ബംഗളൂരു ഇന്‍റർ സ്റ്റേറ്റ് ഗരുഡ ബസിന് തകരാർ; യാത്രക്കാർ പെരുവഴിയിൽ
Thursday, July 18, 2024 2:50 AM IST
പത്തനംതിട്ട: കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയിൽനിന്നു ബംഗളൂരുവിലേക്കുള്ള ഇന്‍റർസ്റ്റേറ്റ് ഗരുഡ എസി ബസ് തകരാർ മൂലം വഴിയിൽ കിടന്നു. യാത്രക്കാർ ദുരിതത്തിലായി.
പത്തനംതിട്ട ഡിപ്പോയിൽ നിന്നു വൈകുന്നേരം 5.30 ന് പുറപ്പെടുന്ന ബസ് പിറ്റേന്നു പുലർച്ച് 6.30ന് ബംഗളൂരുവിൽ എത്തിച്ചേരും.

ചൊവ്വാഴ്ച ബസിന്‍റെ തകരാറു കാരണം രാത്രി ഏഴിനാണ് പുറപ്പെട്ടത്. യാത്രക്കാരുമായി പുറപ്പെട്ട ബസ് വാര്യാപുരത്ത് കമ്പനി വർക്‌‌ഷോപ്പിൽ കയറ്റി എസി തകരാർ പരിഹരിച്ച ശേഷം രാത്രി 8.15നാണ് പുറപ്പെട്ടത്. യാത്രക്കാർക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം തൃശൂർ വടക്കാഞ്ചേരി ഭാഗത്താണ് അധികൃതർ ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ബസ് പുറപ്പെട്ടപ്പോൾത്തന്നെ നാലു മണിക്കൂർ വൈകിയതിനാൽ ഭക്ഷണ സമയവും വൈകി. പിറ്റേന്നു പുലർച്ചെ 11.30നാണ് ബസ് ബംഗളൂരുവിലെത്തിയത്.


അന്നേദിവസം ജോലിയിൽ

കയറേണ്ടവരും വിദ്യാർഥികളും ബസിൽ ഉണ്ടായിരുന്നു. ബസ് വൈകിയതോടെ ഇവർക്ക് ഒരുദിവസം നഷ്ടമായി. അടിയന്തര ആവശ്യങ്ങൾക്കായി എത്തിയവരും ബുദ്ധിമുട്ടിലായി.

ബംഗളൂരുവിൽനിന്നു വൈകുന്നേരം പുറപ്പെടുന്ന ബസ് പിറ്റേന്നു രാവിലെ പത്തനംതിട്ടയിലെത്തുന്നുണ്ട്. എന്നാൽ ബസിന്‍റെ പണികൾ കൃത്യമായി നടത്തി സമയത്തിന് സർവീസ് നടത്താ ൻ ജീവനക്കാർ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം.

പത്തനംതിട്ട ഡിപ്പോയിൽ നിന്നു ബംഗളൂരുവിനുള്ള ഏക ഇന്‍റർസ്റ്റേറ്റ് ഗരുഡ എസി ബസാണിത്. എല്ലാദിവസവും നിറയെ യാത്രക്കാരുമായാണ് ബസ് യാത്ര പോകുന്നത്. വിവിധ പ്രദേശങ്ങളിൽനിന്നു പത്തനംതിട്ടയിലെത്തി ബസിൽ കയറുന്നവരുമുണ്ട്.