കാഷ്മീരും ഹരിയാനയും ബൂത്തിലേക്ക്
കാഷ്മീരും ഹരിയാനയും ബൂത്തിലേക്ക്
Saturday, August 17, 2024 2:57 AM IST
സനു സിറിയക്

ന്യൂഡൽഹി: ജമ്മു-കാഷ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ജമ്മു-കാഷ്മീരിൽ സെപ്റ്റംബർ 18, 25, ഒക്‌ടോബർ ഒന്ന് എന്നിങ്ങനെ മൂന്നു ഘട്ടമായാണു തെരഞ്ഞെടുപ്പ്. ഹരിയാനയിൽ ഒക്‌ടോബർ ഒന്നിന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കും. ഒക്‌ടോബർ നാലിനാണ് ഇരുസംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ.

അതേസമയം, കാലാവധി അവസാനിക്കാനിരിക്കുന്ന ജാർഖണ്ഡ്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നടക്കേണ്ട ഉപതെരഞ്ഞെടുപ്പും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ചിട്ടില്ല.

പത്തു വർഷത്തിനുശേഷമാണ് ജമ്മു-കാഷ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.ഈ വർഷം സെപ്റ്റംബർ 30നു മുന്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നേരത്തേ നിർദേശിച്ചിരുന്നു.

ജമ്മു-കാഷ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ മോദി സർക്കാരിന്‍റെ നടപടി ചോദ്യം ചെയ്തു സമർപ്പിച്ച ഹർജി തള്ളിയതിനു പിന്നാലെയാണ് സുപ്രീംകോടതി സെപ്റ്റംബർ 30ന് മുന്പ് തെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രസർക്കാരിനോടു നിർദേശിച്ചത്. 90 നിയോജകമണ്ഡലങ്ങളിലായി 88 ദശലക്ഷം വോട്ടർമാരാണ് ജമ്മു-കാഷ്മീരിൽ ഉള്ളത്.


കുടിയേറ്റക്കാർക്കും വോട്ട് രേഖപ്പെടുത്താൻ സാധിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കാഷ്മീരിൽ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കി തെരഞ്ഞെടുപ്പ് സുഗമമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹരിയാനയിലും 90 നിയോജക മണ്ഡലങ്ങളാണുള്ളത്. രണ്ടുകോടിയിലധികം വോട്ടർമാർ സംസ്ഥാനത്തുണ്ട്. പത്തു വർഷമായി ബിജെപി ഭരണം തുടരുന്ന ഹരിയാനയിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു ബിജെപിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്.

കർഷകരോഷമടക്കമുള്ള വിവാദങ്ങൾ മുതലെടുത്ത് ഭരണം തിരിച്ചുപിടിക്കാനായിരിക്കും കോണ്‍ഗ്രസ് ശ്രമിക്കുക.

ഹരിയാന നിയമസഭയുടെ കാലാവധി നവംബർ മൂന്നിനും മഹാരാഷ്‌ട്ര നിയമസഭയുടേത് നവംബർ 26നും ജാർഖണ്ഡ് നിയമസഭയുടേത് 2025 ജനുവരി അഞ്ചിനുമാണ് അവസാനിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.