കനത്ത മഴ: മലയോര മേഖലയില്‍ ആശങ്ക
Tuesday, July 30, 2024 7:51 AM IST
എടക്കര: അതിശക്തമായ മഴയെത്തുടര്‍ന്ന് മലയോര മേഖലയിലെ പുഴകളും തോടുകളും കരകവിഞ്ഞെഴുകുന്നു. പുന്നപ്പുഴയുടെ മുപ്പിനി കടവിലെ കോസ്‌വേയും പാണ്ടിപ്പുഴയുടെ മണക്കാട് കടവിലെ പാലവും വെള്ളത്തിനടിയിലായി. കഴിഞ്ഞ രണ്ട് ദിവസമായി പെയ്തിറങ്ങുന്ന കനത്ത മഴയെത്തുടര്‍ന്നാണ് മേഖലയിലെ പുഴകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങിയത്. വയനാട് മേപ്പാടി ചൂരല്‍മല ഭാഗങ്ങളിലും അതിര്‍ത്തി വനമേഖലകളിലും അതിശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ്.

വെള്ളരിമല, മുണ്ടക്കൈ പുഞ്ചിരിവട്ടം ഭാഗത്ത് ജനവാസമില്ലാത്ത മേഖലയില്‍ മലയിടിച്ചില്‍ ഉണ്ടായതായി പറയുന്നു. ഇതോടെയാണ് ചാലിയാര്‍ പുഴ നിറഞ്ഞെുഴുകിയത്.

രാവിലെ പത്ത് മണിയോടെ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുവന്ന കൂറ്റന്‍ ചീനി മരം ചാലിയാര്‍ പുഴയുടെ പൂക്കോട്ടുമണ്ണ റഗുലേറ്റര്‍ കം ബ്രഡ്ജിന് ഭീഷണിയായി സമീപത്ത് അടിഞ്ഞിരുന്നു. വൈകുന്നേരമായപ്പോള്‍ വെള്ളം വീണ്ടും ഉയര്‍ന്നതോടെ മരം പാലത്തിനടുത്തേക്ക് ഒഴുകിയെത്തി.
വിവരമറിയിച്ചതിനെത്തുടര്‍ന്ന് നിലമ്പൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനയും ട്രോമാ കെയര്‍ അംഗങ്ങളും ഡിങ്കി ബോട്ട് ഉപയോഗിച്ച് പുഴയിലിറങ്ങി മരത്തിന്‍റെ വലിയ കെമ്പുകള്‍ മുറിച്ച് മാറ്റിയശേഷം വടം ഉപയോഗിച്ച് മരം അതിസാഹസികമായി കെട്ടിയിട്ടു. തമിഴ്‌നാട് അതിര്‍ത്തി വനങ്ങളിലും ശക്തമായ മഴ പെയ്തിറങ്ങിയതോടെയാണ് പാണ്ടിപ്പുഴ, പുന്നപ്പുഴ എന്നിവ നിറഞ്ഞൊഴുകിയത്.

ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് മുപ്പിനി കോസ്‌വേ വെള്ളത്തിനടിയിലായത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരി ഉള്‍വനത്തിലെ ഗോത്ര വര്‍ഗ ഊരുകളിലുള്ളവർ ഒറ്റപ്പെട്ട നിലയിലാണ്. ഭക്ഷ്യവസ്തുക്കളടക്കമുള്ള അവശ്യസാധനങ്ങളും അവശ്യമരുന്നുകളും നേരത്തെ അധികൃതര്‍ ഊരുകളില്‍ എത്തിച്ചതിനാല്‍ ഇവര്‍ക്ക് വലിയ ദുരിതമില്ല. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണ് ചാലിയാറിലുണ്ടായിട്ടുള്ളതെന്നാണ് ഊരുവാസികൾള്‍ പറയുന്നത്. പൂളപ്പാടം, പാതാര്‍ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ചുങ്കത്തറ, എടക്കര ടൗണുകളിലും വെള്ളം കയറി. മേഖലയില്‍ കനത്ത മഴ തുടരുകയാണ്.

കരുവാരകുണ്ട്: കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. തുവ്വൂർ പഴയ സിനിമ ഹാളിന് സമീപത്തെ അത്തിക്കാടൻ അലവിയുടെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഭീകര ശബ്ദത്തോടെയാണ് കിണർ ഇടിഞ്ഞുതാഴ്ന്നത്. ഏകദേശം പത്ത് കോലിലേറെ താഴ്ച്ചയുള്ള കിണർ ആൾമറയുൾപ്പെടെയാണ് നിലം പൊത്തിയത്. മോട്ടോർ പമ്പും അനുബന്ധ സാധനങ്ങളും കിണറ്റിലേക്ക് വീണു. സംഭവത്തെ തുടർന്ന് അലവി തുവ്വൂർ വില്ലേജ് ഓഫീസിൽ പരാതി നൽകിയിട്ടുണ്ട്.

എടക്കര: ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് പോത്തുകല്‍ പഞ്ചായത്തിലെ തുടിമുട്ടി വാര്‍ഡിലെ ആളുകളോട് മാറി താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. മഴ ശക്തമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പൂളപ്പാടം ജിഎല്‍പി സ്‌കൂളില്‍ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാനാണ് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത്, വില്ലേജ്, പോലീസ് വകുപ്പുകളുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ വീടുകള്‍ കയറിയറങ്ങി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2019-ല്‍ കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ മുത്തപ്പന്‍കുന്നിന്‍റെ മറുഭാഗമാണ് തുടിമുട്ടി പ്രദേശങ്ങള്‍.


നിലമ്പൂര്‍: കനത്ത മഴയയെ തുടര്‍ന്ന് റോഡിലേക്ക് വെള്ളം കയറി അന്തര്‍ സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 11 മണിയോടെയാണ് കോഴിക്കോട്-നിലമ്പൂര്‍-ഗൂഡല്ലൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ നിലമ്പൂര്‍ വെളിയന്തോട് റോഡിലേക്ക് വെള്ളം കയറിയത്. റോഡില്‍ രണ്ടടി ഉയരത്തില്‍ വെള്ളം കെട്ടി നിന്നതിനാല്‍ വാഹന ഗതാഗതം തടസപ്പെട്ടു. ഇതോടെ വെളിയന്തോട് മുതല്‍ ചന്തക്കുന്ന് വരെ ഗതാഗതാ കുരുക്കുണ്ടായി.


സൈലന്‍സറില്‍ വെള്ളം കയറിയതിനല്‍ ബസുകളടക്കമുള്ള വാഹനങ്ങള്‍ നാട്ടുകാര്‍ തള്ളിയാണ് വെള്ളക്കെട്ടില്‍ നിന്ന് നീക്കിയത്. എന്‍ജിനിലേക്ക് വെള്ളം കയറിയതിനാല്‍ ഇരുചക്രവാഹനങ്ങള്‍ വെള്ളക്കെട്ടില്‍ ഓഫായി നിന്നു. അല്‍പസമയത്തിനകം വെള്ളം കുറഞ്ഞതോടെയാണ് ഗതാഗതം സുഖമമായത്. തുടര്‍ന്ന് നിലമ്പൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ റോഡും സമീപത്തെ തോടും ശുചീകരിച്ച് വെള്ളക്കെട്ട് പൂര്‍ണമായും ഒഴിവാക്കി ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാക്കി. നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. വിനോദ്, സി. രതീഷ്, ഡ്രൈവര്‍ വിജീഷ് എന്നിവരുടെ നേതൃത്തിലാണ് അടിയന്തര പ്രവൃത്തി നടത്തിയത്.

നിലമ്പൂര്‍: അകമ്പാടത്ത് കനത്ത മഴയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് വീടുകള്‍ക്ക് ഭീഷണി. അകമ്പാടം ആറംകോടാണ് കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. ഉപ്പൂടന്‍ ബാവ, ചൂളയില്‍ ഉമ്മര്‍ എന്നിവരുടെ വീടുകളുടെ പിന്‍ഭാഗത്താണ് രാവിലെ മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണ് വീടിന് പിറകുവശം വരെ എത്തിയിട്ടുണ്ട്. റവന്യൂ അധികൃതര്‍ ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഭീഷണിയെ തുടര്‍ന്ന് മുസ്തഫ ബന്ധുവീട്ടിലേക്ക് തൽക്കാലം താമസം മാറ്റി. മഴയില്‍ പോത്തുകല്ല് പഞ്ചായത്തിലെ ശാന്തിഗ്രാം-ചെമ്പ്ര റോഡിന്‍റെ മണ്‍ഭിത്തിയും ഇടിഞ്ഞിട്ടുണ്ട്.

നിലമ്പൂര്‍: മലയോരത്ത് തിങ്കളാഴ്ച രാവിലെ മുതല്‍ ശക്തമായ മഴ തുടര്‍ന്ന സാഹചര്യത്തില്‍ പോത്തുകല്ല് പഞ്ചായത്തില്‍ ദുരന്ത നിവാരണത്തിനായി കോര്‍ കമ്മിറ്റി ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്‍റ് വിദ്യാ രാജന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രകൃതി ദുരന്തമുണ്ടാകുന്ന പക്ഷം അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനിച്ചു.

മഴ ശക്തമായി ചാലിയാറില്‍ ജലനിരപ്പുയര്‍ന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ക്ക് ഉച്ചകഴിഞ്ഞ് അവധി നല്‍കാനും യോഗം തീരുമാനിച്ചു.മഴ കൂടി വെള്ളം ഉയര്‍ന്നതിനാല്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നറിയിച്ചുകൊണ്ടുള്ള അനൗണ്‍സ്‌മെന്‍റ് പഞ്ചായത്ത് പരിധിയില്‍ നടത്തും.

നിലമ്പൂര്‍: മഴക്കാലമായതോടെ ഉറവപൊട്ടി ചെളിയും വെള്ളവും നിറഞ്ഞ് റോഡ് ഉപയോഗ ശൂന്യമായതിനാല്‍ നാട്ടുകാര്‍ ദുരിതത്തിലായി. ചാലിയാര്‍ ഗ്രാമപ്പഞ്ചായത്തിലെ പാറേക്കാട് മൂന്നാം വാര്‍ഡില്‍ നമ്പൂരിപ്പൊട്ടി -വെള്ളേങ്കാവ് -ഇടിവണ്ണ റോഡിലെ നടുക്കുന്ന് റബ്ബര്‍ പ്ലാന്‍റേഷന് സമീപമുള്ള പോക്കറ്റ് റോഡാണ് മഴ തുടങ്ങിയതോടെ തീര്‍ത്തും ചെളിക്കുളമായി മാറിയത്.

റോഡ് സഞ്ചാര യോഗ്യമല്ലാതായതോടെ രോഗികളും വിദ്യാര്‍ഥികളും പ്രായമായവരുമുള്‍പ്പെടെ പ്രദേശവാസികളെല്ലാം തീരാ ദുരിതത്തിലായി. പഞ്ചായത്തിന്‍റെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി റോഡ് അടിയന്തരമായി മണ്ണിട്ടുനികത്തി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കി. വെല്‍ഫെയര്‍ പാര്‍ട്ടി നമ്പൂരിപ്പൊട്ടി യൂണിറ്റ് ഭാരവാഹികളായ വി. സുഭാഷ് കബീര്‍, ഹാരിസണ്‍ ഹെൻറി, നജീബ് നാലകത്ത്, സി.ടി. ജാഫര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.