കോന്നിയിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കും
Thursday, September 5, 2024 2:57 AM IST
പട്ടയം ലഭ്യമാകാനുള്ളത് 1970.041 ഹെക്ടർ ഭൂമിക്ക്

പത്തനംതിട്ട: കോന്നി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മന്ത്രി കെ. രാജന്‍റെ അധ്യക്ഷതയിൽ റവന്യൂ, വനം ഉദ്യോഗസ്ഥരുടെ ഉന്നതല യോഗം ചേർന്നു തീരുമാനമെടുത്തു.

കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ അഭ്യർഥന പ്രകാരമാണ് യോഗം ചേർന്നത്. ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടർ ഭൂമിയുടെ പട്ടയപ്രശ്നത്തിനാണ് പരിഹാരമാകുന്നത്.

ചിറ്റാർ, സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിൽ തത്വത്തിൽ വനാനുമതി ലഭ്യമായ ഭൂമിയിലെ തുടർനടപടികൾ വേഗം പൂർത്തീകരിക്കുന്നതിനും നിശ്ചയിച്ചു. അരുവാപ്പുലം, കലഞ്ഞൂർ, കോന്നി പഞ്ചായത്തുകളിൽ അവശേഷിക്കുന്ന പട്ടയങ്ങൾ തയാറാക്കുന്നതിനായി ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണനെ ലാൻഡ് റവന്യൂ കമ്മീഷൻ എ. ഗീത ചുമതലപ്പെടുത്തി.

മൈലപ്ര, മലയാലപ്പുഴ, വള്ളിക്കോട്, പ്രമാടം,ഏനാദിമംഗലം പഞ്ചായത്തുകളുടെ അവശേഷിക്കുന്ന പട്ടയങ്ങൾ തയാറാക്കുന്നതിനും ജില്ലാ കളക്ടർക്ക് നിർദേ ശം നൽകി. രണ്ടുദിവസത്തിനകം ജില്ലാതല യോഗം ചേരുന്നതിനും ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനും ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.


പതിറ്റാണ്ടുകൾ നീളുന്ന കുരുക്ക്

കോന്നി മണ്ഡലത്തിലെ മലയോര പട്ടയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1920 നും 1945 നും ഇടയിലുള്ള കാലഘട്ടത്തിൽ പത്തനംതിട്ട ജില്ലയിലെ ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂർ തുടങ്ങിയ കോന്നി താലൂക്കിലെ മലയോര മേഖലകളിൽ ധാരാളം കർഷകർ വനഭൂമി കൈവശപ്പെടുത്തി കൃഷിചെയ്തു വരികയാണ്.

മൂന്ന് തലമുറകളായി ഈ ഭൂമിയിൽ കാർഷിക വൃത്തിയിൽ ഏർപ്പെടുന്നവർക്ക് ഏകദേശം ഒമ്പത് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഭൂമിയുടെ കൈവശാവകാശവും പട്ടയവും ലഭിച്ചിട്ടില്ല. കേന്ദ്ര അനുമതി ലഭിക്കാത്തതാണ് പട്ടയം നൽകുന്നതിനു തടസമായത്.

മന്ത്രി കെ. രാജന്‍റെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ ചേർന്ന യോഗത്തിൽ കെ. യു. ജനീഷ് കുമാർ എംഎൽഎ, ലാൻഡ് റവന്യൂ കമ്മീഷണർ എ. ഗീത, ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ, കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പി.വി. സാമുവേൽ,

ഫോറസ്റ്റ് കൺസർവേഷൻ ആക്ട് നോഡൽ ഓഫീസർ സഞ്ജയൻ കുമാർ, കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി, അസിസ്റ്റന്‍റ് ലാൻഡ് റവന്യൂ കമ്മീഷണർ അനു, റവന്യൂ - വനം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.