വന്യജീവി ആക്രമണം തടയുന്നതിന് റാന്നിയിൽ സമഗ്ര പദ്ധതി
Wednesday, September 4, 2024 3:10 AM IST
റാന്നി: റാന്നിയിൽ വന്യജീവി ആക്രമണം തടയുന്നതിനായി എംഎൽഎ ഫണ്ടിൽനിന്നും പണം വിനിയോഗിച്ച് സമഗ്ര പദ്ധതി തയാറാക്കുമെന്ന് പ്രമോദ് നാരായൺ എംഎൽഎ. പെരുനാട് , വടശേരിക്കര, നാറാണംമൂഴി പഞ്ചായത്തുകളിലെ കാട്ടുമൃഗശല്യം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന മേഖലകളിലാണ് ഒന്നാം ഘട്ടമായി എംഎൽഎ ഫണ്ടിൽനിന്നും പദ്ധതിക്ക് തുടക്കമാകുന്നത്. തുടർന്ന് മറ്റു പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കും.

ഇതിന്‍റെ ഭാഗമായി സോളാർ വേലി, കിടങ്ങ്, മറ്റ് നൂതന പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി 50 ലക്ഷം രൂപയാണ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും അനുവദിച്ചിരിക്കുന്നത്.

പദ്ധതിയുടെ നിർവഹണം സംബന്ധിച്ച് ജനകീയാഭിപ്രായം തേടുന്നതിനു മുന്നോടിയായി ജനപ്രതിനിധികളുടെയും കർഷക സംഘടനകളുടെയും വിവിധ രാഷ്‌ട്രീയപാർട്ടി പ്രവർത്തകരുടെയും വനം വകുപ്പിന്‍റെയും യോഗം മൂന്നു മേഖലകളിലും വിളിച്ചുചേർത്തു. പെരിയാർ ടൈഗർ റിസർവിലെ കൺസർവേഷൻ ബയോളജിസ്റ്റുകളുടെ വിദഗ്ധ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലാകും വന്യജീവി പ്രതിരോധത്തിനുള്ള രൂപരേഖ തയാറാക്കുക.

കാട്ടാനയെയും കാട്ടുപോത്തിനെയും പ്രതിരോധിക്കണം

കാട്ടാനയുടെയും കാട്ടുപോത്തിന്‍റെയും ശല്യം അതിരൂക്ഷമായ മേഖലകളിൽ ഇവയെ പ്രതിരോധിക്കാനുള്ള പദ്ധതിയാണ് തയാറാകുന്നത്. പമ്പാവാലി ഭാഗത്ത് കഴിഞ്ഞയിടെ കാട്ടാന ഇറങ്ങി ഒരാളെ കൊലപ്പെടുത്തിയിരുന്നു. കൂടാതെ കാട്ടുപോത്തിന്‍റെയും പന്നിയുടെയും ശല്യം രൂക്ഷമാണ്. മനുഷ്യനുനേരേ നിരവധി ആക്രമണങ്ങളാണ് ഇവയിൽനിന്നും ഉണ്ടായിട്ടുള്ളത്.

കാർഷിക മേഖലയായ പന്പാവാലിയിൽ പകൽ സമയങ്ങളിൽ പോലും ആനകൾ ഇറങ്ങുന്നത് പതിവായിട്ടുണ്ട്. ബൗണ്ടറി മേഖലകളിൽ കാട്ടാനകളുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞദിവസം കാട്ടാന ഇറങ്ങി വടശേരിക്കര ടൗണിനടുത്തുവരെ എത്തിയിരുന്നു. കാട്ടാനയുടെ മുമ്പിൽ അകപ്പെട്ട യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം പ്രദേശത്ത് കടുവ ഭീതിയും ഉണ്ടായിരുന്നു.


കൊച്ചുകുളം മേഖലയിൽ ജനവാസം കുറവാണെങ്കിലും കാട്ടാന ഇറങ്ങി കൃഷികൾ നിരന്തരം നശിപ്പിക്കുന്നു. കാട്ടുപന്നിയുടെ ശല്യവും രൂക്ഷമാണ്.

വേലികൾ നിർമിച്ച് സംരക്ഷിക്കും

ഇത്തരം സ്ഥലങ്ങളിൽ സോളാർ വേലിയോ മറ്റു പ്രതിരോധ മാർഗങ്ങളോ നിർമിച്ചാൽ അവയുടെ തുടർന്നുള്ള പരിപാലനവും സംരക്ഷണവുമാണ് പ്രധാനം. ഇതിനുള്ള പരിശീലനം വനംവകുപ്പ് പ്രദേശവാസികൾക്ക് നൽകും.

വടശേരിക്കര ഭാഗത്ത് മൃഗങ്ങളുടെ ആക്രമണം പ്രതിരോധിക്കാനുള്ള മാർഗങ്ങൾ ആലോചിക്കുന്നതിന് ഒരു ഉപസമിതി രൂപീകരിച്ചു.
ഉപസമിതി യോഗം ചേർന്ന് ഒരാഴ്ചയ്ക്കുള്ളിൽ വേണ്ട നിർദേശം നൽകാനാണ് തീരുമാനം. നേരത്തെ സോളാർവേലി കെട്ടിയ ഭാഗങ്ങളിൽ സംരക്ഷണം ഇല്ലാത്തത് പദ്ധതിയുടെ പരാജയത്തിന് ഇടയാക്കിയതായി യോഗത്തിൽ അഭിപ്രായം ഉയർന്നു.

കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് പൂർണമായും തടഞ്ഞു മനുഷ്യജീവനും കാർഷിക വിളകൾക്കും സംരക്ഷണം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തുടർന്നുള്ള വർഷങ്ങളിൽ കാട്ടുമൃഗശല്യം രൂക്ഷമായ എല്ലാ ഭാഗങ്ങളിലും പ്രതിരോധ മാർഗങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

വിവിധ സ്ഥലങ്ങളിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ലത മോഹൻ, സോണിയ മനോജ്, ജില്ലാ പഞ്ചായത്തംഗം ജോർജ് ഏബ്രഹാം, ഡിഎഫ്ഒ ജയകുമാർ ശർമ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരായ ബി. ദിലീപ്, എ.എസ്. അശോക് എന്നിവർ പ്രസംഗിച്ചു.