ഹരിയാനയിൽ ഹാട്രിക് ലക്ഷ്യമിട്ട് ബിജെപി, വർധിതവീര്യത്തിൽ കോൺഗ്രസ്
ഹരിയാനയിൽ ഹാട്രിക് ലക്ഷ്യമിട്ട് ബിജെപി,  വർധിതവീര്യത്തിൽ കോൺഗ്രസ്
Saturday, August 17, 2024 2:57 AM IST
ചണ്ഡിഗഡ്: ഹാട്രിക് വിജയം ലക്ഷ്യമിട്ട് ബിജെപിയും വർധിതവീര്യത്തിൽ കോൺഗ്രസും രംഗത്തെത്തിയോടെ ഹരിയാനയിൽ ഇഞ്ചോ‌ടിഞ്ച് പോരാട്ടത്തിനു കളമൊരുങ്ങുന്നു.

കേന്ദ്രഭരണത്തിന്‍റെ പിൻബലം ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്പോൾ ഭരണവിരുദ്ധ വികാരവും ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ കുതിപ്പും മുതലെടുക്കാനാണു കോൺഗ്രസ് ഒരുങ്ങുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പാണ് മനോഹർ ലാൽ ഖട്ടറിനെ നീക്കി നായബ് സിംഗ് സെയ്നിയെ ബിജെപി നേതൃത്വം മുഖ്യമന്ത്രിയാക്കിയത്.

സെയ്നിയിലൂ‌ടെ ഒബിസി വോട്ടിലാണു ബിജെപിയുടെ കണ്ണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച ഖട്ടർ നിലവിൽ കേന്ദ്രമന്ത്രിയാണ്. ഖട്ടറിന്‍റെയും സെയ്നിയുടെയും ക്ലീൻ ഇമേജാണ് ബിജെപിയുടെ തുറുപ്പുചീട്ട്.

സെയ്നിയാണു ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാർഥി. കോൺഗ്രസാകട്ടെ, മുഖ്യമന്ത്രിസ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. അധികാരം കിട്ടിയാൽ ഭൂപീന്ദർ സിംഗ് ഹൂഡ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പാണ്.

2014ൽ ഒറ്റയ്ക്ക് അധികാരത്തിലെത്തിയ ബിജെപി 2019ൽ ജെജെപി പിന്തുണയോടെയാണ് ഭരണം നിലനിർത്തിയത്. ഖട്ടറിനു പകരം സെയ്നിയെത്തിയതോടെ ബിജെപി-ജെജെപി സഖ്യം തകർന്നു.


ജെജെപി, എഎപി, ഇന്ത്യൻ നാഷണൽ ലോക് ദൾ(ഐഎൻഎൽഡി), ബിഎസ്പി എന്നീ കക്ഷികൾ രംഗത്തുണ്ടെങ്കിലും മുഖ്യ പോരാട്ടം ബിജെപിയും കോൺഗ്രസും തമ്മിലാണ്.

ഐഎൻഎൽഡിയുമായി ബിഎസ്പി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തിൽ മത്സരിച്ച എഎപി നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കാണു പോരാടുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും അഞ്ചു സീറ്റുകളിൽ വീതം വിജയിച്ചു. പൂജ്യത്തിൽനിന്നാണ് കോൺഗ്രസ് സീറ്റ് അഞ്ചിലേക്കെത്തിയത്. ജാട്ട് മേഖലയിലാണ് കോൺഗ്രസ് മുന്നേറിയത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ 46 നിയമസഭാ സീറ്റുകളിൽ കോൺഗ്രസും 44 ഇടത്ത് ബിജെപിയും ലീഡ് നേടിയ ഇത്തവണയും ജാട്ട് വോട്ട് തങ്ങളുടെ പെട്ടിയിലെന്നു കോൺഗ്രസ് ഉറപ്പിക്കുന്നു. ജാട്ട്ഇതര വോട്ടുകളിലാണ് ബിജെപി കണ്ണുവയ്ക്കുന്നത്.

കർഷകപ്രക്ഷോഭവും അഗ്നിപഥ് പദ്ധതിയും തൊഴിലില്ലായ്മയും കോൺഗ്രസ് പ്രചാരണായുധമാക്കുന്നു.

90 അംഗ നിയമസഭയിൽ ബിജെപിക്ക് 41 അംഗങ്ങളുണ്ട്. കോൺഗ്രസ്-29, ജെജെപി-10, സ്വതന്ത്രർ-5, ഐഎൻഎൽഡി-1 ഹരിയാന ലോക്ഹിത് പാർട്ടി-1 എന്നിങ്ങനെയാണു മറ്റു പാർട്ടികളുടെ അംഗബലം. മൂന്നു സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.