ജില്ലയിൽ കാലവർഷം ശക്തം; ആറ് ദുരിതാശ്വാസ ക്യാന്പ് തുറന്നു, തേറ്റമലയിൽ 231 എംഎം മഴ
Wednesday, July 17, 2024 8:02 AM IST
കൽപ്പറ്റ: ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്ന് വയനാട്ടിൽ ആറ് ദുരിതാശ്വാസ ക്യാന്പ് തുറന്നു. നൂൽപ്പുഴ വില്ലേജിലെ ചുണ്ടക്കുനി, ചെട്ട്യാലത്തൂർ, തിരുവണ്ണൂർ, പുത്തൂർ, പാന്പുംകുനി, ചീരാൽ വില്ലേജിലെ വെള്ളച്ചാൽ എന്നിവിടങ്ങളിലാണ് ക്യാന്പ് ആരംഭിച്ചത്.

ആറ് ക്യാന്പിലുമായി 26 കുടുംബങ്ങളിലെ 99 പേരുണ്ട്. ചുണ്ടക്കുനി ക്യാന്പിലേക്ക് പ്രദേശത്തെ ഏഴ് ആദിവാസി കുടുംബത്തെയാണ് മാറ്റിയത്. 10 പുരുഷനും 11 സ്ത്രീയും നാല് കുട്ടിയും അടക്കം 25 പേരാണ് ക്യാന്പിൽ. ചെട്ട്യാലത്തൂർ ക്യാന്പിൽ മൂന്നു കുടുംബത്തിലെ നാല് പുരുഷനും ഏഴ് സ്ത്രീയും ഒരു കുട്ടിയുമടക്കം 12 പേരാണുള്ളത്. തിരുവണ്ണൂർ ക്യാന്പിൽ രണ്ട് കുടുംബമുണ്ട്. ഒരു പുരുഷനും മൂന്നു സ്ത്രീയും ഒരു കുട്ടിയുമാണ് ക്യാന്പിൽ.

കല്ലിങ്കര യുപി സ്കൂളിലെ ക്യാന്പിൽ എഴ് പട്ടികവർഗ കുടുംബത്തിലെ എട്ട് പുരുഷനും 12 സ്ത്രീയും 10 കുട്ടിയുമാണുള്ളത്. വെള്ളച്ചാലിൽ വെള്ളം കയറിയതിനെത്തുടർന്നാണ് ഈ കുടുംബങ്ങളെ മാറ്റിയത്. പുത്തൂരിൽ അഞ്ച് പട്ടികവർഗ കുടുംബത്തിലെ 14 പേരെ സമീപത്തെ നന്ദന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിലെ ക്യാന്പിലേക്കാണ് മാറ്റിയത്. ആറ് പുരുഷനും എട്ട് സ്ത്രീയുമാണ് ക്യാന്പിൽ. പാന്പുംകുനി മാർ ബസേലിയോസ് സ്കൂളിലെ ക്യാന്പിൽ ഒരു കുടുംബത്തിലെ മൂന്നു പേരാണുള്ളത്. വെള്ളം കയറിയഒറ്റപ്പെട്ട കുടുംബത്തെ അഗ്നി-രക്ഷാസേനയാണ് കരയിലെത്തിച്ചത്.

ജില്ലയിൽ മൂന്നു ദിവസമായി പരക്കേ മഴ ലഭിക്കുന്നുണ്ട്. തോടുകളും പുഴകളും നിറഞ്ഞൊഴുകയാണ്. നൂൽപ്പുഴ വില്ലേജിലെ കല്ലൂർ പുഴ തിങ്കളാഴ്ച രാത്രി കരകവിഞ്ഞു. പുഴയോരത്തെ പുഴങ്കുനിയിലുള്ള ഏഴ് കുടുംബത്തെ രാത്രിതന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട് വലിയ പുഴയും ചെറിയ പുഴയും കരകവിഞ്ഞാണ് ഒഴുകുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.

ഇന്നലെ രാവിലെ എട്ടരയ്ക്ക് അവസാനിച്ച 24 മണിക്കുറിൽ തേറ്റമലയിൽ 231 എംഎം മഴ ലഭിച്ചു. ബാണാസുര കണ്‍ട്രോൾ ഷാഫ്റ്റ്-226.8, കുഞ്ഞോം-224, വാളാംതോട് മട്ടിലയം-221, സുഗന്ധഗിരി-214.2, മക്കിയാട്-198.4, കുറിച്യമല-194, നിരവിൽപുഴ-194, എളന്പിലേരി-189.4, ലക്കിടി-182.3, കുറിച്യർമല ബെങ്ങാത്തോട്-181, മേപ്പാടി പാലവയൽ-136, വെങ്ങപ്പള്ളി-95, തോൽപ്പെട്ടി-105, തരിയോട്-128, പയ്യന്പള്ളി-71, പെരിക്കല്ലൂർ-25.2, തിരുനെല്ലി-130, ചീരാൽ 92.2, നിരവിൽപുഴ-194, തോമാട്ടുചാൽ-102, ചെന്പ്ര-136 എംഎം എന്നിങ്ങനെ മഴ രേഖപ്പെടുത്തി.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം കരുതൽ നടപടികൾ സ്വീകരിച്ചുവരികയാണ്. പൂക്കോട് എൻ ഊര് പൈതൃക ഗ്രാമത്തിൽ ഇന്നലെ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചില്ല. കരുതൽ നടപടികളുടെ ഭാഗമായി ജില്ലയിൽ ക്വാറി പ്രവർത്തനം, വീട് നിർമാണത്തിനും മറ്റും യന്ത്രസഹായത്തോടെ മണ്ണെടുക്കൽ എന്നിവയ്ക്ക് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ വിലക്ക് ഏർപ്പെടുത്തി. പുഴകളിലും തോടുകളിലും അടിഞ്ഞ എക്കലും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മണ്ണും നീക്കം ചെയ്യുന്നതിനു വിലക്ക് ബാധകമല്ല. മേപ്പാടി 90 കണ്ടി, എടക്കൽ ഗുഹ, അഡ്വഞ്ചർ പാർക്കുകൾ, ട്രക്കിംഗ് കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം താത്കാലികമായി നിരോധിച്ചു. പുഴകളിലും മറ്റു ജലാശയങ്ങളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് നിർദേശിച്ചു.


കാറ്റിലും മഴയിലും മരം വീണ് അങ്ങിങ്ങ് നാശനഷ്ടമുണ്ട്. 12 വീടുകൾ ഭാഗികമായി തകർന്നു. ഇന്നലെ രാവിലെ എട്ടോടെ കാട്ടിക്കുളം പനവല്ലി റോഡിൽ വൈദ്യുത ലൈനിലും റോഡിലും മരം വീണു. ഇതേത്തുടർന്നുണ്ടായ ഗതാഗത തടസം മാനന്തവാടി ഫയർ ആൻഡ് റസ്ക്യൂ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ഐ. ജോസഫ്, മനു അഗസ്റ്റിൻ, പി.കെ. രാജേഷ്, രഘു, വി.സി. ജോർജ്, എൻ.പി. അജീഷ് എന്നിവരുടെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റിയാണ് ഒഴിവാക്കിയത്.

ദേശീയപാതയിൽ വെള്ളം കയറി

സുൽത്താൻബത്തേരി: കനത്ത മഴയെത്തുടർന്ന് താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിൽതാഴ്ന്നപ്രദേശങ്ങളിൽ വെള്ളപ്പൊക്കം. ദേശീയപാത 766ൽ മുത്തങ്ങയ്ക്കും പൊൻകുഴിക്കുമിടയിൽ വെള്ളംകയറി ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

തകരപ്പാടിയിലും പൊൻകുഴിക്കടുത്ത് ആനക്കടവ് ഭാഗത്തുമാണ് വെള്ളം കയറിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് വെളളം റോഡിൽ കയറിത്തുടങ്ങിയത്. നൂൽപ്പുഴ പഞ്ചായത്തിലെ രാംപള്ളി, ചെട്ട്യാലത്തൂർ, വീട്ടിപ്പുര, സുൽത്താൻബത്തേരി ദൊട്ടപ്പൻകുളം, തിരുനെല്ലി, അന്പലവയൽ പഞ്ചായത്തിലെ പെരുന്പാടികുന്ന്, പാടിച്ചിറ വില്ലേജിലെ അറുപതുകവല എന്നിവിടങ്ങളിൽ മരം വീണും മണ്ണിടിഞ്ഞും ആറ് വീട് ഭാഗികമായി തകർന്നു. ആളപായമില്ല.ശക്തമായ മഴയിൽ കല്ലൂർ പുഴയും നൂൽപ്പുഴ പുഴയും കരകവിഞ്ഞു. സമീപത്തെ കൃഷിയിടങ്ങളിൽ വെള്ളം കയറി. മുത്തങ്ങ-ആലത്തൂർ റോഡിൽ വെള്ളം കയറി ആലത്തൂർ, കുഴിമൂല, ചുണ്ടക്കുനി, അത്തിക്കുനി, ചിറമൂല പ്രദേശങ്ങൾ ഒറ്റപ്പെട്ടു.

മൻമഥൻമൂല ഭാഗത്ത് പുഴ കരകവിഞ്ഞതിനെത്തുടർന്നാണ് മുത്തങ്ങ-ആലത്തൂർ റോഡിൽ വെള്ളം കയറിയത്. ചെറിയ വാഹനങ്ങൾ ഏറെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. മഴ ശക്തമായി തുടർന്നാൽ പുഴയിൽനിന്നു കൂടുതൽ വെള്ളം റോഡിലേക്ക് പ്രവഹിക്കാനും ഗതാഗതം പൂർണമായും തടസപ്പെടാനും സാധ്യതയുണ്ട്. മുൻവർഷങ്ങളിൽ വെള്ളം കയറി ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടിരുന്നു.