വൃത്തിഹീനം: ലഘുഭക്ഷണ നിർമാണകേന്ദ്രം പൂട്ടിച്ചു
Wednesday, September 4, 2024 2:53 AM IST
തിരുവല്ല: പെരിങ്ങരയിൽ പഞ്ചായത്ത് അധികൃതരും ആരോഗ്യവിഭാഗവും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചിരുന്ന ലഘുഭക്ഷണ നിർമാണ യൂണിറ്റ് അടച്ചുപൂട്ടി.

തിരുനെൽവേലി സ്വദേശി ശങ്കറിന്‍റെ ഉടമസ്ഥതയിൽ പെരിങ്ങര പത്താം വാർഡിൽ ലക്ഷ്മി നാരായണ ക്ഷേത്രത്തിനു സമീപത്തെ വാടകവീട്ടിൽ പ്രവർത്തിച്ചിരുന്ന യൂണിറ്റാണ് അടച്ചുപൂട്ടിയത്. പരിസരവാസികളുടെ പരാതിയെത്തുടർന്നായിരുന്നു നടപടി. ഉഴുന്നുവടയും സമൂസയും നെയ്യപ്പവും കേക്കും അടക്കമുള്ള ലഘുഭക്ഷണങ്ങൾ ഉണ്ടാക്കി വിതരണം ചെയ്യുന്ന യൂണിറ്റാണ് ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ താത്കാലികമായി അടച്ചുപൂട്ടിയത്.

തിരുവല്ല, ചങ്ങനാശേരി താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിലുള്ള ബേക്കറികളിലും ഹോട്ടലുകളിലുമായി ബൈക്കുകളിലും ഓട്ടോറിക്ഷകളിലുമായാണ് പലഹാരങ്ങൾ വിതരണം ചെയ്യുന്നതെന്ന് ജീവനക്കാർ പറഞ്ഞു. തുറസായതും വൃത്തിഹീനമായ അന്തരീക്ഷത്തിലുമാണ് അടുക്കള പ്രവർത്തിച്ചിരുന്നതെന്നു പരിശോധനയിൽ കണ്ടെത്തി. പഴകിയ എണ്ണയാണ് പലഹാരങ്ങൾ നിർമിക്കുവാൻ ഉപയോഗിച്ചിരുന്നത്.


പലഹാരങ്ങൾ ഉണ്ടാക്കുന്നതിനുള്ള മൈദ അടക്കമുള്ള സാധനസാമഗ്രികൾ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് സൂക്ഷിച്ചിരുന്നതെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. അടുക്കളയുടെ പരിസരപ്രദേശങ്ങൾ മലിനജലം നിറഞ്ഞു ദുർഗന്ധം വമിക്കുന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

സ്ഥാപനത്തിൽ ജോലിചെയ്യുന്ന 17 ജീവനക്കാരിൽ പലർക്കും ഹെൽത്ത് കാർഡ് ഇല്ലെന്നും വ്യക്തമായിട്ടുണ്ട്. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഏബ്രഹാം തോമസ്, വാർഡ് മെംബർ എസ്. സനൽ കുമാരി, ഹെൽത്ത് ഇൻസ്പെക്ടർ എ. സതീഷ് കുമാർ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജലക്ഷ്മി, വിജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത ഭക്ഷണസാധനങ്ങളും പഴകിയ എണ്ണയും നശിപ്പിച്ചു.

അടുക്കള പൂർണമായി നവീകരിക്കുന്നതിനും പരിസരം ശുചീകരിക്കുന്നതിനുമായി അഞ്ചു ദിവസത്തെ സമയം നൽകിയതായും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഉടമയ്ക്ക് നോട്ടീസ് നൽകിയതായും ഇവ പാലിക്കാത്തപക്ഷം സ്ഥാപനം പൂർണമായും അടച്ചുപൂട്ടുന്ന നടപടി സ്വീകരിക്കുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.