സന്ധ്യ കഴിഞ്ഞാൽ കിഴക്കൻ മേഖലയിൽ ചികിത്സയില്ല
Tuesday, September 3, 2024 5:43 AM IST
പത്തനംതിട്ട: സന്ധ്യ കഴിഞ്ഞാൽ ജില്ലയുടെ കിഴക്കൻ മേഖലയിൽ ചികിത്സ പരിമിതം. സീതത്തോട്, ചിറ്റാർ, നിലയ്ക്കൽ മേഖലകളിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മാത്രമാണുള്ളത്. ഇവിടങ്ങളിൽ ഉച്ചകഴിയുന്നതോടെ ചികിത്സ മുടങ്ങുന്ന സ്ഥിതിയാണ്. പിന്നീട് അടിയന്തര സാഹചര്യത്തിൽപോലും പത്തനംതിട്ട വരെ എത്തിയെങ്കിൽ മാത്രമേ മെച്ചപ്പെട്ട ചികിത്സ ലഭ്യമാകൂ.

ശബരിമല തീർഥാടകരുടെ കൂടി യാത്രാമേഖലയായ ജില്ലയുടെ കിഴക്കൻ മേഖലയിലെ ആശുപത്രികളുടെ വികസനവും മറ്റും ലക്ഷ്യമാക്കി നിരവധി പ്രഖ്യാപനങ്ങൾ വന്നതാണ്. നിലയ്ക്കലിലെ ആശുപത്രിയും സീതത്തോട്ടിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും എല്ലാം ഇതിലുൾപ്പെടും.

തീർഥാടനകാലത്തു മാത്രമാണ് നിലവിൽ നിലയ്ക്കലിൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കുക. പന്പയിലെ ആശുപത്രിയിലും ഇതു തന്നെയാണ് അവസ്ഥ. പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രവും തീർഥാടനകാലത്തു മാത്രമാണ് അധികൃതരുടെ ശ്രദ്ധയിലേക്കു വരിക. മറ്റു ദിവസങ്ങളിൽ ഇവയെല്ലാം ഒപി സൗകര്യത്തോടെ മാത്രമാണ് പ്രവർത്തിക്കുന്നത്.

ചിറ്റാറിൽനിന്നു കോന്നി മെഡിക്കൽ കോളജിലേക്ക് യാത്രാസൗകര്യം ഒരുക്കണമെന്ന ആവശ്യമുണ്ടായെങ്കിലും അതും നടപ്പാക്കിയിട്ടില്ല. തണ്ണിത്തോട് വഴിയുള്ള കോന്നി പാതയിൽ രാത്രികാല യാത്രയും ബുദ്ധിമുട്ടിലാണ്. സമയത്തിനു ചികിത്സ ലഭിക്കാതെ നിരവധി പ്രശ്നങ്ങളാണ് കിഴക്കൻ മേഖലയിൽ ഇതിനോടകം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

നിലയ്ക്കൽ ആശുപത്രി


നിലയ്ക്കല്‍ കേന്ദ്രീകരിച്ച് എല്ലാ സൗകര്യങ്ങളോടുകൂടിയ ആശുപത്രി നിർമിക്കുമെന്ന് ഒരുവർഷം മുന്പാണ് ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണൻ പ്രഖ്യാപിച്ചത്. 18 മലകളിലെ ആയിരക്കണക്കിന് ആദിവാസികള്‍ക്കുകൂടി പ്രയോജനം ചെയ്യുന്ന നിലയിലാണ് ആശുപത്രി സ്ഥാപിക്കുകയെന്നായിരുന്നു പ്രഖ്യാപനം.

അട്ടത്തോട്, തുലാപ്പള്ളി, കിസുമം, ആങ്ങമൂഴി, സീതത്തോട് മേഖലകളിലുള്ളവര്‍ക്കും ആശുപത്രി ഗുണകരമാകും. തീര്‍ഥാടന കാലത്ത് മാത്രമല്ല വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ആതുരാലയമാണ് നിര്‍മിക്കുകയെന്നും പ്രഖ്യാപിച്ചിരുന്നു.

ശബരിമലയിലെ പ്രതിമാസപൂജ സമയത്തു പോലും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഈ മേഖലയിൽ ഇല്ല. നിലവിൽ ഈ മേഖലയിലുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. ആദിവാസികൾ 60 കിലോമീറ്ററിലധികം ചികിത്സയ്ക്കായി യാത്ര ചെയ്യണം. വാഹനലഭ്യതയും ഈ ഭാഗത്ത് കുറവാണ്.

സീസണ്‍ കഴിഞ്ഞാല്‍ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും അഞ്ഞൂറോളം പേര്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭിക്കണമെങ്കില്‍ റാന്നിയിലോ പത്തനംതിട്ടയിലോ എത്തണം. പമ്പയില്‍നിന്നു നിലയ്ക്കലിലേക്ക് 23 കിലോമീറ്ററാണ് ദൂരം. ആങ്ങമൂഴിയില്‍നിന്നു 20 കിലോമീറ്ററും സീതത്തോട്ടില്‍നിന്നു 27 കിലോമീറ്ററുമാണ് നിലയ്ക്കലിലേക്കുള്ള ദൂരം.