കേന്ദ്രമന്ത്രാലയങ്ങളിലേക്കുള്ള കരാർ നിയമനം വിവാദത്തിൽ
കേന്ദ്രമന്ത്രാലയങ്ങളിലേക്കുള്ള  കരാർ നിയമനം വിവാദത്തിൽ
Monday, August 19, 2024 2:50 AM IST
സ്വന്തം ലേഖകൻ
ന്യൂഡൽഹി: യുപിഎസ്‌സിയെ ഒഴിവാക്കി കേന്ദ്രമന്ത്രാലയങ്ങളിൽ വിവിധ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്താനുള്ള കേന്ദ്രസർക്കാർ നീക്കം വിവാദത്തിൽ.

കേന്ദ്ര മന്ത്രാലയങ്ങളിലെ ജോയിന്‍റ് സെക്രട്ടറിമാർ, ഡയറക്‌ടർമാർ, ഡെപ്യൂട്ടി സെക്രട്ടറിമാർ തുടങ്ങിയ സുപ്രധാന തസ്തികകളിലേക്കാണ് കരാറടിസ്ഥാനത്തിൽ ലാറ്ററൽ എൻട്രി വഴി നിയമനം നടത്തുന്നത്. ഇതുസംബന്ധിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) ശനിയാഴ്ച വിജ്ഞാപനമിറക്കി. മൂന്നു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഡൽഹിയിലാണു നിയമനം. ആഭ്യന്തരം, ധനകാര്യം, വ്യവസായം, കൃഷി തുടങ്ങിയ മന്ത്രാലയങ്ങളിലേക്കാണു നിയമനം നടത്തുന്നത്.

അതേസമയം, ലാറ്ററൽ എൻട്രി വഴി കേന്ദ്രസർക്കാരിന്‍റെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്താനുള്ള തീരുമാനത്തിനെതിരേ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തുവന്നു. യുപിഎസ്‌സിക്കു പകരം ആർഎസ്എസ് വഴി നിയമനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയെ ആക്രമിക്കാൻ ശ്രമിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു. ലാറ്ററൽ എൻട്രി വഴി നിയമനം നടത്തുന്നതിലൂടെ പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളുടെ സംവരണം കേന്ദ്രസർക്കാർ പരസ്യമായി തട്ടിയെടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


ഉന്നത ഉദ്യോഗസ്ഥരടക്കം രാജ്യത്തെ പ്രധാന പദവികളിൽ പിന്നാക്കവിഭാഗങ്ങൾക്ക് പ്രാതിനിധ്യമില്ലെന്നതു താൻ തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. ഇതിനു പരിഹാരമുണ്ടാക്കേണ്ടതിനു പകരം ലാറ്ററൽ എൻട്രി വഴി പിന്നാക്കക്കാരെ ഉന്നതസ്ഥാനങ്ങളിൽനിന്ന് കൂടുതൽ അകറ്റുകയാണെന്നും രാഹുൽ എക്സിൽ കുറിച്ചു. യുപിഎസ്‌സി പരീക്ഷയ്ക്കു തയാറെടുക്കുന്ന യുവാക്കളുടെ അവകാശങ്ങൾ തട്ടിയെടുക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിന്‍റേതെന്നും രാഹുൽ പറഞ്ഞു.

കോർപറേറ്റുകളുടെ പ്രതിനിധികൾ പ്രധാന സർക്കാർ പദവികൾ കൈവശംവച്ചാൽ എന്തു സംഭവിക്കുമെന്നതിന്‍റെ ഉദാഹരണമാണ് സെബി. ആദ്യമായാണ് സെബിയുടെ ചെയർപേഴ്സണായി സ്വകാര്യമേഖലയിൽനിന്ന് ഒരാളെ നിയമിച്ചത്. സ്വകാര്യമേഖലയിൽ നിന്ന് ലാറ്ററൽ എൻട്രി വഴി നിയമനം നടത്തുന്ന കേന്ദ്രസർക്കാരിന്‍റെ നടപടിയെ ഇന്ത്യ സഖ്യം ശക്തമായി എതിർക്കുമെന്നും രാഹുൽ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.