എൽഡിഎഫ് മുന്നോട്ടുവച്ച വിഷയങ്ങൾ ജനം തള്ളിയില്ല: എം.വി. ഗോവിന്ദൻ
Thursday, July 18, 2024 2:50 AM IST
പത്തനംതിട്ട: പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വൻ പരാജയം ഏറ്റുവാങ്ങിയെങ്കിലും എൽഡിഎഫ് ഉയർത്തിയ വിഷയങ്ങളെ കേരളത്തിലെ 80 ശതമാനവും പിന്തുണച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കെഎസ്കെടിയു ജില്ലാ സമ്മേളനം കോന്നിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ 80 ശതമാനം ജനങ്ങളും ബിജെപിയെ പുറത്താക്കുകയെന്ന ലക്ഷ്യത്തിനുവേണ്ടി നിലകൊള്ളുകയായിരുന്നു. ഇതിനായി ഇന്ത്യ മുന്നണിയെ പിന്തുണച്ച് കോൺഗ്രസിന് വോട്ടു ചെയ്യുകയായിരുന്നെന്ന് ഗോവിന്ദൻ പറഞ്ഞു.

19 സ്ഥലങ്ങളിൽ തോറ്റെങ്കിലും എൽഡിഎഫിന്‍റെ വോട്ടിംഗ് ശതമാനം വർധിച്ചു. തൃശൂരിൽ യുഡിഎഫിന്‍റെ വോട്ടുകൾ ബിജെപിക്ക് പോയതാണ് അവർക്ക് ഒരു സീറ്റ് നേടാൻ കാരണമായത്.
മൊത്തത്തിൽ എൽഡിഎഫിനു ലഭിക്കേണ്ട വോട്ടുകളിൽ ചോർച്ച ഉണ്ടായിട്ടുണ്ട്. ഈഴവ വിഭാഗങ്ങളുടെ നല്ലൊരു ശതമാനം വോട്ടുകളും ബിഡിജെഎസ് മുഖേന ബിജെപിക്ക് ലഭിച്ചു. ഇതുപാർട്ടി ഗൗരവമായി കാണുകയും എസ്എൻഡിപി വിഭാഗത്തെ കാവിക്കൊടിക്കീഴിൽ കെട്ടാനുള്ള ശ്രമത്തിനെതിരേ ശക്തമായ പ്രചാരണവും ഇടപെടലുകളും നടത്തുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.


എസ്എൻഡിപിയെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്കു കൊണ്ടുപോകാനാണ് വെള്ളാപ്പള്ളി നടേശൻ ശ്രമിക്കുന്നത്. അദ്ദേഹത്തിന്‍റെ ഭാര്യ ആലപ്പുഴയിൽ പരസ്യമായി ബിജെപിക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്തു. തെറ്റുകൾ തിരുത്തി ശക്തമായി മുന്നോട്ടു പോകുമെന്നും വരുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ജില്ലാ പ്രസിഡന്‍റ് പി.എസ്. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ.ചന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, കെ.യു. ജനീഷ് കുമാർ എംഎൽഎ, ഒ.എസ്. അംബിക എംഎൽഎ, എൻ. രതീന്ദ്രൻ, പി.എൻ. വിജയൻ, പി.എ. ഏബ്രഹാം, റ്റി.ഡി. ബൈജു, പി.ആർ. പ്രസാദ്, എം.എസ്. രാജേന്ദ്രൻ, തങ്കമണി നാണപ്പൻ, ഷീല വിജയൻ, സ്വാഗതസംഘം ചെയർമാൻ ശ്യാംലാൽ, രക്ഷാധികാരി പി.ജെ. അജയകുമാർ, കൺവീനർ വർഗീസ് ബേബി എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സി. രാധാകൃഷണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.