അധ്യാപക അവാർഡ് മികവിൽ
Tuesday, September 3, 2024 5:43 AM IST
സാമൂഹിക പ്രതിബദ്ധതയോടെ കെ.എസ്. ജയരാജ്

അടൂർ: സാമൂഹിക പ്രതിബദ്ധതയുള്ളവരാകണം തന്‍റെ കുട്ടികളെന്ന് കെ.എസ്. ജയരാജിനു നിർബന്ധമാണ്. ക്ലാസ് മുറിയിലെ ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതല്ല വിദ്യാഭ്യാസമെന്നാണ് അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട്.

സഹജീവിസ്നേഹം, സാമൂഹിക പ്രതിബദ്ധത, കാർഷികസംസ്കാരം എല്ലാം കോർത്തിണക്കിയ പഠനരീതിയിലെ അംഗീകാരമാണ് യുപി വിഭാഗം സംസ്ഥാന അധ്യാപക അവാർഡ് നേടിയ പഴകുളം കെവിയു‌പി സ്കൂൾ ഹിന്ദി അധ്യാപകനായ കെ.എസ്. ജയരാജിന്‍റേത്.

കോവിഡ് കാലഘട്ടത്തിൽ അഞ്ചാം ക്ലാസിലെ കുട്ടികളെ ഹിന്ദി ചിത്രകഥയിലൂടെ വളർത്തുമൃഗങ്ങളുടെയും കാട്ടുമൃഗങ്ങളുടെയും പേരുകൾ മറക്കാതെ പഠിപ്പിക്കാനായി ഓഗ് മെന്‍റഡ് റിയാലിറ്റി സാങ്കേതികവിദ്യയിലൂടെ നടത്തിയ പഠന രീതിയാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ഏറെ ജനസമ്മതി നേടിയ ഈ ക്ലാസ് ഓൺലൈൻ പഠനകാലത്ത് വിക്‌ടേഴ്സ് ചാനലിലൂടെ തുടർച്ചയായി രണ്ട് വർഷവും സംപ്രേഷണം ചെയ്തു.

കോവിഡ് കാലഘട്ടത്തിൽ കോവിഡ് പോസിറ്റീവായ രോഗികളുടെ ഭീതി അകറ്റാനും അവർക്ക് ആശ്വാസം പകരാനും വീഡിയോ കോളിലൂടെ കുട്ടികളെയും അധ്യാപകരെയും ഉൾപ്പെടുത്തി നടത്തിയ കോൺഫറൻസ് കോളിംഗും ജീവകാരുണ്യ പ്രവർത്തനങ്ങളുമൊക്കെ ശ്രദ്ധേയങ്ങളായി.

പള്ളിക്കൽ കൃഷിഭവന്‍റെ സഹകരണത്തോടെ പച്ചക്കറിത്തൈകൾ ശേഖരിച്ച് കുട്ടികളുടെ വീടുകളിൽ ജൈവ പച്ചക്കറി കൃഷിക്കും പള്ളിക്കൽ പഞ്ചായത്തിലെ 23 വാർഡുകളിൽനിന്നു തെരഞ്ഞെടുത്ത 230 വീട്ടമ്മമാരെക്കൊണ്ട് ജൈവ പച്ചക്കറി കൃഷിക്കും തുടക്കം കുറിച്ചു. സ്കൂളിലെ 40 സെന്‍റ് സ്ഥലത്ത് കപ്പ, ചേന, ചേമ്പ്, വാഴ, വഴുതന, പച്ചമുളക് എന്നിവ കൃഷി ചെയ്തു. കുട്ടികളെയും പിടിഎയെയും ഉൾപ്പെടുത്തി പൂക്കൃഷിയും ജനസമ്മതി നേടിത്തന്നു.

എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി തുക സമാഹരിച്ചു നൽകി. കൂടാതെ ഒരു വർഷം മുഴുവൻ വിദ്യാർഥികളും അധ്യാപകരും അവരുടെ ലഘു സമ്പാദ്യം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയതും ജയരാജിന്‍റെ അധ്യാപന ജീവിതത്തിന്‍റെ ഭാഗം.

കുട്ടികള്‍ക്കൊപ്പം ഫിലിപ്പ് ജോര്‍ജ്


പത്തനംതിട്ട: സംസ്ഥാന തലത്തില്‍ പ്രൈമറി വിഭാഗം അധ്യാപക അവാര്‍ഡിന് തെങ്ങുംകാവ് ജിഎല്‍പിഎസിലെ പ്രധാനാധ്യാപകന്‍ ഫിലിപ്പ് ജോര്‍ജ് അര്‍ഹനായി. കുട്ടികള്‍ക്ക് ഒപ്പംനിന്ന് അവരെ പഠിക്കാനും പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനും ശ്രമിക്കുന്നുവെന്നതാണ് ഈ അധ്യാപകന്‍റെ പ്രത്യേകത. പ്രൈമറി അധ്യാപനത്തിലായാലും എസ്പിസി പ്രവര്‍ത്തന മേഖലയിലായാലും ഇതു പ്രകടം.

സംസ്ഥാന തലത്തിലെ പ്രൈമറി വിഭാഗത്തില്‍ 28 നോമിനേഷനുകളില്‍നിന്ന് അഞ്ചു പേരില്‍ ഒരാളായാണ് ഫിലിപ്പ് ജോര്‍ജിനെ തെരഞ്ഞെടുത്തത്. പത്തുവര്‍ഷത്തോളം എയ്ഡഡ് സ്‌കൂളില്‍ സേവനം ചെയ്തശേഷമാണ് 2006ല്‍ മാതൃവിദ്യാലയമായ കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തുന്നത്.

ജില്ലയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ വിദ്യാലയത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പിലാക്കിയതും ഇപ്പോള്‍ പ്രധാനാധ്യാപകനായി ജോലി ചെയ്യുന്ന തെങ്ങുംകാവ് ഗവ. എല്‍പി സ്‌കൂളിലും ചെയ്ത സേവനങ്ങളുമാണ് അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്. ഇദ്ദേഹം ഹെഡ്മാസ്റ്ററായി സ്ഥാനമേല്‍ക്കുമ്പോള്‍ അടച്ചുപൂട്ടലിന്‍റെ വക്കിലായിരുന്നു തെങ്ങുംകാവ് എല്‍പി സ്‌കൂള്‍. ഇന്ന് ആ സ്ഥിതി മാറി. കുട്ടികളും അധ്യാപകരും ഏറെ പ്രതീക്ഷയിലുമാണ്.

കലഞ്ഞൂര്‍ സ്‌കൂളില്‍ അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കിയ ഭവന പദ്ധതികള്‍, വിദ്യാര്‍ഥികളില്‍ കാര്‍ഷിക ആഭിമുഖ്യം വളര്‍ത്തുവാനായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലും ശ്രദ്ധേയനായി. പശു, ആട് വിതരണവും ഇതോടൊപ്പം നടത്തി.

2015ല്‍ ഭിന്നശേഷി വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി നിര്‍മിച്ച "സമക്ഷം' ഷോര്‍ട്ട് ഫിലിമും എസ്പിസി പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ലഹരിവിരുദ്ധ സന്ദേശം നല്‍കുന്ന "പോരാളി' ഷോര്‍ട്ട് ഫിലിമും ശ്രദ്ധേയമായിരുന്നു. കോവിഡ് കാലത്ത് സാമൂഹ്യസുരക്ഷ പാലിച്ച് വിദ്യാര്‍ഥികളുടെ ഭവനത്തിലെത്തി ക്ലാസ് എടുത്തിരുന്നു. എസ്പിസിയുടെ ചിരി പദ്ധതിയുടെ കൗണ്‍സിലറായും പ്രവര്‍ത്തിച്ചു വരുന്നു. 2022ലെ ഗുരുശ്രേഷ്ഠ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മുന്‍ അധ്യാപകനായ കെ.വി. ജോര്‍ജാണ് പിതാവ്. ഭാര്യ: റബലില്‍ സെബാസ്റ്റ്യന്‍. മക്കള്‍: ഹന്ന, ഹെലന, ജൂഡ്.