അത്തപ്പൂക്കളം ഒരുക്കാൻ കല്ലൂപ്പാറയുടെ സ്വന്തം ബന്ദിപ്പൂക്കൾ
Wednesday, September 4, 2024 3:10 AM IST
കല്ലൂപ്പാറ: അത്തപ്പൂക്കളം ഒരുക്കാൻ കല്ലൂപ്പാറയിലും സ്വന്തം പൂക്കൾ. ഓണക്കാല പൂക്കളുടെ ലഭ്യതയിൽ സ്വയംപര്യാപ്തത നേടാനുള്ള ആദ്യ ചുവടുവയ്പ് കല്ലൂപ്പാറയിലും വിജയമായി.
കല്ലൂപ്പാറ പഞ്ചായത്തും കൃഷിഭവനും ആറു കുടുംബശ്രീ യൂണിറ്റുകളും ചേർന്നാണ് ബന്ദി കൃഷി ചെയ്തത്. അത്തം വിപണി ലക്ഷ്യമിട്ടുള്ള കൃഷി പ്രതീക്ഷയ്ക്കൊപ്പം മൊട്ടിട്ടു വിരിഞ്ഞു.

മഞ്ഞയും ചുവപ്പും നിറത്തിലുള്ള പൂക്കൾ അത്തപ്പൂക്കളക്കാരുടെ കാൽപ്പെരുമാറ്റത്തിന് കാതോർത്തു നിൽക്കുന്നു. ആവശ്യക്കാരെ വരവേൽക്കാൻ കൃഷിഭവനും തയാറെടുത്തു കഴിഞ്ഞു.

ജൂലൈ പകുതിയോടെ കൃഷിഭവനിലൂടെയാണ് ആറു കുടുംബശ്രീ യൂണിറ്റുകൾക്ക് ബന്ദിത്തൈകൾ വിതരണം ചെയ്തത്. അഞ്ഞൂറു മുതൽ ആയിരം തൈകൾ വരെയാണ് നൽകിയത്. തൈകൾക്കൊപ്പം ആവശ്യമായ വളംകിറ്റും വിതരണം ചെയ്തു.


കൃഷി ഓഫീസർ എ. പ്രവീണയുടെ നേതൃത്വത്തിലുള്ള കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകാൻ ഒപ്പം നിന്നതോടെ വനിത കർഷക കൂട്ടായ്മയ്ക്കും ആവേശമായി. തണ്ടുചീയൽപോലെയുള്ള ചെറിയ രോഗബാധ ഒഴിച്ചാൽ കാര്യമായ കീടബാധയൊന്നും ഉണ്ടായില്ല.

വിപണി ലഭിച്ചാൽ അടുത്തവർഷം കൂടുതൽ കുടുംബശ്രീ യൂണിറ്റുകൾ കൃഷിയിലേക്ക് ഇറങ്ങാൻ താത്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു.