മുത്തൂർ പടപ്പാട് ക്ഷേത്രത്തിൽ വൻ മോഷണം
Friday, July 19, 2024 2:46 AM IST
തിരുവല്ല: കിഴക്കൻ മുത്തൂർ പടപ്പാട് ശ്രീദേവി ക്ഷേത്രത്തിൽ വൻ മോഷണം. ശ്രീകോവിലും ഓഫീസ് മുറിയും അടക്കം കുത്തിത്തുറന്ന മോഷ്ടാക്കൾ 50ലധികം ഓട്ടുവിളക്കുകളും തൂക്കുവിളക്കുകളും കലശ കുടങ്ങളും പിത്തള പറയും അടക്കം അഞ്ചുലക്ഷത്തിലധികം രൂപയുടെ സാധന സാമഗ്രികൾ കവർന്നു.

വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെ മേൽശാന്തി ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണിത്. തിരുവല്ല പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു.

ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകൾ പ്രവർത്തനരഹിതമാണ്. 50 കിലോയോളം തൂക്കം വരുന്ന കുത്തുവിളക്കും തൂക്കുവിളക്കുകളും ക്ഷേത്രത്തിൽ നിന്നും കടത്തിയതിന്‍റെ പശ്ചാത്തലത്തിൽ ഒന്നിലധികം പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്‍റെ നിഗമനം. സാധനസാമഗ്രികൾ കൊണ്ടുപോകുവാൻ പെട്ടി ഓട്ടോറിക്ഷ പോലെയുള്ള വാഹനം ഉപയോഗിച്ചിട്ടുണ്ടാകാമെന്നും കരുതുന്നു.


കഴിഞ്ഞ രണ്ടു വർഷത്തിനിടെ അഞ്ച് തവണ ക്ഷേത്രത്തിൽ മോഷണം നടന്നതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രത്തിൽ വാച്ചറെ നിയോഗിക്കുവാൻ ദേവസ്വം ബോർഡ് അധികൃതർ തയാറാകണമെന്ന് ഭക്തജനങ്ങളുടെ ഭാഗത്തുനിന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് അന്വേഷണം ശക്തമാക്കുമെന്ന് തിരുവല്ല എസ്എച്ച്ഒ ബി. കെ. സുനിൽ കൃഷ്ണൻ പറഞ്ഞു.