ചിറ്റാറിലെ ഉപതെരഞ്ഞെടുപ്പ് ഭരണസമിതിക്ക് നിർണായകം
Saturday, July 20, 2024 2:41 AM IST
പത്തനംതിട്ട: ചിറ്റാർ പഞ്ചായത്ത് രണ്ടാം വാർഡ് (പന്ന്യാർ) ഉപതെരഞ്ഞെടുപ്പിലെ വിജയം ഭരണസമിതിക്കു നിർണായകമാകുന്നു. പഞ്ചായത്ത് ഭരണം ആർക്കുറപ്പിക്കാമെന്നതു സംബന്ധിച്ച അന്തിമവിധിയെഴുത്തായി തെരഞ്ഞെടുപ്പ് മാറുകയാണ്. കഴിഞ്ഞതവണ നേടിയ ഒരംഗത്തിന്‍റെ അധിക പിൻബലം കൂറുമാറ്റത്തിലൂടെ നഷ്ടമായ കോൺഗ്രസിന് പിന്നീട് ഭരണത്തിലെത്താൻ മൂന്നുവർഷം കാത്തിരിക്കേണ്ടിവന്നു.

ഭാഗ്യം തുണച്ചതുകൊണ്ടു മാത്രം പ്രസിഡന്‍റു സ്ഥാനം കൈപ്പിടിയിലൊതുങ്ങിയിട്ടുണ്ടെങ്കിലും ഭരണം ഉറപ്പിച്ചുനിർത്തണമെങ്കിൽ ഉപതെരഞ്ഞെടുപ്പു ഫലം കോൺഗ്രസിനു കൂടിയേ തീരൂ. ജോർജ് ജേക്കബ് (എൽഡിഎഫ്), ജോളി (യുഡിഎഫ്), കെ.പി. പ്രസന്നകുമാർ (ബിജെപി ), ജോർജുകുട്ടി (സ്വതന്ത്രൻ) എന്നിവരാണ് മത്സര രംഗത്തുള്ളത്.

കോൺഗ്രസും ബിജെപിയും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമ്പോൾ സിപിഎം സ്വതന്ത്രനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. എൽഡിഎഫ് സ്വതന്ത്രൻ ജോർജ് ജേക്കബിന് മറ്റൊരു സ്വതന്ത്രനായ ജോർജുകുട്ടിയുടെ സ്ഥാനാർഥിത്വം ഭീഷണിയാണ്.

വർഷങ്ങളായി സിപിഎം ജയിച്ചുവന്ന വാർഡിൽ കഴിഞ്ഞ തവണ കോൺഗ്രസിലെ സജി കുളത്തുങ്കൽ മൂന്നു വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സിപിഎം നേതാവ് എം.എസ്. രാജേന്ദ്രനെയാണ് സജി പരാജയപ്പെടുത്തിയത്. ഇത്തവണ സ്വതന്ത്രനെ രംഗത്തിറക്കിയതിൽ പാർട്ടിക്കുള്ളിലെ അതൃപ്തിയാണ് മറ്റൊരു സ്വതന്ത്രൻ കൂടി മത്സരിക്കാൻ കാരണമായതെന്ന് പറയുന്നു.

സിപിഎമ്മിന്‍റെ പ്രാദേശിക നേതൃത്വത്തിന്‍റെ എതിർപ്പ് വകവയ്ക്കാതെയാണ് പാർട്ടിയുടെ സീറ്റ് ഇഷ്ടദാനം നടത്തിയതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. എന്നാൽ, പഞ്ചായത്ത് ഭരണം നിർണയിക്കുന്ന തെരഞ്ഞെടുപ്പ് ആയതിനാൽ ചില വിട്ടുവീഴ്ചകൾ വേണമെന്നാണ് മറുപക്ഷത്തിന്‍റെ നിലപാട്.


മാത്രമല്ല സജിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസുകാർ എൽഡിഎഫിനൊപ്പം ചേർന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പ്രയോജനം ചെയ്തുവെന്നും ഇവർ വാദിക്കുന്നു. സിപിഎം വാർഡ് കമ്മിറ്റി നിർദ്ദേശിച്ച വ്യക്തിയെ അവസാന നിമിഷമാണ് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു കൂടി പങ്കെടുത്ത യോഗത്തിൽ ഒഴിവാക്കിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ

സിപിഎം ഏരിയ കമ്മിറ്റിയംഗം എം.എസ്. രാജേന്ദ്രനും കോൺഗ്രസ് നേതാവ് സജി കുളത്തുങ്കലും തമ്മിൽ മത്സരിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായിരുന്നു. രക്തസാക്ഷി കുടുംബങ്ങളിലെ രണ്ടു പ്രമുഖർ തമ്മിൽ ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പു കൂടിയായി. പിന്നീട് കോൺഗ്രസിലെ തർക്കം മൂലം സജി കുളത്തങ്കൽ എൽഡിഎഫുമായി ചേർന്ന് പഞ്ചായത്ത് പ്രസിഡന്‍റായി. സിപിഎമ്മിലെ ഒരു വിഭാഗത്തിന്‍റെ കടുത്ത എതിർപ്പിനേ അവഗണിച്ചാണ് സജിയെ പിന്തുണയ്ക്കാൻ ‌ ജില്ലാ കമ്മിറ്റി തീരുമാനമെടുത്തത്.

ഹൈക്കോടതി വിധിയെത്തുടർന്ന് ഒരു മാസം മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നിലവിൽ കോൺഗ്രസിനും സിപിഎമ്മിനും അഞ്ചു സീറ്റുകൾ വീതവും ബിജെപിക്ക് രണ്ടു സീറ്റുകളുമാണ് പഞ്ചായത്തിൽ.

കോൺഗ്രസിലെ എ. ബഷീർ നറുക്കെടുപ്പിലൂടെയാണ് കഴിഞ്ഞയിടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുന്നവർ ഭരണം നേടുമെന്നതിനാൽ ഇരുമുന്നണികൾക്കും വിജയം അഭിമാനപ്രശ്നമാണ്. 30നാണ് വോട്ടെടുപ്പ്. 31ന് ഫലപ്രഖ്യാപനം ഉണ്ടാകും.