ദുഃഖങ്ങൾ മറന്ന് വയനാട് ടീമും മത്സരിക്കാനെത്തി
Thursday, September 5, 2024 2:57 AM IST
കോഴഞ്ചേരി: സംസ്ഥാന അധ്യാപക വിദ്യാർഥി കലോത്സവത്തിൽ പങ്കെടുക്കാൻ വയനാട് ജില്ലാ ടീമും എത്തി. ഇന്നലെ കോഴഞ്ചേരിയിൽ നടന്ന സംസ്ഥാന ടിടിഐ, പിപിടിടിഐ കലോത്സവത്തിലാണ് വയനാട് ജില്ല പ്രാതിനിധ്യം ഉറപ്പിച്ചത്.

വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കെല്ലാം ഏറെ ദിവസങ്ങൾ അവധിയായിരുന്നു. ദുരന്തമുഖത്തെ വിദ്യാലയങ്ങൾ കഴിഞ്ഞ ദിവസമാണ് തുറന്നത്. ദുരന്തം നേരിട്ടനുഭവിച്ചില്ലെങ്കിലും നിരവധി സഹപാഠികൾ ഇതിന്‍റെ ഭാഗമായതായി കുട്ടികൾ പറയുന്നു.

അധ്യാപക പരിശീന കേന്ദ്രത്തിലെ പഠിതാക്കളായതിനാൽ ജില്ലയിലെ ഇതര സ്കൂളുകളുടെ പ്രവർത്തനം തങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്നും ഇവർ പറയുന്നു. ദിവസങ്ങളോളം പ്രത്യേക മാനസികാവസ്ഥ ആയിരുന്നു വയനാട്ടിൽ അനുഭവപ്പെട്ടത്. ഇപ്പോഴും കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.പല പ്രദേശങ്ങളും പൂർവ സ്ഥിതിയിൽ എത്താൻ കൂടുതൽ കാലം വേണ്ടിവരുമെന്നും അവർ പറയുന്നു.


13 കുട്ടികൾ അടങ്ങുന്ന ടീമാണ് അധ്യാപകരോടൊപ്പം കോഴഞ്ചേരിയിൽ എത്തിയത്. മാർ ബസേലിയോസ് ടിടിഐ സുൽത്താൻ ബത്തേരിയിൽ നിന്നുള്ളവരാണ് അധ്യാപ വിദ്യാർഥികൾ.ഇവർക്കൊപ്ം ജില്ലയിൽ നിന്നുള്ള അധ്യാപകരുമുണ്ട്. പദ്യം ചൊല്ലൽ, പ്രസംഗം, മോണോ ആക്ട്, ലളിതഗാനം, മാപ്പിളപ്പാട്ട് , സംഘഗാനം എന്നിവയിലും ഇവർ പങ്കെടുക്കുന്നുണ്ട്.

സംഘഗാനം എ ഗ്രേഡ് , മാപ്പിളപ്പാട്ട് എ ഗ്രേഡ് , പ്രസംഗം എ ഗ്രേഡ്, ലളിതഗാനം ബി ഗ്രേഡ്,സംഘഗാനം എ ഗ്രേഡ് എന്നിങ്ങനെ സമ്മാനവും ലഭിച്ചിട്ടുണ്ട്.