എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ച : മുഖ്യമന്ത്രിക്കും ഡിജിപിക്കും എം. വിൻസന്‍റ് എംഎൽഎ കത്തു നൽകി
Tuesday, September 24, 2024 6:32 AM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാർ-ആർഎസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലയുമായി കൂടിക്കാഴ്ച നടത്തിയ സംഭവം പ്രത്യേകം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എം. വിൻസന്‍റ് എംഎൽഎ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തു നൽകി.

2023 മേയിൽ ആർഎസ്എസ് നേതാക്കളുമായി എഡിജിപി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചിരുന്നു. ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച എഡിജിപി സ്ഥിരീകരിക്കുകയും ചെയ്തു. ഇക്കാര്യം സ്പെഷൽ ബ്രാഞ്ചിന് അറിയാമായിരുന്നുവെന്നു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇതിനു പിന്നാലെ കോവളത്തെ സ്വകാര്യ ഹോട്ടലിൽ ആർഎസ്എസ് നേതാവ് റാം മാധവിനെ എഡിജിപി സന്ദർശിച്ചു. 10 ദിവസത്തെ ഇടവേളയിലാണ് രണ്ടു സംഭവങ്ങളും നടന്നത്. മറ്റു ചില വിഷയങ്ങളിൽ എഡിജിപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


എന്നാൽ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ അന്വേഷണം പ്രഖ്യാപിക്കാതെ സർക്കാർ ഒളിച്ചു കളിക്കുകയാണ്. ഒൗദ്യോഗിക കൃത്യനിർവഹണത്തിനിടെ ചട്ടവിരുദ്ധമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി ആഎസ്എസ് നേതാക്കളെ സന്ദർശിച്ചു ചർച്ച നടത്തിയതും തൃശൂർ പൂരം കലക്കുന്നതിനു കൂട്ടുനിന്നതും ഉൾപ്പെടെയുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.