മണ്ണറക്കോണം സ്‌കൂളിലെ കിണർ ഉപയോഗ‍്യശൂന‍്യമെന്ന്
Monday, September 23, 2024 5:17 AM IST
പേരൂര്‍ക്കട: കുടിവെള്ള പൈപ്പ് കണക്ഷന്‍ ലഭിച്ചപ്പോള്‍ കിണറിനെ മറന്നു. വട്ടിയൂര്‍ക്കാവ് മണ്ണറക്കോണം ഗവ. എല്‍പിഎസിലെ കിണറാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. 1978ല്‍ സ്ഥാപിതമായ സ്‌കൂളില്‍ വര്‍ഷങ്ങളായി ഉപയോഗിച്ചുവന്ന കിണറാണ് ഇപ്പോള്‍ ഉപയോഗശൂന‍്യമായി കിടക്കുന്നത്.

കിണര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നില്ലെന്ന് സ്‌കൂള്‍ അധികൃതരും പറയുന്നു. പൊതുവെ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് വട്ടിയൂര്‍ക്കാവ്. ഇവിടെ പൈപ്പ് കണക്‌ഷന്‍ എടുത്തിട്ടുണ്ടെങ്കിലും പലപ്പോഴും കൃത‍്യമായി കുടിവെള്ളം കിട്ടാറില്ല. നേരത്തേ കിണറ്റിലെ വെള്ളമായിരുന്നു സ്കൂളിലെ എല്ലാ ആവശ‍്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്നത്.


കിണര്‍കൂടി സംരക്ഷിച്ച് വന്നിരുന്നുവെങ്കില്‍ ജലക്ഷാമം ഉണ്ടാകുന്ന അവസരങ്ങളില്‍ ഇവിടെനിന്നുള്ള വെള്ളം ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. നിലവില്‍ സ്‌കൂളിൽ അഞ്ചോളം കുടിവെള്ള പൈപ്പുകളാണ് വിദ്യാര്‍ഥികള്‍ക്കായി ഉള്ളത്. കിണറിന്‍റെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും കൈവരികള്‍ ഇടിഞ്ഞത് കെട്ടി പുന:സ്ഥാപിച്ച് ഉപയുക്തമാക്കണമെന്നതുമാണ് ആവശ്യം.