സാങ്കേതിക പിഴവിൽ കുടുങ്ങി : തിരുവല്ല ഗേറ്റുകളിൽ അതിവേഗ ട്രെയിനും ‘സ്റ്റോപ്പ്'
Saturday, July 20, 2024 2:41 AM IST
തിരുവല്ല: റെയിൽവേ ലെവൽ ക്രോസുകളിലെ കരാർവത്കരണം സുഗമമായ ട്രെയിൻ ഗതാഗതത്തെ ബാധിക്കുമെന്ന ആശങ്കയിൽ ലോക്കോ പൈലറ്റുമാരും സ്റ്റേഷൻ മാസ്റ്റർമാരും. കഴിഞ്ഞ ദിവസങ്ങളിൽ തിരുവല്ലയ്ക്കു സമീപമുള്ള ഗേറ്റുകളിൽ അതിവേഗ തീവണ്ടികൾ ഉൾപ്പെടെ പെട്ടെന്നു നിർത്തേണ്ടി വന്നത് സാങ്കേതിക പിഴവായി കണ്ടെത്തിയിട്ടുണ്ട്.

റെയിൽവേയിലെ സ്ഥിരം ജീവനക്കാർ ചെയ്തുകൊണ്ടിരുന്ന ലെവൽ ക്രോസിംഗ് ജോലികളിലേക്ക് വിമുക്ത ഭടന്മാരെ ഒരു വർഷത്തെ കരാർ നിയമനത്തിലൂടെ സമീപകാലത്താണ് നിയമിച്ചത്.

സാങ്കേതിക വിഷയങ്ങൾ അടിക്കടി ഉണ്ടാകുന്നതിനാൽ കരാർവത്കരണം ശരിയായ നടപടിയല്ലെന്ന അഭിപ്രായമാണ് സ്റ്റേഷൻ മാസ്റ്റർമാർക്കും ലോക്കോ പൈലറ്റുമാർക്കുമുള്ളത്. മതിയായ പരിശീലനം നൽകാതെയാണ് പലരെയും നിയമിച്ചിരിക്കുന്നത്. ഇതുമൂലമുണ്ടാകുന്ന വിഷയങ്ങൾ അപകടങ്ങളിലേക്കു നയിച്ചേക്കാമെന്നും ഇത്തരം സംഭവങ്ങളിൽനിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടുവരുന്നതെന്നും ലോക്കോ പൈലറ്റുമാർ പറയുന്നു.

കരാർ ജീവനക്കാർ എത്തിയതിനു പിന്നാലെ സാങ്കേതിക പിഴവുകൾ ഉണ്ടാകുന്നുവെന്നാണ് ആക്ഷേപം. ഇതോടെ സ്റ്റേഷൻ മാസ്റ്റർമാർക്കും ലോക്കോ പൈലറ്റുമാർക്കും മാനസിക സമ്മർദവുമേറി. ട്രെയിൻ വരുന്ന അറിയിപ്പ് കൊടുത്തശേഷവും ഇവർ ഗേറ്റ് അടച്ചോ എന്ന് സ്റ്റേഷൻ മാസ്റ്റർമാർ വീണ്ടും ഉറപ്പാക്കേണ്ടതുണ്ട്. ജോലിഭാരവും ജോലി സമ്മർദ്ദവും അലട്ടുന്ന സ്റ്റേഷൻ മാസ്റ്റർമാരെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടാണ്.

ട്രെയിൻ നീക്കത്തെക്കുറിച്ച് യാതൊരു ബോധ്യവും ഇല്ലാത്തതിനാൽ ഇരുവശത്തേക്കുമുള്ള ട്രെയിൻ ഗതാഗതത്തിന് ഗേറ്റ് അടക്കുകയും ഒരു വശത്തേക്കുള്ള ട്രെയിൻ പോയിക്കഴിയുമ്പോൾ ഗേറ്റ് തുറക്കുന്നതിനുള്ള പ്ലഞ്ചർ അമർത്തുകയും ചെയ്യുകവഴി എതിർ വശത്തേക്കുള്ള ട്രെയിനിന്‍റെ ലോക്കോ പൈലറ്റിനുള്ള സിഗ്നൽ ചുവപ്പിലേക്ക് (അപകടം) മാറുകയും തന്മൂലം എമർജൻസി ബ്രേക്ക് പിടിക്കേണ്ടി വരികയും ചെയ്യുന്നു.


എമർജൻസി ബ്രേക്ക് ചെയ്താൽ കുറഞ്ഞത് 400 മീറ്ററിലേ ട്രെയിൻ നിൽക്കൂവെന്നതിനാൽ ഇത് തങ്ങളുടെയും ട്രെയിൽ യാത്രക്കാരുടെയും ജീവനെത്തന്നെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് ലോക്കോ പൈലറ്റുമാർ പറയുന്നത്.

കഴിഞ്ഞ ദിവസം കോട്ടയം പാതയിൽ തിരുവല്ല സ്റ്റേഷനടുത്തുള്ള തുകലശേരി ഗേറ്റിൽ വന്ദേ ഭാരത് എക്പ്രസ് ഇത്തരത്തിൽ നിർത്തേണ്ടി വന്നു. അടുത്തടുത്ത ദിവസങ്ങളിൽ കേരള, വിവേക് എക്സ്പ്രസ് എന്നിവ അടക്മുള്ള ട്രെയിനുകൾ ഇത്തരത്തിൽ ഇവിടെ നിർത്തേണ്ടി വന്നിരുന്നു. ലോക്കോ പൈലറ്റുമാരുടെ സമയോചിതമായ ഇടപെടൽ കൊണ്ടു മാത്രമാണ് വൻ അപകടം ഒഴിവായത്.കരാർ ജീവനക്കാർക്കെതിരേ ജോലി സംബന്ധമായ അച്ചടക്ക നടപടികൾ ഒന്നും തന്നെ എടുക്കാൻ റെയിൽവേയ്ക്കു കഴിയുകയുമില്ല.

സുരക്ഷ മുൻനിർത്തി ഗേറ്റുകളിലെ കരാർവത്കരണം അവസാനിപ്പിക്കണമെന്നും ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ യുവാക്കൾ തൊഴിലില്ലാതെ അലയുമ്പോൾ ഇത്തരം പോസ്റ്റുകളിലേക്ക് സ്ഥിര നിയമനം നടത്താൻ റെയിൽവേ തയാറാകണമെന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജേഷ് ആവശ്യപ്പെട്ടു.