വി.ജി. വിനോദ് കുമാർ ജില്ലാ പോലീസ് മേധാവിയായി ഇന്നു ചുമതലയേൽക്കും
Wednesday, September 4, 2024 2:53 AM IST
പത്തനംതിട്ട: ജില്ലാ പോലീസ് മേധാവിയായി വി.ജി. വിനോദ് കുമാര്‍ ഇന്നു ചുമതലയേല്‍ക്കും. പി.വി. അൻവർ എംഎൽ യുമായി നടത്തിയ ഫോൺ സംഭാഷണം ചോർന്ന് വിവാദത്തിൽപ്പെട്ട സുജിത്ത് ദാസിനെ സ്ഥലം മാറ്റിയതിനെത്തുടർന്നാണ് വിനോദ് കുമാറിന്‍റെ നിയമനം.

വിജിലന്‍സ് തിരുവനന്തപുരം സ്‌പെഷ്ല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് -1 എസ്പി സ്ഥാനം വഹിച്ചുവരവേയാണ് ജില്ലാ പോലീസ് മേധാവിയായി വിനോദ് കുമാറിനു സ്ഥലംമാറ്റം ലഭിച്ചത്.
1995-ല്‍ സബ് ഇന്‍സ്‌പെക്ടറായിട്ടാണ് വിനോദ് കുമാര്‍ പോലീസിന്‍റെ ഭാഗമായത്. 2021ല്‍ ഐപിഎസ് ലഭിച്ചു.


2010ല്‍ തിരുവല്ല ഡിവൈഎസ്പി ആയിരുന്നപ്പോള്‍ നടപ്പാക്കിയ ജനമൈത്രി സുരക്ഷാ പദ്ധതി ശ്രദ്ധിക്കപ്പെട്ടിരുന്നു. പാലായില്‍ ഡിവൈഎസ്പി ആയിരുന്നപ്പോള്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ഹോട്ട്‌ലൈന്‍ ഏര്‍പ്പെടുത്തിയിരുന്നു.

നിരവധി ക്രിമിനല്‍ കേസുകളില്‍ ഇദ്ദേഹത്തിന്‍റെ അന്വേഷണ മികവ് തെളിയിക്കപ്പെട്ടിട്ടുണ്ട്. കോട്ടയം പാമ്പാടി സ്വദേശിയാണ്. ഭാര്യ: ബി.എസ്. പ്രമീള. മക്കൾ: വി. അക്ഷയ് കൃഷ്ണന്‍, ആര്യന്‍ വി. നായര്‍.