ദേശീയ ചലച്ചിത്ര അവാർഡ് : കാന്താര ജനപ്രിയ ചിത്രം
ദേശീയ ചലച്ചിത്ര അവാർഡ് :  കാന്താര ജനപ്രിയ ചിത്രം
Saturday, August 17, 2024 2:57 AM IST
നടൻ: റിഷഭ് ഷെട്ടി (കാന്താര)
മികച്ച നടി: നിത്യാ മേനോൻ (തിരുച്ചിത്രന്പലം), മാനസി പരേഖ് ( കച്ച് എക്സ്പ്രസ്)
സംവിധായകൻ: സൂരജ് ആർ ബർജാത്യ (ഊഞ്ചായി)
ജനപ്രിയ ചിത്രം: കാന്താര
നവാഗത സംവിധായകൻ: പ്രമോദ് കുമാർ (ഫോജ)
ഫീച്ചർ ഫിലിം: ആട്ടം
തിരക്കഥ: ആനന്ദ് ഏകർഷി (ആട്ടം)
തെലുങ്ക് ചിത്രം: കാർത്തികേയ 2.
തമിഴ് ചിത്രം: പൊന്നിയിൻ സെൽവൻ
മലയാള ചിത്രം: സൗദി വെള്ളക്ക
കന്നഡ ചിത്രം: കെ.ജി.എഫ് 2
ഹിന്ദി ചിത്രം: ഗുൽമോഹർ
സംഘട്ടന സംവിധാനം: അൻബറിവ് (കെ.ജി.എഫ് 2)
നൃത്തസംവിധാനം: ജാനി, സതീഷ് (തിരുച്ചിത്രാന്പലം)
ഗാനരചന: നൗഷാദ് സാദർ ഖാൻ (ഫൗജ)
സംഗീത സംവിധായകൻ: പ്രീതം (ബ്രഹ്മാസ്ത്ര)
ബിജിഎം: എ.ആർ.റഹ്മാൻ (പൊന്നിയിൻ സെൽവൻ 1)
കോസ്റ്റ്യൂം: നിഖിൽ ജോഷി
പ്രൊഡക്‌ഷൻ ഡൈിസൻ: ആനന്ദ് അധ്യായ (അപരാജിതോ)
എഡിറ്റിംഗ്: ആട്ടം (മഹേഷ് ഭുവനേന്ദ്)
സൗണ്ട് ഡിസൈൻ: ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1)
കാമറ: രവി വർമൻ (പൊന്നിയിൻ സെൽവൻ1)
ഗായിക: ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
ഗായകൻ: അരിജിത് സിംഗ് (ബ്രഹ്മാസ്ത്ര)
ബാലതാരം: ശ്രീപഥ് (മാളികപ്പുറം)
സഹനടി: നീന ഗുപ്ത (ഊഞ്ചായി)
സഹനടൻ: പവൻ രാജ് മൽഹോത്ര (ഫൗജ)
പ്രത്യേക ജൂറി പുരസ്കാരം: നടൻ മനോജ് ബാജ്പേയി (ഗുൽമോഹർ), സംഗീത സംവിധായകൻ സഞ്ജയ് സലിൽ ചൗധരി (കാഥികൻ)
നോണ്‍ ഫീച്ചർ ഫിലിം വിഭാഗത്തിലെ പുരസ്കാരങ്ങൾ
പ്രത്യേക പരാമർശം: ബിരുബാല, ഹർഗില ദ ഗ്രേറ്റർ അഡ്ജറ്റന്‍റ് സ്റ്റോർക്ക്
തിരക്കഥ: മോണോ നോ അവെയർ (കൗശിക് സർക്കാർ)
നറേഷൻ / വോയിസ് ഓവർ സുമന്ത് ഷിൻഡേ (മർമഴ്സ് ഓഫ് ദ ജംഗിൾ)
സംഗീത സംവിധാനം: വിശാൽ ഭരദ്വാജ് (ഫർസാത്)
എഡിറ്റിംഗ് : സുരേഷ് അഴ്സ് (മധ്യാന്തര)
സൗണ്ട് ഡിസൈൻ: മാനസ് ചൗധരി (യാൻ)
ഛായാഗ്രഹണം: സിദ്ധാർത്ഥ് ദിവാൻ (മോണോ നോ അവെയർ)
സംവിധാനം: മിറിയം ചാണ്ടി മേനാച്ചേരി (ഫ്രം ദ ഷാഡോ)
ഷോർട്ട് ഫിലിം ഓഫ് 30 മിനിറ്റ്സ്: സുന്യുത (സംവിധാനം നബാപൻ ദേക)
മികച്ച ആനിമേഷൻ ചിത്രം: എ കോക്കനട്ട് ട്രീ (സംവിധാനം ജോഷി ബെനഡിക്റ്റ്)
മികച്ച ഡോക്യുമെന്‍ററി: മർമേഴ്സ് ഓഫ് ദ ജംഗിൾ (സംവിധാനം സോഹിൽ വൈദ്യ)
ആർട്ട് ആൻഡ് കൾച്ചർ ഫിലിം: രംഗ വിഭോഗ (കന്നഡ), വർസ (മറാഠി)
നവാഗത സംവിധായകൻ: ബസ്തി ദിനേശ് ഷേണായ് (മധ്യാന്തര)
മികച്ച നോണ്‍ ഫീച്ചർ ഫിലിം: ഐന (സംവിധാനം സിദ്ധാന്ത് സരിൻ)


സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾ

മികച്ച ബാലതാരം (ആണ്‍)- അവ്യുക്ത് മേനോന്‍ (ചിത്രം-പാച്ചുവും അത്ഭുതവിളക്കും)

മികച്ച ബാലതാരം (പെണ്‍)- തെന്നല്‍ അഭിലാഷ്. (ചിത്രം- ശേഷം മൈക്കില്‍ ഫാത്തിമ)

മികച്ച കഥാകൃത്ത് - ആദര്‍ശ് സുകുമാരന്‍ (ചിത്രം -കാതല്‍ ദ് കോര്‍)

മികച്ച ഛായാഗ്രാഹകന്‍-കെ.എസ്. സുനില്‍ (ചിത്രം-ആടുജീവിതം)

മികച്ച തിരക്കഥാകൃത്ത് - രോഹിത് എം.ജി. കൃഷ്ണന്‍(ചിത്രം-ഇരട്ട)

മികച്ച തിരക്കഥ (അഡാപ്‌റ്റേഷന്‍) - ബ്ലെസി (ചിത്രം-ആടുജീവിതം)

മികച്ച ഗാനരചയിതാവ്-ഹരീഷ് മോഹനന്‍ (ഗാനം: ചെന്താമരപ്പൂവിന്‍-ചിത്രം: ചാവേര്‍)

മികച്ച സംഗീത സംവിധായകന്‍ (ഗാനങ്ങള്‍) - ജസ്റ്റിന്‍ വര്‍ഗീസ് (ചെന്താമരപ്പൂവിന്‍.. (ചിത്രം- ചാവേര്‍)

മികച്ച സംഗീത സംവിധായകന്‍ (പശ്ചാത്തല സംഗീതം)- മാത്യൂസ് പുളിക്കന്‍ (ചിത്രം - കാതല്‍ ദ് കോര്‍)

മികച്ച പിന്നണി ഗായകന്‍ - വിദ്യാധരന്‍ മാസ്റ്റര്‍ (ഗാനം - ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിലെ പതിരാണെന്നോര്‍ത്തൊരു കനവില്‍)

മികച്ച പിന്നണി ഗായിക -ആന്‍ ആമി (ഗാനം - പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ തിങ്കള്‍പ്പൂവിന്‍ ഇതളവള്‍)

മികച്ച ചിത്ര സംയോജകന്‍ - സംഗീത് പ്രതാപ് (ചിത്രം - ലിറ്റില്‍ മിസ് റാവുത്തര്‍)

മികച്ച കലാ സംവിധായകന്‍ - മോഹന്‍ദാസ് (ചിത്രം - 2018 എവരിവണ്‍ ഈസ് എ ഹീറോ)

മികച്ച സിങ്ക് സൗണ്ട് - ഷമീര്‍ അഹമ്മദ് (ചിത്രം - ഓ ബേബി)

മികച്ച ശബ്ദമിശ്രണം - റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍ (ചിത്രം - ആടുജീവിതം)

മികച്ച ശബ്ദരൂപകല്‍പ്പന - ജയദേവന്‍ ചക്കാടത്ത്, അനില്‍ രാധാകൃഷ്ണന്‍ (ചിത്രം - ഉള്ളൊഴുക്ക്)

മികച്ച പ്രോസസിംഗ് ലാബ് / കളറിസ്റ്റ് - വൈശാഖ് ശിവഗണേഷ്/ ന്യൂബ് സിറസ് (ചിത്രം -ആടു ജീവിതം)

മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് - രഞ്ജിത് അമ്പാടി (ചിത്രം - ആടുജീവിതം)

മികച്ച വസ്ത്രാലങ്കാരം - ഫെമിന ജബ്ബാര്‍ (ചിത്രം - ഓ ബേബി)

മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്‍) - റോഷന്‍ മാത്യു (ഉള്ളൊഴുക്കിലെ രാജീവ്, വാലാട്ടിയിലെ ടോമി എന്നീ കഥാപാത്രങ്ങള്‍)

മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍) - സുമംഗല (ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിലെ ഗൗരി ടീച്ചര്‍ എന്ന കഥാപാത്രം)

മികച്ച നൃത്ത സംവിധാനം - ജിഷ്ണു (ചിത്രം - സുലൈഖ മന്‍സില്‍)

ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ് - ആടു ജീവിതം (നിര്‍മാതാവ് - വിഷ്വല്‍ റൊമാന്‍സ്, സംവിധായകന്‍ - ബ്ലെസി)

മികച്ച നവാഗത സംവിധായകന്‍ - ഫാസില്‍ റസാഖ് (ചിത്രം - തടവ്)

മികച്ച വിഷ്വല്‍ ഇഫക്റ്റ്‌സ് - ആന്‍ഡ്രു ഡിക്രൂസ്, വിശാഖ് ബാബു (ചിത്രം - 2018)

സ്ത്രീ / ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അവാര്‍ഡ് - ശാലിനി ഉഷാദേവി (ചിത്രം - എന്നെന്നും).

ആവാര്‍ഡുകള്‍ വാരിക്കൂട്ടി ആടുജീവിതം...

54-മത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ആടുജീവിതം സിനിമ. മികച്ച നടന്‍, സംവിധായകന്‍ ഉള്‍പ്പെടെയുള്ള ഒന്‍പതു പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. ബെന്യാമിന്‍റെ ജനപ്രിയ നോവലായ ആടുജീവിതത്തിന്‍റെ സിനിമാവിഷ്‌കാരം ആയിരുന്നു ആടുജീവിതം.

ചിത്രത്തില്‍ നജീബ് എന്ന കേന്ദ്രകഥാപാത്രമാകാന്‍ പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങള്‍ വളരെ വലുതായിരുന്നുവെന്നു സംവിധായകന്‍ പറയുന്നു. എല്ലാ സിനിമയ്ക്കും പിന്നില്‍ വലിയൊരു അധ്വാനമുണ്ടെന്നും ആടുജീവിതത്തിന്‍റെ കാര്യത്തില്‍ അത് വളരെ വലുതായിരുന്നു എന്നും പൃഥ്വിരാജ് പ്രതികരിച്ചു.

ഒരു നടനെന്ന നിലയില്‍ നജീബ് വെല്ലുവിളി നിറഞ്ഞ വേഷമായിരുന്നു. തന്‍റെ കരിയറിലെ സുപ്രധാന കഥാപാത്രമാണ് ഇത്. ചിത്രത്തിനു പിന്നിലെ പരിശ്രമം വിജയിക്കുന്നത് വലിയ കാര്യമാണെന്നും 16 വര്‍ഷത്തെ ബ്ലെസിയുടെ ലക്ഷ്യത്തിനു വേണ്ടി നിന്നതാണ് ഇപ്പോള്‍ ഫലം കണ്ടതെന്നും പൃഥ്വിരാജ് പറഞ്ഞു.

ആടുജീവിതം നേടിയ അവാര്‍ഡുകള്‍ ഇങ്ങനെ:

മികച്ച നടന്‍- പൃഥ്വിരാജ്
മികച്ച സംവിധായകന്‍- ബ്ലെസി
മികച്ച നടനുള്ള ജൂറി പരാമര്‍ശം- കെ.ആര്‍. ഗോകുല്‍
മികച്ച ഛായാഗ്രാഹണം- കെ.എസ്. സുനില്‍
മികച്ച അവലംബിത തിരക്കഥ- ബ്ലെസി
മികച്ച ശബ്ദമിശ്രണം-റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍
മേക്കപ്പ് ആര്‍ടിസ്റ്റ്- രഞ്ജിത്ത് അമ്പാടി
മികച്ച ജനപ്രിയ ചിത്രം- ആടുജീവിതം
മികച്ച കളറിസ്റ്റ്-വൈശാഖ് ശിവഗണേഷ്.

ചെന്താമരപ്പൂവിലൂടെ അവാർഡ് നേട്ടവുമായി ഹരീഷ്


കണ്ണൂർ: തന്‍റെ നാലാമത്തെ സിനിമയിലെ പാട്ടിന്‍റെ വരികൾക്ക് സംസ്ഥാന അവാർഡ് ലഭിച്ച സന്തോഷത്തിലാണു പഴയങ്ങാടി വെങ്ങരയിലെ കോളിയാടൻ വീട്ടിൽ ഹരീഷ് മോഹനൻ. ഏറെ അഭിമാനം തോന്നുന്ന നിമിഷമാണിത്. “സന്തോഷം വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല.....ഒരു തുടക്കക്കാര


ൻ എന്ന നിലയിൽ എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണിത്’’- ഹരീഷ് പറഞ്ഞു.
തെയ്യത്തെ ആസ്പദമാക്കി ചാവേർ എന്ന സിനിമയിൽ എഴുതിയ ചെന്താമരപ്പൂവിൻ ചന്തം കണക്കുള്ള ചെന്തളിർപൂമേനി.... എന്ന് തുടങ്ങുന്ന പാട്ടാണ് ഹരീഷിനെ അവാർഡിന് അർഹനാക്കിയത്. തന്‍റെ സുഹൃത്തായ പ്രവീൺ വഴിയാണ് ചാവേർ എന്ന സിനിമയിലെ സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസിനെ പരിചയപ്പെടുന്നത്.

മലബാറിലെ തെയ്യം കലാരൂപത്തെ അടിസ്ഥാനമാക്കി ഒരു പാട്ട് വേണമെന്നായിരുന്നു ആവശ്യം. ഈ പാട്ട് സിനിമയ്ക്ക് അത്രയും പ്രധാനപ്പെട്ടതാണെന്നും അതുകൊണ്ടു വരികൾ അടിപൊളിയാകണമെന്നും പറഞ്ഞിരുന്നു.

തെയ്യം എന്നത് നമ്മൾക്ക് ഒരു വികാരമായതുകൊണ്ടുതന്നെ ഏറെ ഇഷ്ടത്തോടെയാണ് വരികൾ രചിച്ചത്. ദിവസങ്ങളെടുത്താണ് പാട്ടിന്‍റെ രചന പൂർത്തീകരിച്ചത്. ഇതിനു മുന്പ് കനകം കാമിനി കലഹം, തേര്, നടികർ എന്നീ സിനിമകളിൽ പാട്ട് എഴുതിയിട്ടുണ്ട്. ചെറുപ്പം മുതൽ ഒത്തിരി പുസ്തകങ്ങൾ വായിക്കുമായിരുന്നു. അതോടൊപ്പം ചെറിയ രീതിയിൽ കവിതയെഴുത്തും ഉണ്ടായിരുന്നു.

നിലവിൽ സുജിൽ മാങ്ങാടിന്‍റെ പുതിയ സിനിമയുടെ പാട്ടിന്‍റെ പണിപ്പുരയിലാണ് ഹരീഷ്. പഴയങ്ങാടി വെങ്ങരയിലെ കോളിയാടൻ വീട്ടിൽ മോഹനൻ- രമണി ദന്പതികളുടെ മകനാണ്.


പരിശ്രമത്തിന്‍റെ 16 വർഷം, അംഗീകാരത്തിൽ അഭിമാനമെന്ന് ബ്ലെസി


തിരുവല്ല: പോരാട്ടങ്ങളുടെയും പ്രതീക്ഷയുടെയും 16 വർഷമാണ് ‘ആടുജീവിത’ത്തിനു വേണ്ടി സംവിധായകൻ ബ്ലെസി മാറ്റിവച്ചത്. ചലച്ചിത്ര ലോകത്ത് മുന്പും വ്യത്യസ്തതകളിലൂടെ അത്ഭുതങ്ങൾ തീർത്തിട്ടുള്ള സംവിധായകന് ഇതൊരു കാത്തിരിപ്പായിരുന്നില്ല. തന്‍റെ ആദ്യ ചലച്ചിത്രമായ ‘കാഴ്ച’ മുതൽ തിരുവല്ല സ്വദേശിയായ ബ്ലെസി തീർത്തത് മലയാള ചലച്ചിത്ര ലോകത്ത് അത്ഭുതങ്ങളെയാണ്. നവാഗത സംവിധായകനുള്ള അവാർഡ് ആ ചിത്രത്തിലൂടെ ബ്ലെസി സ്വന്തമാക്കി.

കഴിഞ്ഞ മാര്‍ച്ച് 28നാണ് ‘ആടുജീവിതം’ തിയറ്ററില്‍ എത്തിയത്. പ്രതീക്ഷിച്ചതിലും അത്ഭുതകരമായ ദൃശ്യവിരുന്നൊരുക്കിയ ചിത്രം പ്രേക്ഷക, നിരൂപക പ്രശംസകള്‍ ഒരുപോലെ നേടി. പൃഥ്വിരാജിന്‍റെ ട്രാന്‍സ്‌ഫോര്‍മേഷനുകള്‍ക്ക് വന്‍ കൈയടിയും പ്രശംസയുമാണ് ലഭിച്ചത്. ബോക്‌സ് ഓഫീസിലടക്കം മികച്ച കളക്ഷന്‍ നേടിയ ആടുജീവിതം 155.95 കോടിയാണ് ആഗോളതലത്തില്‍ നേടിയത്.

54 -ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഒന്പത് പുരസ്‌കാരങ്ങള്‍ ആടുജീവിതത്തിനു ലഭിച്ചപ്പോൾ സംവിധായകൻ ബ്ലെസിക്ക് അത് അഭിമാന നിമിഷമായി. കഥാകൃത്ത് ബെന്യാമിന്‍റെ നോവലിനെ ആസ്പദമാക്കി, ഒരു ചലച്ചിത്രം നിർമിക്കുകയെന്ന ലക്ഷ്യത്തിനു സംവിധായകന്‍റെ കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാരമാണ് ഈ പുരസ്‌കാരങ്ങള്‍. ഏതു സിനിമയ്ക്കു പിന്നിലും വലിയ അധ്വാനമുണ്ടെന്നും ആടുജീവിതത്തിന്‍റെ കാര്യത്തില്‍ അത് വളരെ വലുതായിരുന്നു എന്നുമാണ് പുരസ്‌കാര നേട്ടത്തില്‍ പൃഥ്വിരാജ് പ്രതികരിച്ചത്.

അംഗീകാര നിറവില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ആടുജീവിതത്തിന്‍റെ ഏറെ വലച്ചതും പ്രതിസന്ധിയായതും കോവിഡ് കാലമായിരുന്നു. ചിത്രീകരണതത്തിന്‍റെ അവസാന ഭാഗങ്ങള്‍ ശരിക്കും അതിജീവനത്തിന്‍റെയും പോരാട്ടത്തിന്‍റെയും അനുഭവങ്ങളായിരുന്നു. 80 ദിനരാത്രം. രാത്രിയുടെ ഏകാന്തതകള്‍ പോലും ചില നിയോഗങ്ങളെ അനുഭവിച്ച് അറിയുകയായിരുന്നു ബ്ലസിയും കൂട്ടരും.

2020 മാര്‍ച്ച് 16നായിരുന്നു ജോര്‍ദാനില്‍ ആടുജീവിതതത്തിന്‍റെ ചിത്രീകരണം ആരംഭിച്ചത്. മരുഭൂമിയില്‍ നിന്നുള്ള നിര്‍ണായക രംഗങ്ങളാണ് വാദിറാമില്‍ ചിത്രീകരിച്ചത്. 58 പേരുടെ ഇന്ത്യന്‍ സംഘത്തിനൊപ്പം മുപ്പതോളം ജോര്‍ദാന്‍ സ്വദേശികളും ചിത്രീകരണ സംഘത്തില്‍ ഉണ്ടായിരുന്നു. ചിത്രത്തിന്‍റെ അറുപത് ശതമാനവും പൂര്‍ത്തിയായി. അതിനിടെയാണ് കോവിഡ് പ്രോട്ടോക്കോള്‍ വെല്ലുവിളിയായത്. ചിത്രീകരണം ഇടയ്ക്ക് മുടങ്ങി. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. ലോകം ഇതേവരെ കാണാത്ത മഹാമാരിയെ മറുനാട്ടില്‍ നേരിടുകയെന്നത് ഏറെ ശ്രമകരമായിരുന്നു. ത്യാഗങ്ങള്‍ സഹിച്ച് സിനിമ 60 ശതമാനം പൂര്‍ത്തിയായപ്പോഴാണ് കോവിഡ് എത്തിയത്. കഥാ സന്ദര്‍ഭത്തിന്‍റെ എല്ലാ വൈരുധ്യങ്ങളും ഇതോടെ അനുഭവിച്ചറിയാന്‍ തുടങ്ങി. ജോര്‍ദാനിലെ ആദ്യദിനങ്ങളില്‍ ആശങ്കയായിരുന്നെങ്കിലും പിന്നീട് അത് ആനന്ദമായി.

മോഹൻദാസിന്‍റെ ആത്മസമർപ്പണത്തിന് സംസ്ഥാന അംഗീകാരം


ജിമ്മി ജോർജ്

പാലക്കാട്: കേരളജനത നേരിട്ട മഹാദുരന്തമായ 2018ലെ പ്രളയത്തിന്‍റെ ഭീകരത ഒട്ടുംചോരാതെ അഭ്രപാളിയിലേക്ക് ആവാഹിച്ച കലാവിരുതിനു സംസ്ഥാന സർക്കാർ പുരസ്കാരം. 2023ലെ മികച്ച കലാസംവിധായകനുള്ള അവാർഡ് ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന ചിത്രത്തിലൂടെ മോഹൻദാസ് നേടിയപ്പോൾ അത് ആത്മസമർപ്പണത്തിനും കഠിനപ്രയത്നത്തിനുമുള്ള അംഗീകാരമായി.

തിയറ്ററുകളിൽ വലിയ ചലനം സൃഷ്ടിച്ച ചിത്രം 2024ലെ ഓസ്കർ പുരസ്കാരത്തിനുള്ള പട്ടികയിലേക്ക് ഇന്ത്യയുടെ എൻട്രികളിലൊന്നായി ഇടംപിടിച്ചിരുന്നു. സിനിമ വൻവിജയം കൈവരിച്ചപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു സിനിമയുടെ പശ്ചാത്തലം.

സിനിമയിലെ ഡാമും കടലും ഹെലികോപ്റ്ററുംവരെ സെറ്റിട്ടാണു ചിത്രീകരിച്ചത്. രണ്ടു വർ‌ഷം കഠിനാധ്വാനം ചെയ്താണ് ഈ ചിത്രത്തിന്‍റെ സെറ്റൊരുക്കിയത്. 100 ദിവസം ഷൂട്ട് ചെയ്താണ് ചിത്രം പൂർത്തിയാക്കിയത്.

2018 എന്ന ചിത്രത്തിന്‍റെ കരുത്തും വിജയത്തിലേക്കു നയിച്ച പ്രധാന ഘടകങ്ങളിലൊന്നും അതിന്‍റെ സെറ്റായിരുന്നു. കരിയറിൽ ഇതുവരെ നേരിടാത്ത വെല്ലുവിളികളും ത്രില്ലിംഗ് എക്സീപിരിയൻസുമൊക്കെ സമ്മാനിച്ച ചിത്രമെന്ന നിലയിലാണ് മോഹൻദാസ് 2018നെ കാണുന്നത്. ആ അധ്വാനത്തിനുള്ള പ്രതിഫലമായാണ് ഈ പുരസ്കാരത്തെ കാണുന്നതെന്ന് മോഹൻദാസ് പറഞ്ഞു.

പാലക്കാട് മണ്ണാർക്കാട് മുക്കണ്ണം സ്വദേശയായ മോഹൻദാസിന് എല്ലാ പിന്തുണയുമായി ഭാര്യ രജിതയും വിദ്യാർഥികളായ മക്കൾ ഐശ്വര്യ ദാസും അഭിഷേക് ദാസുമുണ്ട്.

സന്തോഷം വാക്കുകൾപ്പുറം: ബീന ആർ. ചന്ദ്രൻ

തൃശൂർ: സന്തോഷം വാക്കുകൾക്കപ്പുറമാണെന്നും ഉർവശിക്കൊപ്പം മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചതിന്‍റെ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണെന്നും ബീന ആർ. ചന്ദ്രൻ. സംസ്ഥാന സിനിമാ അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ട ബീന മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു.

നാടകരംഗത്തിലൂടെ കടന്നുവന്ന ബീന തൃത്താല പരുതൂർ സിഇയുപി സ്‌കൂളിലെ അധ്യാപികയാണ്.

പട്ടാമ്പി കൊടല്ലൂർ സ്വദേശി ഫാസിൽ റസാഖ് സംവിധാനം ചെയ്ത ‘തടവ്’ എന്ന ചിത്രത്തിലൂടെയാണു ബീന മികച്ച നടിക്കുളള പുരസ്‌കാരം നേടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.