തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം ഓണത്തിനു മുന്പ്
Thursday, September 5, 2024 3:11 AM IST
പത്തനംതിട്ട: നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം ഓണത്തിന് മുന്പായി നൽകാൻ നഗരസഭ ചെയർമാൻ ടി. സക്കീർഹുസൈൻ ഉത്തരവ് നൽകി. 670 തൊഴിലാളികളാണ് നഗരസഭയിൽ സേവനം നടത്തുന്നത്. മഴക്കാല പൂർവ ശുചീകരണവുമായി ബന്ധപ്പെട്ട ജോലിക്കുള്ള വേതനമാണ് കുടിശികയായിട്ടുള്ളത്.

നഗരസഭയുടെ തനതു ഫണ്ടിൽ നിന്ന് വേതനം നൽകാനാണ് തീരുമാനം. സർക്കാരിൽനിന്നു പണം ലഭിക്കുന്ന മുറയ്ക്ക് തുക ഫണ്ടിലേക്ക് തിരികെ അടയ്ക്കും.


സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ഓണക്കാലത്ത് തൊഴിലാളികളുടെ വേതനം മുടങ്ങരുതെന്ന ഭരണ സമിതിയുടെ നയത്തിന്‍റെ ഭാഗമായാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നഗരസഭാ ഫണ്ടിൽനിന്ന് വേതനം നൽകാൻ തീരുമാനിച്ചതെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു.