പെട്രോൾ പമ്പ് ആക്രമണക്കേസിലെ പ്രധാനപ്രതി പിടിയിൽ
Tuesday, September 24, 2024 6:32 AM IST
കാട്ടാക്കട: പെട്രോൾ പമ്പ് ആക്രമണക്കേസിലെ പ്രധാനപ്രതി പിടിയിൽ. ഊരൂട്ടമ്പലം പെട്രോൾ പമ്പ് ആക്രമണക്കേസിലെ പ്രധാന പ്രതിയെ കൊല്ലത്തുനിന്നു മാറനല്ലൂര് പോലീസ് പിടികൂടിയത്. ബാലരാമപുരം ആലുവിള സൗമ്യഭവനിൽ ആദർശാണ് (27) പിടിയിലായത്.

കഴിഞ്ഞ ഫെബ്രുവരി നാലിനാണ് കേസിനാസ്പദമായ സംഭവം. നാലു ബൈക്കുകളിലായി ബാലരാമപുരം-കാട്ടാക്കട റോഡില് പ്രവർത്തിക്കുന്ന പെട്രോള് പമ്പില് ഇന്ധനം നിറക്കുന്നതിനുവേണ്ടിയെത്തിയ പത്തംഗസംഘം രണ്ട് ബൈക്കുകളിൽ ഇന്ധനം നിറച്ചശേഷം പണം നൽകാതെ മടങ്ങാൻ ശ്രമിച്ചത് ജീവനക്കാർ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് സംഘം ജീവനക്കാരെ ആക്രമിക്കുകയും പമ്പിൽ സൂക്ഷിച്ചിരുന്ന 25,000 രൂപയടങ്ങിയ ബാഗ് തട്ടിയെടുക്കുകയും ചെയ്തു.


സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ രണ്ടുമാസത്തിനുശേഷം മാറനല്ലൂർ പോലീസ് പിടികൂടിയിരുന്നു. എന്നാൽ പ്രധാന പ്രതിയായ ആദർശിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് മറ്റു ജില്ലകളിൽ പോലീസ് അന്വേഷണം നടത്തവേ കൊല്ലത്ത് നിന്നാണ് ഇക്കഴിഞ്ഞദിവസം ഇയാളെ പിടികൂടിയത്. എസ്ഐ കിരൺശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.