കോവളം-കഴക്കൂട്ടം ബൈപാസിൽ മരണപ്പാച്ചിൽ
Monday, July 15, 2024 7:07 AM IST
തിരുവല്ലം: കോവളം-കഴക്കൂട്ടം ബൈപാസില്‍ ഒരിടവേളയ്ക്ക് ശേഷം ബൈക്ക് റേസിംഗ് സംഘങ്ങള്‍ സജീവമായതായി പരാതി. കോവളം-കഴക്കൂട്ടം ബൈപാസ് റോഡില്‍ അപകടങ്ങളും അപകട മരണങ്ങളും തുടര്‍കഥയാകുമ്പോഴും മോട്ടോര്‍ വാഹന വകുപ്പും പോലീസും മൗനം പാലിക്കുന്നതായിട്ടാണ് പൊതുജനങ്ങള്‍ക്കിടയില്‍ ആക്ഷേപമുയരുന്നത്.

യുവാക്കുളുടെ നേതൃത്വത്തില്‍ ഒട്ടുമിക്ക ദിവസങ്ങളിലും കോവളം-കഴക്കൂട്ടം ബൈപാസില്‍ ബൈക്ക് റെസിംഗ് നടക്കാറുണ്ടെന്നും ഇതേ തുടര്‍ന്ന് നിരവധി അപകടങ്ങളും അപകട മരണങ്ങളും നടക്കാറുണ്ടെന്നുമാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോവളം-കഴക്കൂട്ടം ബൈപാസില്‍ മാത്രം നാനൂറോളം ചെറുതും വലുതുമായ അപകടങ്ങളും 30ലില്‍ ഏറെ മരണങ്ങളും നടന്നിട്ടുളളതായിട്ടാണ് കണക്കുകള്‍.

ആഴ്ചകള്‍ക്ക് മുമ്പ് തിരുവല്ലം പോലീസിന്‍റെ നേതൃത്വത്തില്‍ തിരുവല്ലം ഭാഗത്ത് രണ്ട് ദിവസങ്ങളിലായി നടത്തിയ വാഹന പരിശോധനയില്‍ മോഡിഫിക്കേഷന്‍ നടത്തിയതും ബൈക്ക് റേസിംഗിൽ ഏര്‍പ്പെട്ടതുമായ എട്ടോളം ബൈക്കുകള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇതെല്ലാം പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമെന്നാണ് നാട്ടുകാരുടെ ആരോപണം.

കോവളം , പാച്ചല്ലൂര്‍ , ചാക്ക , വെണ്‍പാലവട്ടം , ടെക്‌നോസിറ്റി ഭാഗങ്ങളിലാണ് പ്രധാനമായും ബൈക്ക് റെസിംഗ് സംഘങ്ങള്‍ മല്‍സരയേട്ടത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ബൈക്ക് റേസിംഗ് കൂടാതെ തന്നെ ഈ ഭാഗങ്ങളില്‍ ദിനംപ്രതി നിരവധി വാഹന അപകടങ്ങൾ നടക്കുന്നതായും ആരോപണമുണ്ട്.

കഴക്കൂട്ടത്തുനിന്നും കോവളം-കാരോട് വഴി കന്യാകുമാരിയിലേയ്ക്കുള്ള പാത സജ്ജമായതോടെ ഭൂരിഭാഗം യാത്രികരും എളുപ്പമാര്‍ഗം തമിഴ്‌നാട്ടിലേയ്ക്ക് പോകാന്‍ തെരഞ്ഞെടുക്കുന്ന റോഡും ഇതു തന്നെയാണ്. ബൈപാസില്‍ കഴക്കൂട്ടത്തിനും കോവളത്തിനുമിടയില്‍ വാഹന അപകടങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകാനുള്ള കാരണവും ഇതുതന്നെയാണ്.


ബൈപാസിലെ വാഹന അപകടങ്ങള്‍ നിയന്ത്രിക്കാനെന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പും സിറ്റി പോലീസും നിരവധി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതല്ലാതെ യാതൊന്നും തന്നെ നടപ്പിലാക്കിയിട്ടില്ലയെന്നതാണ് യാഥാര്‍ഥ‍്യം. ഹൈവേ പട്രോളിംഗിന് നിരവധി സംഘങ്ങള്‍ ഉണ്ടെങ്കിലും യാതൊരുവിധ പരിശോധനയും നടക്കുന്നില്ലെന്നും പൊതുജനങ്ങള്‍ക്കിടയില്‍ പരാതിയുണ്ട്.

തിരുവല്ലം-കോവളം ഹൈവേയിലെ ടോറസ് ലോറികളുടെ മരണപാച്ചിലിനെതിരെ ജനം മുറവിളികൂട്ടാന്‍ തുടങ്ങിയിട്ടും യാതൊരുവിധ പരിഹാരങ്ങളും നാളിതുവരെ നടത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ റൂട്ടുകളില്‍ മരണപാച്ചില്‍ നടത്തുന്ന പല ടിപ്പറുകളിലെയും ബോഡികള്‍ മോഡിഫിക്കേഷന്‍ വരുത്തിയാണ് ചീറിപായുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൂടുതല്‍ സാധനം വാഹനത്തില്‍ കയറ്റുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ ബോഡിയുടെ ഉയരം കൂട്ടിയിരിക്കുന്നത്.

ടിപ്പറുകളുടെ മരണപാച്ചില്‍ കാരണം കുട്ടികളെ സ്കൂളില്‍ അയക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് രക്ഷിതാക്കളും പറയുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 10 ഓളം ജീവനുകളാണ് തിരുവല്ലത്തിനും കോവളത്തിനുമിടയില്‍ ദേശീയപാതയില്‍ നഷ്ടമായത്. ഈ റോഡ് വഴിയാണ് തിരുവല്ലം എല്‍പിഎസ് , പാച്ചല്ലൂര്‍ എല്‍പിഎസ് , തിരുവല്ലം ബിഎന്‍വി ബോയസ് ആന്‍ഡ് ഗേള്‍സ് സ്‌കൂള്‍ , വാഴമുട്ടം എച്ച്എസ് എന്നീ സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ സഞ്ചരിക്കുന്നത്.

സ്‌കൂള്‍ സമയങ്ങളില്‍ ടോറസ് ലോറികളുടെയും വലുപ്പം കൂടിയ മറ്റ് വാഹനങ്ങളുടെയും യാത്ര നിരോധിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ഇവിടെ പാലിക്കപെടാറില്ല എന്നതാണ് വാസ്ഥവം. പോലീസും മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുമാണ് ഇതിനുത്തരവാദികള്‍ എന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.