ഓണം വിപണികൾ ഒരുങ്ങുന്നു; ഹോർട്ടികോർപിന്‍റെ 103 വില്പനശാലകൾ
Wednesday, September 4, 2024 2:53 AM IST
പത്തനംതിട്ട: ഓണത്തിന് കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയേറിയ പച്ചക്കറി ലഭ്യത ഉറപ്പാക്കാൻ ഹോർട്ടികോർപിന്‍റെ നേതൃത്വത്തിൽ ജില്ലയിൽ 103 വില്പനശാലകൾ പ്രവർത്തനം തുടങ്ങും. വിപണിയിൽ 30 ശതമാനം കിഴിവോടെ സാധനങ്ങൾ ലഭ്യമാക്കും.

കൃഷിഭവന്‍റെ നേതൃത്വത്തിൽ അന്പത്തേഴും ഹോർട്ടികോർപിന്‍റെ നേരിട്ടുള്ള സ്റ്റാളുകൾ വഴിയും ഫ്രാഞ്ചൈസി മുഖേനയും വിപണനശാലകൾ പ്രവർത്തിക്കും. 11, 12, 13, 14 തീയതികളിൽ ജില്ലയിലുടനീളം ഇവയുടെ പ്രവർത്തനമുണ്ടാകും.

ജില്ലയിലെ കർഷകരിൽനിന്ന് നേരിട്ട് സംഭരിക്കുന്നതും തെങ്കാശിയിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുത്തുന്ന പച്ചക്കറിയും വിപണനശാലകളിലുടെ ലഭ്യമാക്കും.

ഇടുക്കി ജില്ലയിലെ കാന്തല്ലൂർ, വട്ടവട മേഖലകളിൽനിന്നും ശീതകാല പച്ചക്കറികളായ കാരറ്റ്, കാബേജ്, കോളിഫ്ളവർ അടക്കമുള്ളവയും ലഭ്യമാക്കാൻ നടപടി പൂർത്തിയായതായി ഹോർട്ടികോർപ് അധികൃതർ അറിയിച്ചു.

ഏത്തക്കുല വിപണിയും സജീവം

കാർഷിക വിപണികളിൽ 1,000 മുതൽ 2,000 കിലോവരെ വാഴക്കുലകൾ കർഷകർ എത്തിക്കുന്നുണ്ട്. നാടൻ കുലകൾക്ക് പ്രിയമേറെയാണ്. എന്നാൽ ഉത്പാദനം കുറഞ്ഞതോടെ വിപണിയിൽ നാടൻ കുലകൾക്കും ക്ഷാമം നേരിടുകയും വില ഉയരുകയും ചെയ്യും. ശക്തമായ മഴയിൽ വാഴക്കൃഷിക്ക് നാശം നേരിട്ടിരുന്നു.

ഇടനിലക്കാരില്ലാതെ ഏത്തക്കുല വിളവെടുത്ത് കൃഷിയിടങ്ങളിൽ വിൽപ്പനയുണ്ട്. വരുംദിവസങ്ങളിൽ പൊതുവിപണികളും സജീവമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. വടക്കൻ മേഖലയിൽനിന്നും മറ്റുമായി എത്തിക്കുന്ന ഏത്തക്കുലകൾ റോഡരികിൽ വില്പനയ്ക്കുണ്ട്. വില കുറച്ച് ഇവ നൽകുന്നതോടെ പൊതുവിപണിയിൽ നാടൻ കുലകളുടെ വില ഇടിയുമോയന്ന ആശങ്ക കർഷകർക്കുണ്ട്.

സ്വാശ്രയ കർഷക വിപണികളിൽ ഏത്തക്കുലയ്ക്ക് 55 രൂപവരെ കർഷകർക്ക് ലഭിച്ചിരുന്നു. വില്പന വില 70 രൂപയാണ്. ഒരു മാസം മുമ്പ് ഒരു കിലോ ഏത്തക്കായുടെ വില 80 രൂപയിൽ എത്തിയിരുന്നു. ഓണം അടുക്കുന്നതോടെ വില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ.


പൊതുവിപണിയും ചലിച്ചുതുടങ്ങി

ഏത്തക്കുലയ്ക്കൊപ്പം പടവലം, പാവയ്ക്ക, പയർ തുടങ്ങിയ മറ്റ് പച്ചക്കറികളും വിപണിയിൽ എത്തിക്കുന്ന തിരക്കിലാണ് കർഷകർ. തുടരെയുളള മഴയും കാറ്റും കാരണം പച്ചക്കറിക്കൃഷി കുറഞ്ഞു. ഉപ്പേരി വിപണിയും സജീവമാകുകയാണ്. നിലവിൽ കിലോഗ്രാമിന് 320 രൂപയാണ് വില. ഓണം അടുക്കുമ്പോൾ വില ഉയരാൻ സാധ്യതയുണ്ട്.

മിക്കവരും പാക്കറ്റ് ഉപ്പേരിയും പാക്കറ്റ് ശർക്കര പുരട്ടിയുമാണ് വാങ്ങുന്നത്. ശുദ്ധമായ വെളിച്ചെണ്ണയിൽ തയാറാക്കിയതിനോടാണ് മലയാളിക്ക് താത്പര്യം. വെളിച്ചെണ്ണ വിലയും ഉയരുകയാണ്. വെളിച്ചെണ്ണയ്ക്ക് കിലോ 220 രൂപ വരെയായിട്ടുണ്ട്.

കുടുംബശ്രീ സംസ്ഥാനതല ഓണം വിപണനമേള പത്തനംതിട്ടയിൽ

കുടുംബശ്രീ സംസ്ഥാനതല ഓണം വിപണനമേള ജില്ലയില്‍ നടത്തും. ജില്ലാ പഞ്ചായത്തിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ 10 മുതല്‍ 14 വരെ പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ തയാറാക്കുന്ന പന്തലിലാണ് വിപണനമേള.

50 വിപണന സ്റ്റാളുകളും വിവിധ ജില്ലകളുടെ ഭക്ഷ്യമേളകളും വിവിധ കലാപരിപാടികളും സെമിനാറുകളും ഉണ്ടാകും. സ്റ്റാളുകള്‍ വൈകുന്നേരംവരെ പ്രവര്‍ത്തിക്കും. വിവിധ മത്സരങ്ങളും അനുബന്ധമായുണ്ട്. ഒരു അയല്‍ക്കൂട്ടത്തിലെ ഒരാള്‍ക്ക് ഉപജീവനമാര്‍ഗം എന്ന ലക്ഷ്യത്തോടെയുള്ള കെ ലിഫ്റ്റ് പദ്ധതിയുടെ ജില്ലാതല പ്രഖ്യാപനവും ഉണ്ടാകും.