നേന്ത്രക്കായ വില കുത്തനെ കുറഞ്ഞു: പഴത്തിന്‍റെ വിലയിൽ കുറവില്ല
Wednesday, September 4, 2024 5:57 AM IST
സുൽത്താൻ ബത്തേരി: കാലാവസ്ഥ വ്യതിയാനത്തെതുടർന്ന് വാഴക്കൃഷി വ്യാപകമായി നശിച്ചതോടെ നേന്ത്രക്കായയുടെ വിളവ് കുറഞ്ഞു. ഇതോടെ കഴിഞ്ഞ മാസം വിലയിൽ വൻ വർധനയുണ്ടായെങ്കിലും ഓണ വിപണി ഉണർന്നതോടെ പച്ചക്കായുടെ വില കുത്തനെ കുറഞ്ഞു. കർഷകർ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്ന നേന്ത്രക്കായ്ക്ക് കഴിഞ്ഞ മാസം പകുതിവരെ 40 മുതൽ 50 രൂപ വരെയായിരുന്നു വിലകിട്ടിയിരുന്നത്.

അതേസമയം മാർക്കറ്റുകളിൽ നിന്ന് ഉഭോക്താക്കൾ വാങ്ങുന്ന പഴത്തിന് 70 രൂപ മുതൽ 90 രൂപവരെയായി വില ഉയർന്നു. ഇപ്പോഴാകട്ടെ പച്ചക്കായുടെ വില ക്രമാതീതമായി കുറഞ്ഞ് 25 രൂപയിലെത്തി. ഇതെ വാഴക്കുല കടക്കാർ ഉപഭോക്താക്കൾക്ക് നൽകുന്നത് കിലോയ്ക്ക് 47 രൂപ തോതിലാണ്. ഓണ വിപണി മുന്നിൽ രണ്ട് കൃഷിയിറക്കുകയും കാലാവസ്ഥ വ്യതിയാനത്തെ അതിജീവിച്ച് വിള സംരക്ഷിച്ചുപോന്ന കർഷകർ ഓണവിപണിയിൽ മികച്ച വില പ്രതീക്ഷിച്ചിരിക്കെയാണ് ഇരുട്ടടിയായി വിലകുറഞ്ഞത്.


നേന്ത്രക്കായ്ക്ക് ഏറ്റവുമധികം വില ഉയരേണ്ട സമയമാണ് ഓണസീസണ്‍. പ്രകൃതി ദുരന്തത്തെ തുടർന്ന് ആഘോഷപരിപാടികൾ ഒഴിവാക്കിയതും കർഷകർക്ക് നിരിച്ചടിയായിരുന്നു. നേന്ത്രക്കായ്ക്ക് തറവില കിലോയ്ക്ക് മുപ്പത് രൂപയായി നിശ്ചയിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.