിഡബ്ല്യുഡി ഓവുപാലം സ്വകാര്യവ്യക്തി അദ്ദേഹത്തിന്റെ വീടിന്‍റെ ഭാഗത്ത് കോണ്‍ക്രീറ്റ് തടയണ കെട്ടി ഉയര്‍ത്തി തടസപ്പെടുത്തുകയും റോഡിനോട് ചേര്‍ന്ന് വാടക ക്വാര്‍ട്ടേഴ്സുകള്‍ സ്ഥാപിച്ച് വെള്ളത്തിന്‍റെ ഒഴുക്കിനെ തടസപ്പെടുത്തിയതിനാലാണ് എതിര്‍വശത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മഴക്കാലത്ത് തഹസില്‍ദാരും റവന്യു ഉദ്യോഗസ്ഥരുമെത്തി ഈ കോണ്‍ക്രീറ്റ് മതിലുകള്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചാണ് പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരം കാണുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് കോടതിയില്‍ നിന്ന് സ്റ്റേ ഉണ്ടെന്ന് പറഞ്ഞാണ് സ്വകാര്യവ്യക്തി മഴക്കാലം കഴിഞ്ഞാല്‍ ഇവിടെ കോണ്‍ക്രീറ്റ് ഭിത്തി പുനര്‍നിര്‍മിക്കുന്നത്. ഈ പ്രവൃത്തി കാരണം എല്ലാവര്‍ഷവും മഴക്കാലത്ത് കോണ്‍വെന്‍റിലും സമീപവീടുകളിലും വെള്ളം ഇരച്ചെത്തുന്നു.

ഇതു ഒട്ടേറെ ദുരിതങ്ങള്‍ക്കു കാരണമാവുകയാണ്. വിഷയത്തില്‍ കളക്ടര്‍, ആര്‍ഡിഒ, റവന്യൂ വകുപ്പിലെ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു പലതവണ നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. അതിനാല്‍ ഇതുസംബന്ധിച്ച് ഉടന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ കളക്ടറോട് ആവശ്യപ്പെട്ടു. നടപടിയില്ലാത്തപക്ഷം പുത്തനങ്ങാടിയില്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുമെന്നു നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ എംഎല്‍എ സന്ദര്‍ശിച്ചു

കൊളത്തൂര്‍:മൂര്‍ക്കനാട് പഞ്ചായത്തിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളായ കീഴ്മുറി, മൂതിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജ് പ്രദേശം, പൂഴിപ്പൊറ്റ, വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ച കല്ല്‌വെട്ടുകുഴി എംഐഎം ഓഡിറ്റോറിയം, പൊട്ടിക്കുഴിയില്‍ വെള്ളം കയറിയ വീടുകള്‍ എന്നിവ മഞ്ഞളാംകുഴി അലി എംഎല്‍എ സന്ദര്‍ശിച്ചു.

കെ.ടി. ഹംസ, എം.പി. മുജീബ്, റാഫി മൂര്‍ക്കനാട്, വാര്‍ഡ് മെന്പര്‍ അബ്ബാസ് വാതുക്കാട്ടില്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സക്കീര്‍ കളത്തിങ്ങല്‍, അറഫ ഉനൈസ്, ആഷിഖ് പാതാരി എന്നിവര്‍ എംഎല്‍എയോടൊപ്പമുണ്ടായിരുന്നു.

അടക്കാക്കുണ്ട് ചെങ്ങണംകുന്ന് പ്രദേശം മണ്ണിടിച്ചില്‍ ഭീഷണിയില്‍

കാളികാവ്: മണ്ണിടിച്ചില്‍ ഭീഷണിയില്‍ അടക്കാക്കുണ്ട് ചെങ്ങണംകുന്ന് പ്രദേശം. സംരക്ഷണഭിത്തിയും വീടിന്‍റെ തറയും ഇടിഞ്ഞ് മൂന്ന് വീടുകള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് നിരവധി സ്ഥലങ്ങളില്‍ വലിയ വിള്ളലുകള്‍ നേരത്തെ തന്നെ ഉണ്ട്. പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശം വലിയ ചെങ്കുത്തായ കുന്നാണ്. വെള്ളിലാംകുന്ന് സുരയ്യ, ഐക്കര തെക്കേല്‍ ഉഷ, വെള്ളിലാംകുന്ന് ഉമ്മുസല്‍മ എന്നിവരുടെ വീടുകള്‍ക്കാണ് മണ്ണിടിച്ചിലില്‍ തകരാറുകള്‍ സംഭവിച്ചത്.

ഉഷയുടെ വീടിന്‍റെ തറ ഇടിഞ്ഞ് സുരയ്യയുടെ വീടിന്‍റെ ചുമരിലേക്ക് പതിച്ചു. ഉഷയുടെ വീട് തകര്‍ച്ചാ ഭീഷണിയിലാണ്. സുരയ്യയുടെ വീടിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് ഉമ്മുസല്‍മയുടെ വീടിന് മുകളില്‍ പതിച്ചിരിക്കുകയാണ്. അടക്കാക്കുണ്ട് ചെങ്ങണംകുന്ന് പ്രദേശത്ത് നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.

വലിയ പാറക്കെട്ടുകള്‍ക്ക് മുകളിലാണ് ഓരോ വീടുകളും നിലകൊള്ളുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മഴക്കാലമായാല്‍ ഇവിടെ മണ്ണിടിച്ചിലും വീട് തകരുന്നതും നിത്യസംഭവമാണ്. പ്രദേശം ജിയോളജി വകുപ്പ് അധികൃതര്‍ പരിശോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.