കെടുതികൾ ഒഴിയാതെ പടിഞ്ഞാറൻ മേഖല; മഴക്കാല മുന്നൊരുക്കങ്ങൾ പ്രഹസനം
Friday, July 19, 2024 2:46 AM IST
തിരുവല്ല: ചെറിയ മഴ പെയ്താലും ദുരിതത്തിലാകുകയാണ് പടിഞ്ഞാറൻ മേഖല. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കാലവർഷം ശക്തമായിട്ടില്ലെങ്കിലും പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറൻ മേഖല അടിക്കടിയുള്ള വെള്ളപ്പൊക്ക ഭീഷണിയിലാണ്.

തിരുവല്ല നഗരസഭ പ്രദേശങ്ങളിലും പെരിങ്ങര, നെടുന്പ്രം പഞ്ചായത്ത് പ്രദേശങ്ങളിലുമാണു ദുരിതം ഏറെയുള്ളത്. തോട്ടപ്പുഴശേരി, ഇരവിപേരൂർ, പുറമറ്റം പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളും പ്രളയഭീഷണി നേരിടുന്നുണ്ട്. മഴയെത്തുടർന്ന് നദികളിൽ ജലനിരപ്പ് അല്പമെങ്കിലും ഉ‍യർന്നാൽ വെള്ളം കയറുന്ന പ്രദേശങ്ങളായി ഇവ മാറിയിട്ടുണ്ട്.

വെള്ളപ്പൊക്കം ഒഴിവാക്കുന്നതിലേക്കുള്ള പദ്ധതികൾ പലതും പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കുന്നതിലെ വീഴ്ചയാണ് പ്രധാന കാരണം. കഴിഞ്ഞ ദിവസങ്ങളിൽ പത്തനംതിട്ട ജില്ലയിൽ മഴ പൊതുവെ ശക്തമല്ലായിരുന്നിട്ടും നാലു ക്യാന്പുകൾ തുറന്ന് ആളുകളെ മാറ്റിപാർപ്പിക്കേണ്ടിവന്നു. മഴക്കാലത്തിനു മുന്പായി ജലം ഒഴുക്ക് സുഗമമാക്കാനുള്ള പ്രവർത്തനങ്ങൾ പ്രഹസനമായി മാറിയതോടെയാണ് അടിക്കടിയുള്ള പ്രളയക്കെടുതികൾ നാടിനു നേരിടേണ്ടിവരുന്നത്.

കൈത്തോടുകളും മറ്റും ശുചീകരിക്കാത്തതിനാൽ വെള്ളക്കെട്ട് പതിവായി. നദികളിൽനിന്നു മണൽപ്പുറ്റുകൾ നീക്കംചെയ്തു ജലമൊഴുക്ക് സുഗമമാക്കാനും ആഴം വർധിപ്പിക്കാനും നടപടി ഉണ്ടായതുമില്ല.

സ്കൂളുകളിൽ അധ്യയനം താളം തെറ്റുന്നു

മണിമലയാറ്റിൽ ജലനിരപ്പ് ഉയരുന്പോൾ തന്നെ കോളനികളിൽ വെള്ളം കയറുന്നതുമൂലം തിരുമൂലപുരത്തെ സ്കൂളുകൾക്ക് അവധി നൽകേണ്ട സ്ഥിതിയാണ്. കോളനികളിലുള്ളവരെ മാറ്റിപാർപ്പിക്കുന്നത് സ്കൂളുകളിലേക്കാണ്. ഇതോടെ ദുരിതാശ്വാസ ക്യാമ്പുകളായി മാറുന്ന സ്കൂളുകളിൽ ദിവസങ്ങളോളം അധ്യയനം മുടങ്ങുന്നു.

ഹയർ സെക്കൻഡറി വിദ്യാലയങ്ങളടക്കമാണ് ദുരിതാശ്വാസ ക്യാന്പുകൾക്കായി വിട്ടു നൽകേണ്ടിവരുന്നത്. ഉയർന്ന നിലയിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് തടർച്ചയായി അവധി നൽകുന്നതുമൂലം പത്ത്, 12 ക്ലാസുകളിലെ കുട്ടികളുടെ പാഠഭാഗങ്ങൾ പൂർത്തീകരിക്കാനാണ് കാലതാമസമുണ്ടാകുന്നത്. ഇക്കൊല്ലം അധ്യയന ദിനം ആരംഭിച്ചതിനുശേഷം നിരവധി ദിവസങ്ങൾ പ്രളയത്തെതുടർന്ന് സ്കൂളിനു നഷ്ടപ്പെട്ടു.


സമാനമായ സാഹചര്യം വെണ്ണിക്കുളത്തും ഉണ്ടാകുന്നുണ്ട്. മണിമലയാറിന്‍റെ തീരത്തുള്ള ചില കുടുംബങ്ങളെ മാറ്റിപാർപ്പിക്കുന്നതുമൂലമാണ് സ്കൂളിന് അവധി നൽകേണ്ടിവരുന്നത്. പടിഞ്ഞാറൻ മേഖലയിലെ ചില സ്കൂളുകൾ വെള്ളപ്പൊക്ക കെടുതികളുടെ പേരിലും അടച്ചിടേണ്ടിവരുന്നു.

വരാൽത്തോടിന്‍റെ ഷട്ടർ പ്രവർത്തനരഹിതം, തിരുമൂലപുരം കോളനി മുങ്ങും

തിരുവല്ല നഗരസഭയിലെ പതിനെട്ടാം വാർഡിൽ തിരുമൂലപുരത്ത് മണിമലയാറിലെ കൈവഴിയായ വരാൽ തോട്ടിൽ ആരംഭ സ്ഥലത്തെ ഷട്ടർ പ്രവർത്തന രഹിതമായതോടെ ജനം ദുരിതത്തിലാണ്. തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കം തിരുമൂലപുരം പ്രദേശത്തെ തന്നെ ബാധിച്ചു തുടങ്ങി. ചെറിയ മഴ പെയ്താൽ പോലും നഗരസഭയിലെ 17, 18 വാർഡുകളിലെ താഴ്ന്ന സ്ഥലങ്ങളും നിരവധി കോളനികളിലും വെള്ളം കയറുന്നതുമൂലം ജനങ്ങൾ ഏറെ ദുരിതമനുഭവിക്കുകയാണ്.

തിരുമൂലപുരം - കറ്റോട് റോഡിൽ വരാൽ പാലത്തിനു സമീപം നിലവിൽ ഷട്ടർ ഉണ്ടെങ്കിലും കാലപ്പഴക്കം മൂലം കേടുപാട് സംഭവിക്കുകയും ഇതിന്‍റെ പ്രയോജനം ലഭ്യമല്ലാതാകുകയും ചെയ്തതോടെ മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നാലുടൻ തന്നെ തോടിന് സമീപമുള്ള അടുമ്പട, മംഗലശേരി, ഞവനാകുഴി , പുളിക്കത്തറ, പള്ളി കോളനി എന്നിവിടങ്ങളിലും വെള്ളം കയറുക പതിവാണ്.

ഈ കോളനികൾ കേന്ദ്രീകരിച്ച് നൂറു കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. വെള്ളം കയറുന്നതോടെ ഇവരുടെ ജീവിതം ഏറെ ദുഃസഹമായി മാറുകയും ചെയ്യുന്നു. പഴയ കാലത്ത് 20 മീറ്റർ വീതിയും ആഴവും ഉണ്ടായിരുന്ന വരാൽ തോട് കോട്ടത്തോട്, മുല്ലേലി എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി മണിപ്പുഴയിൽ എത്തി വീണ്ടും മണിമലയാറ്റിൽ ചേരുകയായിരുന്നു.

പിന്നീട് തോടിന്‍റെ ഇരുകരകളും സ്വകാര്യ വ്യക്തികൾ കൈയേറിയതോടെ തോട്ടിൽ കൂടിയുള്ള വെള്ളത്തിന്‍റെ ഒഴുക്ക് തടസപ്പെടുകയും ചെയ്തു. ഇതോടെ മണിമലയാറ്റിലെ വെള്ളം തോട്ടിൽ എത്തി താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം കയറുകയാണ്. തോടിന്‍റെ ആരംഭ സ്ഥലത്ത് പുതിയ ഷട്ടർ സ്ഥാപിച്ച് വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.