മണിപ്പുരിൽ വിദ്യാർഥി പ്രതിഷേധത്തിൽ സംഘർഷം
മണിപ്പുരിൽ വിദ്യാർഥി പ്രതിഷേധത്തിൽ സംഘർഷം
Tuesday, September 10, 2024 1:49 AM IST
ഇംഫാൽ: മണിപ്പുരിലെ ഇംഫാലിൽ മെയ്തെയ് വിഭാഗം വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. രാജ്ഭവനു നേർക്ക് വിദ്യാർഥികൾ കല്ലെറിഞ്ഞു. തുടർന്നുണ്ടായ സംഘർഷത്തിൽ 20 പേർക്കു പരിക്കേറ്റു. സിആർപിഎഫിന്‍റെ വാഹനവ്യൂഹവും പ്രതിഷേധക്കാർ ആക്രമിച്ചു.

ഡ്രോൺ, മിസൈൽ ആക്രമണങ്ങളെത്തുടർന്നാണ് സെക്രട്ടേറിയറ്റിനും രാജ്ഭവനും മുന്നിൽ ആയിരക്കണക്കിനു വിദ്യാർഥികൾ യൂണിഫോം അണിഞ്ഞെത്തി പ്രതിഷേധിച്ചത്. മണിപ്പുരിൽ ഈയിടെയുണ്ടായ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ എട്ടു പേർ കൊല്ലപ്പെട്ടിരുന്നു. കഴിവില്ലാത്ത എല്ലാ എംഎൽഎമാരും രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

പിന്നീട് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്, ഗവർണർ എൽ. ആചാര്യ എന്നിവരുമായി വിദ്യാർഥികൾ ചർച്ച നടത്തി. ഗവർണറോട് ആറ് ആവശ്യങ്ങൾ വിദ്യാർഥി പ്രതിനിധികൾ ഉന്നയിച്ചു.


അക്രമം തടയുന്നതിൽ പരാജയപ്പെട്ടതിന്‍റെ ഉത്തരവാദിത്വം ചുമത്തി ഡിജിപി, സർക്കാർ ഉപദേഷ്ടാവ് എന്നിവരെ പുറത്താക്കുക, മുൻ സിആർപിഎഫ് ഡയറക്ടർ ജനറൽ കുൽദീപ് സിംഗിന്‍റെ നേതൃത്വത്തിലുള്ള യൂണിഫൈഡ് കമാൻഡിന്‍റെ പ്രവർത്തനം സംസ്ഥാന സർക്കാരിനു കൈമാറുക എന്നിവ ഉൾപ്പെടെയുള്ളവയാണ് വിദ്യാർഥികൾ ആവശ്യപ്പെട്ടത്.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി നല്കിയിരുന്നു. ഇന്നലെ കാക്ചിംഗ് ജില്ലയിൽ ആയിരക്കണക്കിനു പ്രദേശവാസികൾ വൻ പ്രതിഷേധ റാലി നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.