പോക്സോ കേസിൽ 40 വർഷം കഠിനതടവും പിഴയും
Saturday, July 20, 2024 2:41 AM IST
പത്തനംതിട്ട: പതിനൊന്നു വയസു വീതം പ്രായമുള്ള രണ്ട് ആൺകുട്ടികൾക്കുനേരെ ഒരേ ദിവസം ലൈംഗികാതിക്രമം കാട്ടിയതിന് തിരുവനന്തപുരം നെയ്യാറ്റിൻകര, മണലൂർ, പുതുവീട്ടു മേലേ പുത്തൻ വീട്ടിൽ മാധവൻ മകൻ ചന്ദ്രനെ (64) പത്തനംതിട്ട പോക്സോ അതിവേഗ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസ് ശിക്ഷിച്ചു. രണ്ടു കേസുകളിലായി 40 വർഷം കഠിന തടവിനും മൂന്നര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാൽ അധിക കഠിന തടവും ശിക്ഷ വിധിച്ചു.

പ്രതി മലയാലപ്പുഴ മുക്കുഴിയിൽ ഇന്ദ്രൻസ് എന്ന പേരിൽ നടത്തിവന്നിരുന്ന ബാർബർ ഷോപ്പിൽ വച്ചാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. 2023 ൽ സ്കൂൾ അവധിക്കാലത്ത് കടയിലെത്തിയ കുട്ടികളെ ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയനാക്കിയെന്നാണ് കേസ്.

പ്രോസിക്യൂഷനു വേണ്ടി ജയ്സൺ മാത്യൂസ് ഹാജരായി. മലയാലപ്പുഴ എസ്ഐ ആയിരുന്ന കെ.എസ്. വിജയനാണ് കേസ് അന്വേഷി ച്ചത്. കേസ് നടപടികൾ പ്രോസിക്യൂഷൻ എയ്ഡായ ഹസീന ഏകോപിപ്പിച്ചു.

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

തിരുവല്ല: സാമൂഹിക മാധ്യമമായ സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.കോട്ടയം ഉദയനാപുരം വൈക്കംപ്രയാർ ദിലീപ് ഭവനിൽ അമൽ കൃഷ്ണ (19) യെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ ഫെബ്രുവരിയിൽ സ്നാപ്പ്ചാറ്റ് വഴി പെൺകുട്ടിയെ പരിചയപ്പെട്ട പ്രതി, കുട്ടി പഠിക്കുന്ന സ്കൂളിലും മറ്റും നേരിൽ കാണുകയും മാർച്ച് 23ന് ഉച്ചയ്ക്ക് വീട്ടിൽ അതിക്രമിച്ചു കയറി കുട്ടിയുടെ മുറിയിൽ ബലമായി പീഡനത്തിന് വിധേയയാക്കി.

പിന്നീട് അമലിന്‍റെ കോട്ടയത്തെ വീട്ടിലെത്തിച്ചും പീഡിപ്പിച്ചു. സംഭവത്തെപ്പറ്റി പത്തനംതിട്ട ശിശുക്ഷേമസമിതിയിൽനിന്ന് ലഭിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പോലീസ് ഇൻസ്‌പെക്ടറുടെ നിർദേശാനുസരണം എസ്ഐ സതീഷ് കുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്.

തുടർന്ന്, പോലീസ് ഇൻസ്‌പെക്ടർ കെ. അജിത്കുമാർ അന്വേഷണം ഏറ്റെടുത്തു, പ്രാഥമിക നടപടികൾ കൈക്കൊണ്ടു. കുട്ടിയുടെ മൊഴി തിരുവല്ല ജുഡീഷൽ ഫസ്റ്റ്ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി. അമലിനെ അയാളുടെ വീടിന്‍റെ സമീപത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.