റബർ വിപണി ഉണർന്നെങ്കിലും ഉത്പാദനമില്ലാതെ കർഷകർ
Saturday, July 20, 2024 2:57 AM IST
പത്തനംതിട്ട: ന്യായവിലയ്ക്കായി കാത്തിരിപ്പിനിടെ റബർവില 200 കടന്നെങ്കിലും ഉത്പാദനം നടക്കാത്തത് കർഷകരെ വലയ്ക്കുന്നു. തുടർച്ചയായ മഴയാണ് പ്രതിസന്ധിയായത്. കഴിഞ്ഞ രണ്ടുമാസമായി ചെറുകിട തോട്ടങ്ങളിലെ ടാപ്പിംഗ് നിലച്ചിരിക്കുകയാണ്. പകൽ മഴയില്ലെങ്കിലും രാത്രിയിൽ പെയ്യുന്നതിനാൽ രാവിലെ ടാപ്പിംഗ് നടക്കാത്ത സ്ഥിതിയാണ്.

കഴിഞ്ഞ പത്തുവർഷത്തിനിടെ ലഭിച്ച മെച്ചപ്പെട്ട വിലയാണ് ഇപ്പോൾ റബറിനു മാർക്കറ്റിലുള്ളത്. കൈവശമുണ്ടായിരുന്ന റബർ ഷീറ്റ് കർ‌ഷകർ വില്പന നടത്തിക്കഴിഞ്ഞു. ഉത്പാദനമില്ലാത്തതിനാൽ വിപണിയിലേക്കു റബർ ഷീറ്റ് എത്തുന്നില്ല.

വില സ്ഥിരതയില്ലാത്തതിനാൽ റബർ കൃഷി തന്നെ കർഷകരിൽ നല്ലൊരു പങ്കും ഉപേക്ഷിച്ചിരുന്നു. പലയിടത്തും മാസങ്ങളായി ടാപ്പിംഗ് നടക്കുന്നില്ല. റബർ‌ വെട്ടിമാറ്റി ഫലവൃക്ഷത്തോട്ടങ്ങൾ ആരംഭിച്ചവരുണ്ട്. നിലവിലെ സാഹചര്യത്തിൽ 200 രൂപ ന്യായവിലയല്ലെന്നാണ് കർഷകർ പറ‍യുന്നത്.

ഉത്പാദനച്ചെലവ് കണക്കാക്കുന്പോൾ കിലോഗ്രാമിന് 250 രൂപയെങ്കിലും ലഭിക്കണം. വിപണിയിൽ വില കൂടാൻ സാധ്യതയുള്ളപ്പോൾ അതിനെ അട്ടിമറിക്കാനും ശ്രമമുണ്ട്. വില കുറച്ചുകാണിച്ച് കർഷകരെ കബളിപ്പിക്കാൻ വ്യാപാരികളും ടയർ ലോബികളും ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞദിവസങ്ങളിൽ മാർക്കറ്റ് വില കുറച്ച് പ്രസിദ്ധപ്പെടുത്തിയത് ഇതിന്‍റെ ഭാഗമാണ്.


ഉത്പാദനച്ചെലവ് കൂടുതൽ

റബർ മഴമറ ഉപയോഗിച്ച് ടാപ്പിംഗ് നടത്താൻ ചെറുകിട കർഷകർ തയാറാകുന്നില്ല. ഇതിനുള്ള ചെലവാണ് പ്രധാന കാരണം. ഒരു മരത്തിന് ഷെയ്ഡ് വയ്ക്കണമെങ്കിൽ പണിക്കൂലി ഉൾപ്പെടെ 50 രൂപ വേണ്ടിവരും. പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള മഴ മറയ്ക്കും ചെലവേറെയാണ്. ഇതാകട്ടെ ഒരു സീസണിൽ മാത്രമേ പ്രയോജനപ്പെടുകയുള്ളൂ. മഴമറ ഉപയോഗിച്ചാലും എല്ലാദിവസവും ടാപ്പിംഗ് നടത്താനാകുമെന്ന പ്രതീക്ഷയില്ല.

ചെറുകിട കർഷകരെ സംബന്ധിച്ചിടത്തോളം മഴമറ വയ്ക്കുന്നതുകൊണ്ട് കാര്യമായ ഗുണം കിട്ടാറില്ല. വളത്തിന്‍റെ ഉൾപ്പെടെയുള്ള വിലക്കൂടുതൽ കാരണം കർഷകർക്ക് ഉത്പാദനച്ചെലവ് കൂടുതലാണ്. റബർ ടാപ്പിംഗിനും സ്ഥിരമായി ആളില്ലാത്ത സ്ഥിതിയുണ്ട്. ഇതര സംസ്ഥാനക്കാരെയാണ് പലയിടങ്ങളിലും ടാപ്പിംഗ് ജോലിക്ക് ആശ്രയിക്കുന്നത്.

ഇവരിൽ പലരും സ്ഥിരമായി എത്താറില്ല. നിലവിൽ റബർവെട്ടി കറ എടുത്ത് ഉറയൊഴിച്ച് ഷീറ്റാക്കുന്പോൾ ഒരു മരത്തിന് രണ്ടു രൂപയാണ് ശരാശരി കൂലി. ഇതുകൂട്ടി നൽകിയാലും ടാപ്പിംഗിന് ആളെക്കിട്ടാത്ത സാഹചര്യമുണ്ടെന്ന് കർഷകർ പയുന്നു.