കുലശേഖരത്തെ ജനകീയാരോഗ്യ കേന്ദ്രം വെന്‍റിലേറ്ററില്‍; നെട്ടോട്ടമോടി രോഗികള്‍
Tuesday, September 24, 2024 6:32 AM IST
പേരൂര്‍ക്കട: കുലശേഖരത്തെ സര്‍ക്കാര്‍വക ജനകീയാരോഗ്യ കേന്ദ്രത്തിന്‍റെ അവസ്ഥ പരിതാപകരമായി തുടരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ക്യൂബന്‍ മോഡല്‍ വിജയകരമായി പരീക്ഷിച്ച ആശുപത്രിയാണ് ഇപ്പോള്‍ താളംതെറ്റിയ അവസ്ഥയിലായിരിക്കുന്നത്.

രോഗികളെ ഡോക്ടര്‍മാര്‍ വീട്ടിലെത്തി ചികിത്സിക്കുന്ന രീതിയാണ് ക്യൂബന്‍ മോഡല്‍. മാത്രമല്ല, ഇപ്പോള്‍ ആശുപത്രിയില്‍ കിടത്തിച്ചികിത്സയും നിലച്ചു. മുമ്പു കുലശേഖരം പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്നുവെങ്കില്‍ നിലവില്‍ "ജനകീയാരോഗ്യ കേന്ദ്രം, കൊടുങ്ങാനൂര്‍' എന്നാണ് ആശുപത്രിയുടെ പേര്. രാവിലെ 8 മുതല്‍ ഒന്നു വരെയും രണ്ടു മുതല്‍ 5 വരെയുമാണ് ഒപിയുടെ പ്രവര്‍ത്തനം.

എന്നാല്‍ ടോക്കണുമെടുത്ത് ചികിത്സയ്ക്കായി വയോധികര്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കണം. മൂന്നു ഡോക്ടര്‍മാരുടെയെങ്കിലും സേവനം വേണ്ടുന്ന ആശുപത്രിയില്‍ നിലവിലുള്ളത് ഒരു ഡോക്ടര്‍ മാത്രം! മിക്ക ദിവസങ്ങളിലും ഉച്ചതിരിഞ്ഞ് ചികിത്സ ലഭിക്കാറില്ലെന്നും പരാതിയുണ്ട്. ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നുമില്ല.


ശ്വാസതടസം, പനി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്ന് മാത്രമാണ് ഇവിടെയുള്ളത്. ബാക്കിയുള്ളവ പുറത്തുനിന്നു വാങ്ങണം. ഹൃദയസംബന്ധമായ രോഗത്തിന് ആശുപത്രിയിലെത്തിയാല്‍ മരുന്നു ലഭിക്കില്ല. ഏകദേശം മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള വലിയൊരു പ്രദേശത്തുള്ള പാവപ്പെട്ട രോഗികളാണ് കുലശേഖരം ആശുപത്രിയെ ആശ്രയിച്ചു വരുന്നത്.

ടോക്കണ്‍ നേടി മിക്ക രോഗികളും വീടുകളിലേക്ക് പോകുകയാണ് പതിവെന്നും ഉച്ചതിരിഞ്ഞ് എത്തുമ്പോള്‍ ഡോക്ടറെ കാണില്ലെന്നും അതേ ടോക്കണുമായി അടുത്തദിവസം എത്തിച്ചേരേണ്ടുന്ന ഗതികേടാണ് ഉള്ളതെന്നും രോഗികൾ പറയുന്നു. എന്‍ആര്‍എച്ച്എം വഴി ഇപ്പോള്‍ കാര്യമായ നിയമനങ്ങള്‍ നടക്കുന്നില്ലെന്ന് സൂപ്രണ്ട് ഡോ. പ്രദീപ് പറയുന്നത്.

പ്രശാന്ത്‌