എൽപിഎസ്ടി പരീക്ഷ ഇന്ന്; ക്ലസ്റ്ററുകളിൽ ഹാജർ കുറയും
Saturday, July 20, 2024 2:41 AM IST
പത്തനംതിട്ട: പിഎസ്‌സിയുടെ എൽപിഎസ്ടി പരീക്ഷ ഇന്ന്. പ്രൈമറി സ്കൂളുകളിൽ താത്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകർ ഭൂരിഭാഗവും സർക്കാർ സർവീസിൽ ജോലി പ്രതീക്ഷിച്ച് ഇന്നു നടക്കുന്ന എൽപിഎസ്ടി പരീക്ഷ എഴുതുന്നുണ്ട്.

ഇതു കാരണം ഇന്നു നടക്കുന്ന ക്ലസ്റ്റർ പരിശീലനത്തിൽ ഇവരാരും ഉണ്ടാകില്ല. എൽപിഎസ്ടി പരീക്ഷ കാരണം ക്ലസ്റ്റർ മാറ്റണമെന്ന ആവശ്യം ഉണ്ടായെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവുമധികം താത്കാലിക അധ്യാപകർ എൽപിഎസ്ടി പരീക്ഷയിൽ പങ്കെടുക്കുന്നത്. ക്ലസ്റ്ററിൽനിന്നു വിട്ടുനിൽക്കാൻ പാടില്ലെന്നാണ് അധ്യാപകർക്കുള്ള നിർദേശം.

ക്ലസ്റ്റർ തീയതി മാറ്റിയത് കെഎസ്ടിഎ സമരം കാരണം

നേരത്തേ 27നു നിശ്ചയിച്ച ക്ലസ്റ്ററാണ് ഇന്നത്തേക്കു മാറ്റിയത്. 27നു കെഎസ്ടിഎ നേതൃത്വത്തിൽ അധ്യാപകരുടെ മാർച്ചും ധർണയും തീരുമാനിച്ചിരിക്കുകയാണ്. അന്ന് അധ്യയന ദിനമാണെങ്കിലും സമരത്തിൽ മാറ്റമില്ലെന്ന നിലപാടിലാണ് കെഎസ്ടിഎ. സമരം മാറ്റിവയ്ക്കാൻ സമ്മർദമുണ്ടായെങ്കിലും സംഘടനാ നേതാക്കൾ പരിഗണിച്ചില്ല. ഇതു കാരണമാണ് പിഎസ് സി പരീക്ഷ ഉണ്ടെങ്കിലും ക്ലസ്റ്റർ ഇന്നത്തേക്കു മാറ്റിയത്.

220 പ്രവൃത്തിദിനം വേണമെന്നതിന്‍റെ അടിസ്ഥാനത്തിലാണ് 25 ശനിയാഴ്ചകൾ ഉൾപ്പെടുത്തി വിദ്യാഭ്യാസ കലണ്ടർ തയാറാക്കിയത്. അതിൽ ആറുദിവസം ക്ലസ്റ്റർ പരിശീലനമെന്നു നിശ്ചയിച്ചത്. ഇതനുസരിച്ച് 27നാണ് ഈ മാസത്തെ പരിശീലനം നടക്കേണ്ടിയിരുന്നത്.


കെഎസ്ടിഎ സമ്മർദം കാരണം ഇത് ഇന്നത്തേക്കു മാറ്റുകയായിരുന്നു. പരിശീലനത്തീയതിയിലെ മാറ്റം സ്കൂളുകളിൽ അറിയിപ്പായി നൽകിയിരുന്നു. ഇന്ന് പ്രവൃത്തിദിനമായി നേരത്തേ നിശ്ചയിച്ചിട്ടുള്ളതിനാൽ സ്കൂളുകൾക്ക് അവധി നൽകേണ്ടി വരും.

പ്രൈമറി ക്ലാസുകൾക്കുള്ള ഇളവ് ഉത്തരവായില്ല

പ്രൈമറി ക്ലാസുകൾക്ക് 200 പ്രവൃത്തിദിനം മതിയെന്ന് ക്യുഐപിയിൽ അടക്കം തീരുമാനമെടുത്തിട്ട് ഒരുമാസമായെങ്കിലും ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. ഇതുകാരണം ശനിയാഴ്ച പ്രവൃത്തിദിനങ്ങൾ പ്രൈമറി വിഭാഗക്കാർക്കും തുടരുകയാണ്.

വിദ്യാഭ്യാസ കലണ്ടർ പരിഷ്കരണവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ കെഎസ്ടിഎ അടക്കം ഉന്നയിച്ച് സമരരംഗത്തെത്തിയിരുന്നു. സ്കൂളുകളിലെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളെ അടക്കം സാരമായി ബാധിക്കുന്ന തരത്തിലാണ് ശനിയാഴ്ചകളും അധ്യയനദിനമാക്കിക്കൊണ്ടുള്ള തിരുമാനം വന്നത്.

ഇതിനെതിരേ പ്രത്യക്ഷ സമരപരിപാടികൾ അധ്യാപക സംഘടനകൾ നടത്തുകയുംചെയ്തു. ജൂണിലെ ക്ലസ്റ്റർ പരിശീലനം പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎ ബഹിഷ്കരിച്ചു ധർണ നടത്തിയിരുന്നു.