ശാന്തമാകാതെ മണിപ്പുർ
ശാന്തമാകാതെ മണിപ്പുർ
Thursday, September 12, 2024 4:18 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: അക്രമം വീണ്ടും പൊട്ടിപ്പുറപ്പെട്ട മണിപ്പുരിൽ കോളജുകളും സ്കൂളുകളുമടക്കം എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തുടർച്ചയായ നാലാം ദിവസവും അവധി പ്രഖ്യാപിച്ചു. മണിപ്പുർ യൂണിവേഴ്സിറ്റി എല്ലാ പരീക്ഷകളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചു.

ഇന്‍റർനെറ്റ്, മൊബൈൽ ഡാറ്റ അടക്കമുള്ള സേവനങ്ങൾ റദ്ദാക്കിയത് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുവരെ നീട്ടി. മൂന്ന് ജില്ലകളിൽ അഞ്ചു ദിവസത്തെ കർഫ്യൂവും ഏർപ്പെടുത്തി.

മെയ്തെയ്, കുക്കി മേഖലകളിൽ പലയിടത്തും യുദ്ധസമാനമായ സാഹചര്യമാണ് നിലവിലുള്ളത്. ജീവൻ ബലികൊടുത്തും തങ്ങളുടെ ഭൂമിയും ജനങ്ങളെയും സംരക്ഷിക്കുമെന്ന് കുക്കികളും മെയ്തെയ്കളും പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത് സ്ഥിതി കൂടുതൽ സംഘർഷഭരിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ പത്തു ദിവസത്തിനിടെ 11 പേരാണ് അക്രമങ്ങളിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു.

ഡ്രോണ്‍ ബോംബുകളും റോക്കറ്റ് ലോഞ്ചറുകളും തോക്കുകളും ഉപയോഗിച്ച് മറുവിഭാഗത്തിനെതിരേ ആക്രമണം നടന്നതോടെ 14 മാസത്തിലേറെയായി തുടരുന്ന കലാപം വീണ്ടും രൂക്ഷമാകുകയായിരുന്നു. അക്രമം നിയന്ത്രിക്കുന്നതിനായി രണ്ടായിരത്തോളം സിആർപിഎഫ് ഭടന്മാർകൂടി ഇന്നും നാളെയുമായി മണിപ്പുരിലെത്തും.

സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, തൗബൽ ജില്ലകളിൽ ചൊവ്വാഴ്ച അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തി. രാജ്ഭവനും മുഖ്യമന്ത്രിയുടെ ഓഫീസിനും സമീപമുണ്ടായ സംഘർഷത്തിൽ 55 വിദ്യാർഥികൾക്കും നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.

ഇതിനിടെ, സംസ്ഥാന ഗവർണർ ലക്ഷ്മണ്‍ പ്രസാദ് ആചാര്യ ഇന്നലെ ഇംഫാലിൽനിന്ന് ആസാം തലസ്ഥാനമായ ഗോഹട്ടിയിലെത്തി. ആസാം ഗവർണറായ ആചാര്യക്ക് മണിപ്പുരിന്‍റെ അധിക ചുമതലയാണുള്ളത്.

കഴിഞ്ഞ ദിവസം രാജ്ഭവനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയ മെയ്തെയ് വിദ്യാർഥികളുടെ 11 പ്രതിനിധികളുമായി സംഘർഷം നടന്നു മണിക്കൂറുകൾക്കകം ഗവർണർ കൂടിക്കാഴ്ച നടത്തിയത് സർക്കാരിന്‍റെ പക്ഷപാത നിലപാടിന്‍റെ ഉദാഹരണമാണെന്നു കുക്കി സംഘടനകൾ കുറ്റപ്പെടുത്തി.

തികച്ചും പക്ഷപാതപരമായി ഭരിക്കുന്ന മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിനെ മാറ്റി കുക്കി മേഖലകൾക്ക് സ്വയംഭരണാധികാരം നൽകുക മാത്രമാണു പ്രശ്നപരിഹാരത്തിനുള്ള ഏക മാർഗമെന്ന് കുക്കി എംഎൽഎമാർ പറഞ്ഞു.

കുക്കി ഭൂരിപക്ഷമേഖലയായ കാങ്പോക്പി ജില്ലയിൽ പോലീസും അർധസൈനിക വിഭാഗങ്ങളും നടത്തുന്ന തെരച്ചിലിനെതിരേ കുക്കികൾ രോഷാകുലരാണ്. തെരച്ചിലിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. ക്രമസമാധാന പാലനത്തിന്‍റെ ആധിപത്യം വീണ്ടെടുക്കുകയാണ് പോലീസിന്‍റെ ദൗത്യമെന്നാണു സർക്കാർ വിശദീകരണം.


പോലീസിനെ അക്രമിച്ച് ആയുധങ്ങൾ തട്ടിയെടുത്തു

തൗബൽ ജില്ലയിൽ ജനക്കൂട്ടം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ കീഴടക്കി ആയുധങ്ങൾ തട്ടിയെടുക്കുകയും പോലീസിനുനേരേ വെടിയുതിർക്കുകയും ചെയ്തുവെന്ന് മണിപ്പുർ പോലീസ് അറിയിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം.

മെയ്തെയ് തീവ്ര ഗ്രൂപ്പായ അരംബായി തെങ്കോളിന്‍റെ നേതൃത്വത്തിലായിരുന്നു പോലീസുകാർക്കു നേരെ ആക്രമണം നടത്തി ആയുധങ്ങൾ തട്ടിയെടുത്തതെന്നാണു സംശയം.

മണിപ്പുർ റൈഫിൾസിന്‍റെ ഇംഫാലിലെ രണ്ടാമത്തെയും ഏഴാമത്തെയും ക്യാന്പുകളിൽനിന്നു കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം മെയ്തെയ് ആൾക്കൂട്ടം ആയുധങ്ങൾ കൊള്ളയടിക്കാൻ ശ്രമിച്ചിരുന്നു.

കണ്ണീർവാതകം പ്രയോഗിച്ചാണു സുരക്ഷാസേന അവരെ തടഞ്ഞതെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം മേയ് മൂന്നിന് കലാപം തുടങ്ങിയശേഷം പോലീസിന്‍റെയും സൈന്യത്തിന്‍റെയും ആയുധപ്പുരകൾ ജനക്കൂട്ടം പലതവണ കൊള്ളയടിച്ചിരുന്നു.

മെയ്തെയ് തീവ്രഗ്രൂപ്പുകളാണ് ആയുധപ്പുരകൾ കൊള്ളയടിച്ചതിന് പ്രധാനമായും നേതൃത്വം നൽകിയതെങ്കിലും കുക്കി തീവ്ര ഗ്രൂപ്പുകളും ചിലയിടത്ത് സമാന ആക്രമണം നടത്തിയിരുന്നു.


കേന്ദ്രം ഇടപെടണം: സാംഗ്‌മ

മണിപ്പുരിലെ പുതിയ അക്രമസംഭവങ്ങൾ ആശങ്കാജനകമാണെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്‌മ. അക്രമം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ഇടപെടേണ്ടതുണ്ടെന്നും ബിജെപി സഖ്യകക്ഷി നേതാവുകൂടിയായ അദ്ദേഹം പറഞ്ഞു.

മണിപ്പുരിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സുരക്ഷാസേനയുടെ നിർണായക തിരുത്തൽ നടപടികൾ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

യുക്രെയ്നിൽ സമാധാനത്തിനു ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം രാജ്യത്തെ കലാപം പരിഹരിക്കാൻ നടപടിയെടുക്കുകയോ മണിപ്പുർ സന്ദർശിച്ച് കലാപത്തിലെ ഇരകളെ ആശ്വസിപ്പിക്കുകയോ ചെയ്യാത്തത് തീർത്തും തെറ്റാണെന്നും കോണ്‍ഗ്രസ് ഓർമപ്പെടുത്തി.

അനധികൃത കുടിയേറ്റക്കാർ, വിദേശ ഘടകങ്ങൾ, അനധികൃത മയക്കുമരുന്ന് മാഫിയ എന്നിവർക്കു മണിപ്പുർ കലാപത്തിൽ പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ഇന്നർ മണിപ്പുരിൽനിന്നുള്ള കോണ്‍ഗ്രസ് എംപി എ. ബിമോൾ അകോയ്ജം കത്തെഴുതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.