വെള്ളക്കെട്ടിൽ കുടുങ്ങി ഒരു ജീവൻകൂടി പൊലിഞ്ഞു
Saturday, July 20, 2024 2:41 AM IST
ചെറിയ മഴയിലും വെള്ളക്കെട്ട്; അപ്പർകുട്ടനാടിന് തീരാദുരിതം

തിരുവല്ല: ചെറിയ ഒരു മഴ പെയ്താൽ പോലും അപ്പർകുട്ടനാട്ടിലെ പെരിങ്ങര, നെടുന്പ്രം പഞ്ചായത്തുകളിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് പ്രദേശവാസികൾക്ക് ദുരിതമായി മാറുന്നു. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഇനിയും മാറിയിട്ടില്ല. വെള്ളക്കെട്ട് കാരണം റോഡുകളിലെ ഗതാഗതം നിലച്ചതോടെ ദുരിതമേറി. രണ്ടുദിവസമായി മഴ ശക്തമല്ലെങ്കിലും റോഡിലെ വെള്ളക്കെട്ട് ഒഴിയുന്നതുമില്ല.

വ്യാഴാഴ്ച രാത്രി പ്രദേശവാസിയായ ഒരാൾ ചികിത്സ കിട്ടാതെ മരിച്ചതോടെ ആളുകളുടെ ആശങ്കയുമേറി. രണ്ട് ദിവസം മഴപെയ്താൽ വെള്ളത്താൽ ചുറ്റപ്പെട്ട് പെരിങ്ങര പഞ്ചായത്തിലെ പതിമൂന്നാം വാർഡ് പ്രദേശങ്ങൾ ഒറ്റപ്പെടുകയാണ്. ഗണപതിപുരം നിവാസിയായ ആര്യഭവനിൽ പ്രസന്നകുമാറാണ് ( 69 ) യഥാസമയം ചികിത്സ ലഭിക്കാതെ വ്യാഴാഴ്ച രാത്രി മരണപ്പെട്ടത്.

കാവുംഭാഗം - ചാത്തങ്കരി റോഡിലെ ഗണപതിപുരം ജംഗ്ഷനിൽ നിന്നും നെടുംമ്പ്രം പഞ്ചായത്തിലെ വൈക്കത്തില്ലത്തേക്ക് പോകുന്ന പ്രധാന റോഡിൽ ഗണപതിപുരം പാലം മുതൽ ഉള്ള 500 മീറ്ററോളം വരുന്ന വെള്ളക്കെട്ടാണ് പ്രസന്നകുമാറിനെ യഥാസമയം ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെവന്നതിനു കാരണം.

വ്യാഴാഴ്ച രാത്രി പത്തരയോടെ നെഞ്ചുവേദന അനുഭവപ്പെട്ട പ്രസന്നകുമാറിനെ സമീപവാസികളായ നാലുപേർ ചേർന്ന് മൂന്നടിയിലേറെയുള്ള വെള്ളക്കെട്ടിലൂടെ ഗണപതിപുരം ജംഗ്ഷനിലെത്തിച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ശക്തമായ മഴ പെയ്താൽ പെരിങ്ങര തോട്ടിൽനിന്നും ഗണപതിപുരം ഭാഗത്തേക്ക് വെള്ളം കയറുന്ന അവസ്ഥയാണ് ഉള്ളത്. വൈക്കത്തില്ലം ഭാഗത്തേക്കുള്ള റോഡിൽ കുണ്ടേച്ചിറ ഭാഗത്തും ഏതാണ്ട് 300 മീറ്ററോളം ഭാഗത്തും ഗണപതിപുരത്തിനു സമാനമായ തരത്തിലുള്ള വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.

റോഡിൽ വെള്ളം കയറുന്നതോടെ പ്രദേശവാസികളുടെ യാത്രാമാർഗങ്ങൾ എല്ലാം തന്നെ അടയും. സ്ത്രീകളും വയോധികരും കുട്ടികളും ഉൾപ്പെടെയുള്ളവർ ഏറെ യാത്രാദുരിതമാണ് ഇത് മൂലം അനുഭവിക്കുന്നത്.

മഴ പെയ്യുന്നതോടെ റോഡിൽ ഉണ്ടാവുന്ന വെള്ളക്കെട്ടു മൂലം കുട്ടികൾക്കു സ്കൂളിൽ പോകാൻ സാധിക്കാത്ത സാഹചര്യവും ഉണ്ട്. വർഷങ്ങളായി ഇവിടെ പതിവാവുന്ന വെള്ളക്കെട്ട് കാരണം നിരവധിയാളുകൾക്ക് യഥാസമയം ചികിത്സ ലഭിക്കാതെ വന്നിട്ടുണ്ട്.

പലരും പാതിവഴിയിൽ മരിക്കുകയും ചെയ്തു. റോഡിൽ വെള്ളക്കെട്ട് പതിവാകുന്നഭാഗങ്ങൾ മണ്ണിട്ടുയർത്തി തങ്ങളെ ദുരിതക്കയത്തിൽനിന്നും കരകയറ്റണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.