ബിഹാറിൽ വീണ്ടും പാലം തകർന്നു
ബിഹാറിൽ വീണ്ടും പാലം തകർന്നു
Sunday, August 18, 2024 2:56 AM IST
ഭാഗൽപുർ/ഖഗരിയ: ബിഹാറിൽ നിർമാണത്തിനിടെ ബലക്ഷയം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു പൊളിച്ചുമാറ്റാനിരുന്ന പാലത്തിന്‍റെ ഒരു ഭാഗം തകർന്നു. ഗംഗാ നദിയിലേക്കാണ് പാലത്തിന്‍റെ വലിയൊരു ഭാഗം തകർന്നുവീണത്. ആളപായം ഇല്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.

ഭഗൽപുർ, ഖഗാരിയ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ സ്ലാബ് നദിയിൽ വീഴുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നിർമാണം പൂർത്തിയാകുന്പോൾ 3.16 കിലോമീറ്റർ ദൈർഘ്യം ഉണ്ടാകുമായിരുന്ന പാലത്തിന്‍റെ ഒരു ഭാഗം 2022 ലും മറ്റൊരു ഭാഗം കഴിഞ്ഞവർഷവും തകർന്നുവീണിരുന്നു.


അതേസമയം, പാലത്തിന്‍റെ പൂർണമായും ബലക്ഷയം ഉണ്ടെന്നും പാറ്റ്ന ഹൈക്കോടതിയുടെ നിർദേശപ്രകാരം പൂർണമായും പൊളിച്ചുനീക്കാമെന്ന് കരാറുകാരൻ സമ്മതിച്ചിരുന്നുവെന്നും ജില്ലാ കളക്ടർ അമിത് കുമാർ പാണ്ഡെ പറഞ്ഞു.

സമീപനാളുകളിൽ സംസ്ഥാനത്തുടനീളമുള്ള നിരവധി പാലങ്ങൾ തകർന്നുവീണിരുന്നു. ഈ സാഹചര്യത്തിലാണു നിർമാണത്തിലെ അപാകതമൂലം ഉപേക്ഷിച്ച പാലത്തിന്‍റെ തകർച്ചയും വലിയ ചർച്ചയാകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.