ജിഐ പൈപ്പുകൾ മോഷ്ടിച്ചയാൾ അറസ്റ്റിൽ
Saturday, July 20, 2024 2:41 AM IST
പത്തനംതിട്ട: പന്തൽപണിക്കായി വീടിന്‍റെ മുൻവശം ഷെഡിൽ സൂക്ഷിച്ചിരുന്ന അമ്പതോളം ജിഐ പൈപ്പുകൾ മോഷ്ടിച്ചയാളെ അടൂർ പോലീസ് പിടികൂടി. ഏഴംകുളം തൊടുവക്കാട് പാറച്ചരുവിൽ നിയാസാണ് (39) അറസ്റ്റിലായത്.

ഏഴംകുളം നെടുമൺ കക്കാട്ടുകുഴിയിൽ ഷാജഹാന്‍റെ വീടിന്‍റെ മുൻവശം പന്തൽപണിക്കുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഷെഡിൽനിന്നാണ് ഇവ ഇന്നലെ പുലർച്ചെ 4.30 ഓടെ പ്രതി മോഷ്ടിച്ചത്. 15000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇയാൾ അടൂർ പോലീസ് സ്റ്റേഷനിൽ 2009ലും 2010 ലും രജിസ്റ്റർ ചെയ്ത ദേഹോപദ്രവ കേസുകളിൽ പ്രതിയാണ്.

ഷാജഹാന്‍റെ മൊഴിപ്രകാരം അടൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ എ.പി. അനീഷാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് എസ്ഐ കെ.എസ്. ധന്യയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ നിയാസിനെ പറക്കോട് അറുകാലിക്കൽ നിന്ന് അറസ്റ്റ് ചെയ്തു.


വിരലടയാളവിദഗ്ധർ, ഫോട്ടോഗ്രാഫർ തുടങ്ങിയവരടങ്ങിയ ശാസ്ത്രീയ അന്വേഷണസംഘം സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. സംശയകരമായ സാഹചര്യത്തിൽ ഓട്ടോറിക്ഷയുമായിട്ടാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഓട്ടോറിക്ഷയിൽ പ്ലാസ്റ്റിക് ചാക്കിൽ സൂക്ഷിച്ച നിലയിൽ14 പൈപ്പുകൾ പോലീസ് കണ്ടെടുത്തു.