‘വിളവെടുപ്പിനിറങ്ങി’ കാട്ടുമൃഗങ്ങൾ
Thursday, September 5, 2024 2:57 AM IST
ചുങ്കപ്പാറ: കോട്ടാങ്ങൽ പഞ്ചായത്തിലെ നിർമല പുരം, കുളത്തൂർ, കാടിക്കാവ്, ചുങ്കപ്പാറ, കോട്ടാങ്ങൽ, കിടി കെട്ടിപ്പാറ, തോട്ടത്തുങ്കുഴി മേഖലകളിൽ കാട്ടുപന്നിയുടെയും ഇതര കാട്ടുമൃഗങ്ങളുടെയും ശല്യം കാരണം കൃഷിക്കാർ പ്രതിസന്ധിയിൽ.

കോട്ടാങ്ങൽ പഞ്ചായത്ത് എട്ടാം വാർഡിൽ ചുങ്കപ്പാറ ജംഗ്ഷനു സമീപം ഊന്നുകല്ലിൽ ഒ.എൻ. സോമശേഖരപ്പണിക്കരുടെ കൃഷിയിടത്തിൽ കഴിഞ്ഞദിവസം രാത്രി കാട്ടുപന്നി കിഴങ്ങുവർഗ കൃഷി വ്യാപകമായി നശിപ്പിച്ചു. 20,000 രൂപയുടെ നഷ്ടം ഉണ്ടായതായി സോമശേഖരപ്പണിക്കർ പറഞ്ഞു.

ഓണം വിപണിയിൽ എത്തിക്കുന്നതിനുള്ള ചേന, കാച്ചിൽ, കപ്പ, വാഴക്കുല, അടക്ക തുടങ്ങിയ ഫലവർഗങ്ങൾ കാട്ടുപന്നി നശിപ്പിക്കുമ്പോൾ പച്ചമുളക് അടക്കമുള്ള പച്ചക്കറി കൃഷി കുരങ്ങൻ, മയിൽ, മലഅണ്ണാൻ എന്നിവയും നശിപ്പിക്കുകയാണ്. വലിയകാവ് വനമേഖലയോടു ചേർന്ന പ്രദേശങ്ങളിലാണ് ഇവയുടെ വിളയാട്ടം രൂക്ഷമായുള്ളത്.

ഇക്കൊല്ലം ചക്ക ഉൾപ്പെടെയുള്ള ഫലവർഗങ്ങൾ കുരങ്ങും മലയണ്ണാനും കൊണ്ടുപോയതായി കർഷകർ പറഞ്ഞു. കൃഷി ജീവനോപാധിയായി സ്വീകരിച്ചിട്ടുള്ള കർഷകർക്കു വൻ വെല്ലുവിളിയായി കാട്ടുമൃഗങ്ങൾ മാറുകയാണ്.

ചുങ്കപ്പാറയിലും പരിസരങ്ങളിലും നരികുറുക്കന്‍റെ സാന്നിധ്യവും ഭീഷണിയായി മാറിയിട്ടുണ്ട്. നിരവധിയാളുകൾക്ക് ഇതിനോടകം ഇവയുടെ കടിയേറ്റു. വളർത്തുമൃഗങ്ങളെയും ആക്രമിച്ചു. കാട്ടിൽനിന്നും പുറത്തിറങ്ങിയ നരികുറുക്കൻ ഏറെയും തിരികെ പോയിട്ടില്ല. ഇവയും നാട്ടിൻപുറങ്ങളിൽ താവളം ഉറപ്പിച്ചതോടെ സാധാരണ ജനജീവിതത്തിനു ഭീഷണി ഏറുകയാണ്.

മണക്കയത്ത് കാട്ടാനയുടെ ആക്രമണം


മണക്കയം: കുരുന്പൻമൂഴി മണക്കയത്തെ ജനവാസ മേഖലയിൽ കാട്ടാന സ്ഥിരം ശല്യമായി മാറുന്നു. കാടുവിട്ട് പുറത്തിറങ്ങിയ കാട്ടാന ജനവാസ മേഖലയിൽ വൻനാശമാണ് വരുത്തിയത്.
മണക്യം പുതിയിടത്ത് അനൂപ് ഇമ്മാനുവേലിന്‍റെ വീട്ടിലും പരിസരത്തുമാണ് ആന കഴിഞ്ഞ രാത്രിയിൽ നാശംവിതച്ചത്. വനാതിർത്തിയിലുള്ള വീടാണിത്. വീടിനു പുറത്തെ ഷെഡ് തകർത്തു. അതിനുള്ളിൽ വച്ചിരുന്ന വാഷിംഗ് മെഷീൻ തള്ളിയിട്ടു നശി പ്പിച്ചു. അടുക്കളഭാഗത്തെ ഭിത്തിക്കും നാശനഷ്ടം വരുത്തി.

അനൂപും കുടുംബവും സ്ഥലത്തുണ്ടായിരുന്നില്ല. സമീപ പുരയിടത്തിലെ തെങ്ങും റബറും അടക്കമുള്ള കൃഷികളും നശിപ്പിച്ചു. 20 വാഴ, 12 കുരുമുളകുചെടി, മൂന്ന് തെങ്ങുകൾ, റബർ, കമുക് തുടങ്ങിയവ ഒറ്റരാത്രികൊണ്ടു നശിപ്പിച്ചു. രണ്ടാഴ്ചയിലേറെയായി ഈ ഭാഗത്ത് കാട്ടാന നിത്യസന്ദർശകനാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

രാത്രി ഉറക്കമൊഴിച്ചിരുന്നാണ് നാട്ടുകാർ ആനയെ ഓടിക്കുന്നത്. കഴിഞ്ഞദിവസവും രാത്രി 12 വരെ ആളുകൾ കാത്തിരുന്നിരുന്നു. അതിനുശേഷമാണ് അനൂപിന്‍റെ വീട്ടുമുറ്റത്തേക്ക് ആന എത്തിയത്. ഒറ്റയാനാണ് ഈ പ്രദേശത്തു നാശം വരുത്തുന്നതെന്ന് പറയുന്നു. വനാതിർത്തിയിലും പന്പയുടെ തീരത്തുമായി ആന താവളമാക്കിയിരിക്കുകയാണ്.

വനത്തോടു ചേർന്ന പ്രദേശങ്ങളിലെ കൃഷികൾ നശിപ്പിച്ചതിനാൽ തീറ്റതേടി മറുകരയിലേക്ക് ആന നീങ്ങാറുണ്ട്. ആളുകൾ കാത്തിരുന്ന് പടക്കം പൊട്ടിച്ച് ഓടിക്കുന്നതിനാൽ അർധരാത്രിക്കുശേഷമാണ് ആന തിരികെ കുരുന്പൻമൂഴി ഭാഗത്തേക്ക് നീങ്ങുകയാണ് പതിവ്. പകലും ആനയുടെ സാന്നിധ്യം പന്പാതീരത്തുണ്ട്.