റബര്‍ഷീറ്റ് മോഷ്ടാവിനെ പിടികൂടി
Tuesday, September 24, 2024 6:32 AM IST
വെള്ളറട: ആര്യങ്കോട് പോലീസ് പരിധിയില്‍ രാത്രിയില്‍ റബര്‍ ഷീറ്റും ഒട്ടുപാലും കവരു ന്ന മോഷ്ടാവിനെ പോലീസ് പിടികൂടി. മോഷണ വസ്തുക്കള്‍വിറ്റ പനിച്ചുമൂട് മാര്‍ക്കറ്റിനുസമീപത്തുനിന്നും റബര്‍ ഷീറ്റുകളും ഒട്ടുപാലും പോലീസ് പിടിച്ചെടുത്തു.

ഇക്കഴിഞ്ഞ 17ന് രാത്രിയിലാണ് റബര്‍ഷീറ്റ് മോഷണം നടന്നത്. ചെമ്പൂര് ഇടവാല്‍ ബിനു കുമാറിന്‍റെ വീട്ടില്‍ നിന്നാണ് 51 റബര്‍ ഷീറ്റുകളും അഞ്ചുകിലോ ഒട്ടുപാലും കവര്‍ന്നത്. പോലീസ് കേസെടുത്തു അന്വേഷണം നടത്തുന്നതിനിടയാണ് ഉടയങ്കാവ് സ്വദേശി സതീഷ് ചന്ദ്ര(45) നെ പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്നാണ് തൊണ്ടി മുതല്‍ പോലീസ് പനച്ചമൂട്ടില്‍നിന്നും കണ്ടെത്തിയത്.


സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജീവ്, സബ് ഇന്‍സ്‌പെക്ടര്‍ ഹരിചന്ദ്രന്‍, എഎസ്ഐ അജിത് കുമാര്‍, സിവില്‍ പോലീസുകാരനായ ഗിരീഷ് കുമാര്‍ അടങ്ങുന്ന സംഘമാണ് മോഷ്ടാവിനെ പിടികൂടി തെളിവെടുപ്പ് നടത്തി മോഷണ വസ്തുക്കള്‍ പിടിച്ചെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.