ചംപയ് സോറൻ ബിജെപിയിലേക്ക്
ചംപയ് സോറൻ  ബിജെപിയിലേക്ക്
Monday, August 19, 2024 2:49 AM IST
റാഞ്ചി: മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറൻ ജെഎംഎം വിടുമെന്ന് ഉറപ്പായി. ഇദ്ദേഹം ബിജെപിയിൽ ചേരുമെന്നാണു റിപ്പോർട്ട്. മുഖ്യമന്ത്രിയെന്ന നിലയിൽ അങ്ങേയറ്റം അപമാനം സഹിച്ചെന്നും പുതിയവഴി തേടാൻ നിർബന്ധിതനായെന്നും സോറൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

മുഖ്യമന്ത്രിയായിരിക്കേ, തന്‍റെ അറിവില്ലാതെ ജൂലൈ അദ്യ വാരത്തിലെ എല്ലാ സർക്കാർ പരിപാടികളും പാർട്ടി നേതൃത്വം റദ്ദാക്കിയെന്നു ചംപയ് സോറൻ ആരോപിച്ചു.

ഇന്നലെ മൂന്ന് എംഎൽഎമാരുമായി സോറൻ ഡൽഹിയിലെത്തിയിരുന്നു. താൻ ഒരു ബിജെപി നേതാവിനെയും കണ്ടില്ലെന്നും സ്വകാര്യ സന്ദർശനത്തിനാണു ഡൽഹിയിലെത്തിയതെന്നുമായിരുന്നു സോറന്‍റെ ആദ്യ പ്രതികരണം. ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പായി ചംപയ് സോറൻ ബിജെപിയിൽ ചേരുമെന്നു വെള്ളിയാഴ്ച മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇക്കാര്യം നിഷേധിച്ച് ശനിയാഴ്ച സോറൻ രംഗത്തെത്തിയിരുന്നു.


കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്ത ഹേമന്ത് സോറനു പകരക്കാരനായാണ് ഫെബ്രുവരി രണ്ടിന് ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായത്. കേസിൽ ജൂൺ 28നു ജാമ്യം കിട്ടിയതോടെ ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രിയായി. മന്ത്രിസ്ഥാനം ലഭിച്ചുവെങ്കിലും ഏതാനും മാസത്തിനുള്ളിൽ മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നതിൽ ചംപയ് സോറന് കടുത്ത അതൃപ്തിയുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.