തിരുവല്ലയിൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നു
Thursday, September 5, 2024 2:57 AM IST
തിരുവല്ല: നാട്ടിൽ ഇറങ്ങി ഭീതി പടർത്തിയ കാട്ടുപന്നികളെ തിരുവല്ല നഗരസഭയുടെ നേതൃത്വത്തിൽ വെടിവച്ച് കൊന്നു. മുത്തൂർ ക്രൈസ്റ്റ് സ്കൂളിനു സമീപത്തെ ചുറ്റുമതിലുള്ള ആളൊഴിഞ്ഞ പുരയിടത്തിലേക്ക് സമീപവാസികൾ ഓടിച്ചു കയറ്റിയ അഞ്ച് കാട്ടുപന്നികളെയാണ് കഴിഞ്ഞദിവസം വൈകുന്നേരം വെടിവച്ചത്.

നഗരസഭയിലെ 39 -ാം വാർഡിൽ ഉൾപ്പെടുന്ന മുത്തൂരിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ രണ്ടു ദിവസമായി ജനവാസ മേഖലകളിൽ ഇറങ്ങിയ കാട്ടുപന്നിക്കൂട്ടം ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ക്രൈസ്റ്റ് സ്കൂളിന് സമീപത്തെ പുരയിടത്തിൽ കാണപ്പെട്ട കാട്ടുപന്നിക്കൂട്ടത്തെ സമീപവാസികൾ ചേർന്ന് ചുറ്റുമതിലുള്ള പുരയിടത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.

തുടർന്ന് വനംവകുപ്പിന്‍റെ അനുമതിയുള്ള ഷൂട്ടറന്മാരായ ജോസ് പ്രകാശ് മല്ലപ്പള്ളി, സിനീത് കരുണാകരൻ പാലാ, ജോസഫ് മാത്യു പാലാ എന്നിവരെത്തി ഇവയെ വെടിവച്ച് കൊല്ലുകയായിരുന്നു.


നഗരസഭാ ചെയർപേഴ്സൺ അനു ജോർജ്, വൈസ് ചെയർമാൻ ജിജി വട്ടശേരിൽ, നഗരസഭ കൗൺസിലർമാരായ ഇന്ദു ചന്ദ്രൻ, ഷിനു ഈപ്പൻ, ശ്രീനിവാസ് പുറയാറ്റ്, വിജയൻ തലവന, ഹെൽത്ത് ഇൻസ്പെക്ടർ വി. പി. ബിജു, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ നിയാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഇവയെ പിന്നീടു നഗരസഭ മുൻകൈയെടുത്ത് സംസ്കരിച്ചു.

വനമേഖലയിൽ നിന്നും അന്പതിലധികം കിലോമീറ്റർ അകലെയാണ് തിരുവല്ല നഗരപ്രദേശം. നഗരത്തിലെ പല മേഖലകളിലും കാട്ടുപന്നികൾ ജനജീവിതത്തിനു ഭീഷണിയായി മാറിയിരിക്കുകയാണ്. അപ്പർകുട്ടനാട്ടിലെ പെരിങ്ങര വരെ കാട്ടുപന്നികൾ എത്തിയിട്ടുണ്ട്. കൃഷികൾ നശിപ്പിക്കു മാത്രമല്ല, വഴിയാത്രക്കാർക്ക് ഇവ ഭീഷണിയായും മാറിയിരിക്കുകയാണ്.