സിദ്ധരാമയ്യയ്ക്ക് ആശ്വാസം; വിചാരണയ്ക്കു താത്കാലിക സ്റ്റേ
സിദ്ധരാമയ്യയ്ക്ക്  ആശ്വാസം; വിചാരണയ്ക്കു താത്കാലിക സ്റ്റേ
Tuesday, August 20, 2024 2:32 AM IST
ബംഗളൂരു: മൈസൂരുവിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരായ കുറ്റവിചാരണാ നടപടിക്ക് ഹൈക്കോടതിയുടെ താത്കാലിക സ്റ്റേ. 

ഹർജി പരിഗണിക്കുന്ന ഈ മാസം 29 വരെ മുഖ്യമന്ത്രിക്കെതിരേ യാതൊരു നടപടിയും പാടില്ലെന്ന് വിചാരണക്കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി.

മൈസൂരു ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യാൻ ഗവർണർ തവർചന്ദ് ഗലോട്ട് അനുമതി നൽകിയിരുന്നു. ഇതിനെതിരേ സിദ്ധരാമയ്യ നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ ഇടപെടൽ.


ഗവർണറുടെ നടപടി ഭരണം തടസപ്പെടുത്താനാണെന്നും ഇതു സംസ്ഥാനത്ത് രാഷ്‌ട്രീയ അസ്ഥിരതയ്ക്ക് ഇടയാക്കുമെന്നും സിദ്ധരാമയ്യയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാട്ടി.

മലയാളിയായ അഴിമതിവിരുദ്ധപ്രവര്‍ത്തകന്‍ ടി. ജെ. ഏബ്രാഹം ഉള്‍പ്പെടെ മൂന്നുപേര്‍ നല്‍കിയ പരാതികളിലായിരുന്നു ഗവര്‍ണറുടെ നടപടി. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് ‘മുഡ’മൈസൂരുവില്‍ 14 പാര്‍പ്പിടസ്ഥലങ്ങള്‍ അനുവദിച്ചു നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.