നിയന്ത്രണമില്ലാതെ പകർച്ചവ്യാധികൾ
Thursday, July 18, 2024 2:50 AM IST
പത്തനംതിട്ട: ജില്ലയിൽ പകർച്ച വ്യാധികൾ പിടിവിട്ട് മുന്നേറുന്പോഴും കണക്കുകൾ പുറത്തുവിടാതെ ആരോഗ്യവകുപ്പ്. അടിക്കടി ജാഗ്രതാ നിർദേശം നൽകുമെങ്കിലും എവിടെയൊക്കെ ഏതെല്ലാം രോഗങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്നു മാത്രം പുറത്തുപറയാൻ ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് അവകാശമില്ല.

രോഗനിരക്ക് കൂടുകയാണോ കുറയുകയാണോ എന്നു പോലും പറയാൻ പാടില്ലെന്നാണ് ആരോഗ്യ വകുപ്പ് ഉന്നതരുടെ നിർദേശം. പകർച്ച വ്യാധികൾ നിയന്ത്രണ വിധേയമായിട്ടില്ലെന്ന തോന്നൽ പൊതുജനങ്ങളിൽ ഉണ്ടാകാൻ പാടില്ലെന്നാണ് നിർദേശം.

ഡെങ്കിപ്പനിക്കു പിന്നാലെ എച്ച്1 എൻ1 ജാഗ്രതാ നിർദേശവും ഇന്നലെ നൽകി. ജില്ലയിൽ എച്ച്1 എൻ1 റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രമാടത്തുണ്ടായ ഒരു മരണം എച്ച്1 എൻ1 മൂലമാണെന്നു സംശയിച്ചിരുന്നുവെങ്കിലും നെഗറ്റീവ് ആയതിനുശേഷം മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെന്നാണ് മെഡിക്കൽ റിപ്പോർട്ട്.

ഡെങ്കിയും വൈറൽപ്പനിയും വിടാതെ പിടികൂടുന്നുണ്ട്. ഇതിനൊപ്പം എലിപ്പനിയും ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഡെങ്കി, എലിപ്പനി മരണങ്ങൾ സംബന്ധിച്ച വിവരങ്ങളും പുറത്തു നൽകുന്നില്ല. ഡെങ്കി കൂടുതലായി ബാധിച്ച പ്രദേശങ്ങളെയും വാർഡുകളെയും ഹോട്ട്സ്പോട്ട് പട്ടികയിൽ പെടുത്തുകയാണ് ഇപ്പോൾ ചെയ്തുവരുന്നത്. എന്നാൽ ഏതെല്ലാം മേഖലകളിൽ എത്ര രോഗബാധിതർ ഉണ്ടെന്നു വ്യക്തമാകാത്തതിനാൽ ആ മേഖലകളിൽ ജാഗ്രതക്കുറവുണ്ടാകുന്നുണ്ട്.



എച്ച്1 എന്‍1 പടരുന്നത് വായുവിലൂടെ

ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ എച്ച്1 എന്‍1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ നിസാരമായികാണാതെ ഉടന്‍ അടുത്തുള്ളആരോഗ്യ കേന്ദ്രത്തില്‍ പോയി ചികിത്സതേടണമെന്ന് ഡിഎംഒ ഡോ.എല്‍.അനിതകുമാരി നിർദേശിച്ചു.

വായുവിലൂടെ പകരുന്ന വൈറല്‍ പനിയാണ് എച്ച് വണ്‍ എന്‍ വണ്‍ പനി, ജലദോഷം, ചുമ, ശ്വാസതടസം എന്നിവയാണ് സാധാരണ കാണുന്ന രോഗലക്ഷണങ്ങള്‍. ഈലക്ഷണങ്ങള്‍ പ്രത്യേകിച്ച് ഗര്‍ഭിണികള്‍, ചെറിയകുട്ടികള്‍, പ്രായമായവര്‍, മറ്റേതെങ്കിലുംരോഗങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരില്‍ കണ്ടാല്‍ കൂടുല്‍ ശ്രദ്ധ ചെലുത്തേണ്ടി വരും. പലപ്പോഴും ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ നിസാരമായി തള്ളിക്കളയുകയും ചികിത്സ വൈകുകയും ചെയ്യുന്നതു കൊണ്ടാണ് അപകടാവസ്ഥയില്‍ എത്തുന്നതും മരണം വരെ സംഭവിക്കാമെന്നും ഡിഎംഒ പറഞ്ഞു.

ജില്ലയിലെ എല്ലാസര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും സൗജന്യ ചികിത്സയും ഒസള്‍ട്ടാമിവിര്‍ എന്ന മരുന്നും ലഭ്യമാണ്. രോഗബാധിതര്‍ പോഷകഗുണമുള്ള പാനീയങ്ങളും ആഹാരങ്ങളും കഴിക്കുവാനും പൂര്‍ണവിശ്രമമെടുക്കാനും ശ്രദ്ധിക്കണം. പൊതുഇടങ്ങളില്‍ മാസ്‌ക് ഉപയോഗിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ, മൂക്ക് എന്നിവ തൂവാല കൊണ്ട് മറയ്ക്കുവാനും ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.