പ്ലാസ്റ്റിക് വിമുക്ത പത്തനംതിട്ട പദ്ധതി എങ്ങുമെത്തിയില്ല
Tuesday, September 3, 2024 5:43 AM IST
പത്തനംതിട്ട: ജില്ലയെ പൂർണമായും പ്ലാസ്റ്റിക് രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതികൾ ഒരു വ്യാഴവട്ടം പിന്നിടുന്പോഴും എങ്ങുമെത്തിയില്ല.

പന്ത്രണ്ട് വർഷം മുമ്പ് പ്രഖ്യാപിച്ച പ്ലാസ്റ്റിക് റിക്കവറി സെന്‍ററുകളെക്കുറിച്ച് ഇപ്പോൾ ആർക്കും അറിവില്ല. പിന്നാലെ വന്ന മറ്റു പദ്ധതികളുടെ പ്രവർത്തനവും ഫയലിൽ ഒതുങ്ങിയതോടെ ജില്ലയിൽ പ്ലാസ്റ്റിക് ഉപയോഗം വർധിച്ചതായാണ് റിപ്പോർട്ട്. പ്രതിമാസം 50 ലക്ഷത്തോളം പ്ലാസ്റ്റിക് കാരിബാഗുകൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. പ്ലാസ്റ്റിക്കിനു പകരം തുണികൊണ്ടുള്ള കാരി ബാഗുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും ചെലവേറിയതോടെ പലരും ഇതുപേക്ഷിച്ചു.

പദ്ധതിക്ക് പന്ത്രണ്ടു വർഷം

ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ 2011 നവംബർ 14നാണ് പ്ലാസ്റ്റിക് വിമുക്ത പത്തനംതിട്ടയ്ക്ക് തുടക്കം കുറിച്ചത്. അന്നത്തെ ജില്ലാ കളക്ടറായിരുന്ന പി. വേണുഗോപാലിന്‍റെ ആശയമായിരുന്നു ഇത്. തുടക്കത്തിൽ വിജയകരമായിരുന്ന പദ്ധതി പിന്നീട് പാളി.

കടകളിൽനിന്നു നൽകിവരുന്ന പ്ലാസ്റ്റിക് കാരിബാഗുകൾ പിൻവലിക്കുകയാണ് പദ്ധതിയിൽ ആദ്യം ലക്ഷ്യമിട്ടിരുന്നത്. ഇതിനെതിരേ തുടക്കത്തിൽ പ്രതിഷേധം ഉയർന്നിരുന്നെങ്കിലും വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ ബദൽ സംവിധാനം ഏർപ്പെടുത്താമെന്ന ജില്ലാ ഭരണകൂടത്തിന്‍റെ ഉറപ്പിന്‍റെ അടിസ്ഥാനത്തിൽ ഇവരും പിന്നീട് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പേപ്പർ കാരി ബാഗുകളും തുണിസഞ്ചികളും വിപണിയിൽ എത്തിച്ചത്.

പ്ലാസ്റ്റിക്കിനെതിരേ പോരാട്ടം

ജില്ലയെ പ്ലാസ്റ്റിക് രഹിതമാക്കുക, കുടുംബശ്രീകൾ മുഖേന തൊഴിലവസരങ്ങൾ വർധിപ്പിക്കുക, മണ്ണിനെയും പരിസ്ഥിതിയെയും സംരക്ഷിക്കുക, ജലസ്രോതസുകളെയും നദിയെയും സംരക്ഷിക്കുക, ലക്ഷക്കണക്കിന് തീർഥാടകർ എത്തുന്ന ശബരിമലയെ പ്ലാസ്റ്റിക് രഹിതമാക്കുക, വനസമ്പത്ത് സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചത്. പ്ലാസ്റ്റികിന് ബദൽ സംവിധാനം ഏർപ്പെടുത്താൻ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും ഓരോ ക്ലോക്ക് കാരി ബാഗ് യൂണിറ്റുകൾക്കും രൂപം നൽകിയിരുന്നു. ഇതും പിന്നീട് അവഗണിക്കപ്പെട്ടു.

ജില്ലയിലേക്ക് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ എത്താതിരിക്കാൻ അതിർത്തികളിൽ നാല് സാനിറ്റേഷൻ ചെക്ക് പോസ്റ്റുകൾ ആരംഭിക്കാൻ പദ്ധിയുണ്ടായിരുന്നെങ്കിലും നടന്നില്ല. ശബരിമല തീർഥാടകരിൽ നിന്നു മാത്രമാണ് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ശേഖരിച്ചത്. വിനോദ സഞ്ചാരികൾ ഉൾപ്പടെയുള്ളവരുടെ പക്കൽനിന്നു പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വാങ്ങി പകരം പ്രകൃതിക്ക് ഇണങ്ങിയ ഉത്പന്നങ്ങൾ നൽകുകയായിരുന്നു ലക്ഷ്യം. പ്ലാസ്റ്റിക്കും മറ്റ് റീസൈക്കിൾ ചെയ്യാവുന്ന ഉത്പന്നങ്ങളും വില നൽകി വാങ്ങുന്നതിന് ഗ്രാമ, നഗര പ്രദേശങ്ങളിൽ 57 റിസോഴ്‌സ് റിക്കവറി സെന്‍ററുകൾ തുടങ്ങാൻ പദ്ധതിയിട്ടെങ്കിലും അട്ടിമറിക്കപ്പെട്ടു.


കുന്നന്താനത്തെ പ്ലാസ്റ്റിക് പാഴ്‌വസ്തു സംസ്കരണകേന്ദ്രവും പ്രവർത്തനസജ്ജമായില്ല

കുന്നന്താനം കിൻഫ്ര പാർക്കിൽ ക്ലീൻ കേരള കമ്പനിയും പത്തനംതിട്ട ജില്ലാ പഞ്ചായത്തും റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി തുടക്കമിട്ട ഇന്‍റഗ്രേറ്റഡ് പ്ലാസ്റ്റിക് പാഴ്‌വസ്തു സംസ്കരണകേന്ദ്രം പ്രവർത്തനസജ്ജമാക്കാനും ആയില്ല.

കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്, ക്ലീൻ കേരള കമ്പനി, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഫാക്ടറി സജ്ജീകരിക്കുന്നത്. ജില്ലാ പഞ്ചായത്ത് 1.5 കോടി രൂപ പദ്ധതിക്കായി നൽകിയിട്ടുണ്ട്. ബാക്കി തുക ക്ലീൻ കേരള കന്പനിയുടേതാണ്. സംസ്കരണ കേന്ദ്രത്തിന്‍റെ ഫാക്ടറി കെട്ടിടം, ഗോഡൗൺ , സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, വാട്ടർ ടാങ്ക് എന്നിവയുടെ നിർമാണം മാസങ്ങൾക്കു മുന്പേ പൂർത്തീകരിച്ചതാണ്.

ഒരു ദിവസം അഞ്ച് ടൺ പ്ലാസ്റ്റിക് സംസ്കരിക്കാനുള്ള സംവിധാനമാണ് കുന്നന്താനത്ത് സജ്ജമാക്കുന്നത്. പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽനിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് തരംതിരിച്ച് സംസ്കരിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്.

വിവിധ ഉത്പന്നങ്ങൾ നിർമിക്കുന്ന പ്ലാസ്റ്റിക് തരികളാക്കുന്നതടക്കമുള്ള ആധുനിക യന്ത്രങ്ങളാണ് കന്പനിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറിൽ ഫാക്ടറി പ്രവർത്തനസജ്ജമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

പ്ലംബിംഗ്, ഇലക്‌ട്രിക്കൽ ജോലികളും പൂർത്തീകരിച്ചു. സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റും നിർമിച്ചിട്ടുണ്ട്. കൺവേയർ ബെൽറ്റ്, എക്സ്റ്റ്രൂഡർ, ഷെർഡിംഗ്, ബെയിലിംഗ്, ഡെസ്റ്റ് റിമൂവർ, വാഷിംഗ് തുടങ്ങിയവയ്ക്കുള്ള യന്ത്രങ്ങൾ എത്തിക്കുന്നതിലെ കാലതാമസമാണ് സ്ഥാപനം പ്രവർത്തനം വൈകാൻ കാരണമെന്നു പറയുന്നു. യന്ത്രങ്ങൾ കഴിഞ്ഞയിടെയാണ് പൂർണമായി എത്തിയത്. ഇവ സ്ഥാപിച്ചുവരികയാണെന്ന് ക്ലീൻകേരള കന്പനി അധികൃതർ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ ഇവയുടെ ട്രയൽ നടത്താനാകും. പിന്നാലെ സ്ഥാപനം പ്രവർത്തിച്ചു തുടങ്ങുമെന്നും പറയുന്നു.