സൈബർ തട്ടിപ്പുകൾ നേരിടാൻ 5,000 സൈബർ കമാൻഡോകൾ
സൈബർ തട്ടിപ്പുകൾ നേരിടാൻ 5,000 സൈബർ കമാൻഡോകൾ
Wednesday, September 11, 2024 2:18 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: സൈബർ ആക്രമണങ്ങൾ തടയാനും ഉടനടി പ്രതികരിക്കാനും പ്രത്യേക പരിശീലനം നേടിയ പോലീസ് ഉദ്യോഗസ്ഥർ അടങ്ങിയ 5,000 സൈബർ കമാൻഡോകളെ സജ്ജമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 

സൈബർ സുരക്ഷ രാജ്യസുരക്ഷയുടെ ഭാഗമാണെന്നും സൈബർ സുരക്ഷ ഉറപ്പാക്കാതെ രാജ്യത്തിന്‍റെ വളർച്ച സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈൻ തട്ടിപ്പുകളെ നേരിടാൻ സൈബർ കമാൻഡോകൾക്കു പുറമെ സൈബർ ഫ്രോഡ് മിറ്റിഗേഷൻ സെന്‍റർ (സിഎഫ്എംസി), സമന്വയ പോർട്ടൽ, സസ്പെക്‌ട് രജിസ്ട്രി എന്നിവ കേന്ദ്രസർക്കാർ ഇന്നലെ ആരംഭിച്ചു.

സൈബർ, ഓണ്‍ലൈൻ സാന്പത്തികതട്ടിപ്പുകളിൽ ഏർപ്പെട്ടിരിക്കുന്ന കുറ്റവാളികളുടെ വിവരങ്ങളടങ്ങിയ രജിസ്ട്രി ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരുകൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, കേന്ദ്ര അന്വേഷണ ഏജൻസികൾ, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയ്ക്കു കുറ്റവാളികളുടെ വിവരങ്ങൾ ഇതിലൂടെ ലഭ്യമാകും. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലെ (എൻസിആർപി) വിവരങ്ങളുമായി ഏകോപിപ്പിച്ചാകും രജിസ്ട്രി പ്രവർത്തിക്കുക.

സാന്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി ബാങ്കുകൾ, സാന്പത്തിക ഇടനിലക്കാർ എന്നിവരുമായും സഹകരിച്ചാണു രജിസ്ട്രി സൃഷ്‌ടിച്ചിരിക്കുന്നത്. അതിരുകളില്ലാത്ത സൈബർ കുറ്റവാളികൾക്കെതിരായ പോരാട്ടത്തിൽ എല്ലാ പങ്കാളികളും ഒരുമിച്ചുനിൽക്കേണ്ടതുണ്ടെന്ന് അമിത് ഷാ പറഞ്ഞു.


ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്‍ററിന്‍റെ പ്രഥമ സ്ഥാപകദിനാചരണം ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാനായി കഴിഞ്ഞ വർഷം ആരംഭിച്ചതാണ് സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്‍റർ.

പ്രമുഖ ബാങ്കുകൾ, സാന്പത്തിക ഇടനിലക്കാർ, പേമെന്‍റ് അഗ്രഗേറ്റർമാർ, ടെലികോം സേവനദാതാക്കൾ, ഐടി ഇടനിലക്കാർ, സംസ്ഥാനങ്ങളുടെ നിയമനിർവഹണ ഏജൻസികൾ എന്നിവയുടെ പ്രതിനിധികൾ സെന്‍ററിലുണ്ട്.

സൈബർ ഫ്രോഡ് മിറ്റിഗേഷൻ സെന്‍ററും (സിഎഫ്എംസി) സംയുക്ത സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഫെസിലിറ്റേഷൻ സംവിധാനമായ സമന്വയ പ്ലാറ്റ്ഫോമും ചടങ്ങിൽ അമിത് ഷാ രാജ്യത്തിനു സമർപ്പിച്ചു.

സൈബർ കുറ്റകൃത്യങ്ങൾ, ഡാറ്റ പങ്കിടൽ, ക്രൈം മാപ്പിംഗ്, ഡാറ്റ അനലിറ്റിക്സ്, സഹകരണം, രാജ്യത്തുടനീളമുള്ള നിയമനിർവഹണ സംവിധാനങ്ങൾക്കുള്ള ഏകോപന പ്ലാറ്റ്ഫോം എന്നിവയുടെ വിവര ശേഖരണത്തിനായുള്ള വെബ് അധിഷ്ഠിത മൊഡ്യൂളാണ് സമന്വയ പോർട്ടൽ.

സാങ്കേതികവിദ്യ അനുഗ്രഹമാണെങ്കിലും സാന്പത്തിക ആവശ്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സാങ്കേതികവിദ്യയിൽനിന്നുള്ള ഭീഷണിയുമുണ്ടെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. അതിനാൽ ഡിജിറ്റൽ ലോകത്ത് പരിമിതപ്പെടുന്നതല്ല സൈബർ സുരക്ഷ. ദേശസുരക്ഷയുടെ നിർണായക വശംകൂടിയാണിത്. സൈബർ സുരക്ഷയില്ലാതെ ദേശസുരക്ഷ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.