ഓര്‍മയില്‍ കവളപ്പാറ: നിലമ്പൂര്‍ ജില്ലാശുപത്രിയില്‍ വീണ്ടും നടുക്കുന്ന കാഴ്ചകള്‍...
Wednesday, July 31, 2024 4:55 AM IST
നിലമ്പൂര്‍: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ മൃതദേഹങ്ങള്‍ എത്തിച്ചതോടെ നിലമ്പൂര്‍ ജില്ലാ ആശുപത്രി ഒരിക്കല്‍ കൂടി നടുക്കുന്ന കാഴ്ചയുടേതായി മാറി. 2019 പ്രളയത്തില്‍ 58 ജീവനുകള്‍ പൊലിഞ്ഞ കവളപ്പാറ ദുരന്തത്തിന് ശേഷം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ കൂട്ടം കൂട്ടമായി മൃതഹേങ്ങള്‍ എത്തുന്ന ഹൃദയഭേദക കാഴ്ചക്ക് വീണ്ടും വേദിയായി.

ചാലിയാറിലൂടെ ഒഴുകിയെത്തിയ മൃതശരീരഭാഗങ്ങള്‍ ഇടതടവില്ലാതെ ആശുപത്രിയിലേക്ക് ഒഴുകി എത്തിയതോടെ ആതുരാലയം ജനങ്ങളെ കൊണ്ട് നിറഞ്ഞു. തലയും ഉടലും കൈക്കാലുകളും വേറിട്ട നിലയിലായിരുന്നു മിക്കതും. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ വയനാട് മുണ്ടക്കൈയില്‍ നിന്നു ബന്ധുമിത്രാദികള്‍ ആശുപത്രിയില്‍ എത്തി തുടങ്ങിയതോടെ ആശുപത്രി നിറഞ്ഞുകവിഞ്ഞു.

മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത നിലയിലായതിനാല്‍ പോലീസിനും ആശുപത്രി അധികൃതര്‍ക്കും നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സമയമെടുത്തു. വൈകുന്നേരം അഞ്ചുമണിയോടെ മന്ത്രി വി.അബ്ദുറഹിമാന്‍ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി പി.വി. അന്‍വര്‍ എംഎല്‍എ പോത്തുകല്ലില്‍ രാവിലെ തന്നെ എത്തിയിരുന്നു.


പിന്നീട് ആശുപത്രിയിലുമെത്തി. മലപ്പുറം കളക്ടര്‍ വി.ആര്‍. വിനോദ്, ഡിഎംഒ ആര്‍. രേണുക, ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, നിലമ്പൂര്‍ തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. എംഎല്‍എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനില്‍കുമാര്‍,

പി.കെ. ബഷീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, കുറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, നഗരസഭ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, ആര്യാടന്‍ ഷൗക്കത്ത് എന്നിവരും ആശുപത്രിയില്‍ എത്തി.