കോട്ടൂർ ആനപുനരധിവാസ കേന്ദ്രത്തിൽ സഞ്ചാരികൾക്ക് ഇനിയും പ്രവേശനമില്ല
Tuesday, September 24, 2024 6:32 AM IST
കാട്ടാക്കട : റോഡ് പണി അനന്തമായി നീളുന്നു. കോട്ടൂർ ആനപുനരധിവാസ കേന്ദ്രത്തിൽ സഞ്ചാരികൾക്ക് പ്രവേശനമില്ല. പ്രദേശ വാസികളും ദുരിതത്തിൽ.

അന്താരാഷ്ട്ര നിലവാരത്തിലുള്ള കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലേക്ക് ഈ ഓണക്കാലത്തും സഞ്ചാരികൾക്ക് എത്താനായില്ല. ഇവിടേക്കുള്ള റോഡ് നവീകരണത്തിനായി അടച്ചിട്ടതാണ് കാരണം. ഓണം മുതൽ സഞ്ചാരികളെ സ്വീകരിക്കാൻ കേന്ദ്രം ഒരുങ്ങിയതായി വനംവകുപ്പ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാൽ റോഡ് ഗതാഗത യോഗ്യമല്ലെന്ന് എന്നറിയിച്ച് ആന പാർക്കിൽ പോകാനെത്തിയ സഞ്ചാരികളെ കേന്ദ്രത്തിന് 500 മീറ്റർ അകലെവെച്ച് തടയുകയായിരുന്നു.

റോഡ് അടച്ചതിനെ തുടർന്ന് കെഎസ്ആർടിസിയുടെ കാപ്പുകാട് ബസ് സർവീസുകളും നിർത്തി. വിദേശികൾ ഉൾപ്പെടെ കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന സ്ഥലമാണ് ആന പരിപാലന കേന്ദ്രം. കാപ്പുകാട് റോഡിനെ ആശ്രയിക്കുന്ന അഗസ്ത്യവനത്തിലെ ആദിവാസികളുള്‌പ്പെടെ നൂറുകണക്കിന് കുടുംബങ്ങൾ മാസങ്ങളായി യാത്രാദുരിതം പേറുകയാണ്. കാപ്പുകാട് മുതൽ കാവടിമൂല വരെയുള്ള ഒന്നര കിലോമീറ്റർ വരുന്ന പഞ്ചായത്ത് റോഡാണ് 6.25 കോടി രൂപ ചെലവിട്ട് 30 വർഷത്തേക്ക് അറ്റകുറ്റപ്പണി ആവശ്യമില്ലാത്ത തരത്തിൽ ആറു മീറ്റരർ വീതിയിൽ നവീകരിക്കുന്നത്.


എന്നാൽ പണി തുടങ്ങി ഒരു വർഷമായിട്ടും അത് തീരുന്നുമില്ല. റോഡ് അടച്ചു പണി തുടങ്ങിയത് സഞ്ചാരികൾക്ക് തിരിച്ചടിയായി. ആന പുനരധിവാസ കേന്ദ്രത്തിൽ വരുമാനം കൂടുതൽ ലഭിക്കേണ്ട സമയം. സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്നും ആഭ്യന്തര സഞ്ചാരികൾക്ക് പുറമേ, വിദേശികളും എത്തുന്ന സമയമാണ്. അതിനിടെ വിശദീകരണം നൽകുകയാണ് ബന്ധപ്പെട്ടവർ.

ഹെവി കോൺക്രീറ്റ് ഉപയോഗിക്കുന്നതിനാൽ ജോലികൾക്ക് കൂടുതൽ സമയം വേണമെന്നാണ് അധികൃതർ പറയുന്നത്. 1500 മീറ്ററുള്ള റോഡ് ഓരോ ദിവസവും 100 മീറ്റർ വീതമാണ് കോൺക്രീറ്റ് ചെയ്യുക. മഴക്കാലത്ത് ഇത് ചെയ്യാനാകില്ല.

കോൺക്രീറ്റ് നടക്കുമ്പോൾ വാഹനങ്ങൾ കടത്തിവിടാനാകില്ല. അതിനിടെ കോൺക്രീറ്റിംഗ് കഴിഞ്ഞിട്ടും റോഡിലെ വൈദ്യുതി തൂണുകൾ പൂർണമായി നീക്കം ചെയ്തില്ലെന്നും വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളിൽ ഒഴുകിപ്പോകാൻ ഓട പണിതില്ലെന്നും ആരോപണമുണ്ട്.