ആറന്മുള വള്ളസദ്യ ഒക്ടോബർ രണ്ടിനു സമാപിക്കും
Tuesday, September 3, 2024 5:43 AM IST
ആറന്മുള: ആറന്മുള വള്ളസദ്യ ഒക്ടോബര്‍ രണ്ടിന് സമാപിക്കും. 74 ദിവസം നീണ്ടുനില്‍ക്കുന്നതാണ് വള്ളസദ്യ. അതില്‍ 42 ദിനങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ഇതേവരെ 422 വള്ളസദ്യകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു.

ഇന്നലെവരെ 215 സദ്യകള്‍ നടന്നു. ഒരു സദ്യയ്ക്ക് കുറഞ്ഞത് 250 മുതല്‍ 500 പേര്‍ വരെ ആകാം. 15 സദ്യാലയങ്ങള്‍ ഇതിനായി ക്രമീകരിച്ചിട്ടുണ്ട്. പത്തെണ്ണം ക്ഷേത്രമതില്‍ക്കകത്തും അഞ്ചെണ്ണം പുറത്തുള്ള ഓഡിറ്റോറിയങ്ങളുമാണ്. 15 സദ്യ കോണ്‍ട്രാക്ടര്‍മാരാണ് വള്ളസദ്യ ഒരുക്കുന്നത്. 44 വിഭവങ്ങള്‍ ഇലയില്‍ വിളമ്പുമ്പോള്‍ 22 വിഭവങ്ങള്‍ പാടി ചോദിക്കുന്ന മുറയ്ക്ക് ഭക്തര്‍ക്ക് നല്‍കും.


കേരളത്തിനകത്തും പുറത്തും ഉള്ളവര്‍ക്ക് പുറമേ വിദേശികളും പങ്കെടുത്തുവരുന്നു. പള്ളിയോടത്തുഴച്ചിലുകാര്‍ക്ക് പ്രത്യേക ബാഡ്ജ്, മറ്റു ഭക്തര്‍ക്ക് സദ്യയ്ക്ക് പാസ് മൂലവും നിയന്ത്രണങ്ങള്‍ ഉണ്ട്.

തിരുവോണ ദിവസവും ഉതൃട്ടാതി നാളിലും സദ്യ ഉണ്ടായിരിക്കുന്നതല്ല. ഈ വര്‍ഷം 80 സദ്യകള്‍ കൂടി ബുക്ക് ചെയ്യാന്‍ അവസരം ഉണ്ടെന്ന് പള്ളിയോട സേവാ സംഘം പ്രസിഡന്‍റ് കെ. വി. സാംബദേവനും സെക്രട്ടറി പ്രസാദ് ആനന്ദഭവനും അറിയിച്ചു.