ഹബീബ് സഞ്ചരിക്കുന്നു; പഴമകള്‍ വില്‍ക്കാന്‍
Thursday, September 5, 2024 6:32 AM IST
പ്രശാന്ത്

പേരൂര്‍ക്കട: കാഴ്ച്ചക്കാര്‍ക്ക് കൗതുകവും പഴയതലമുറയ് ക്ക് ഓര്‍മകളും സമ്മാനിച്ച് ഗ്രാമഫോണുകളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വസ്തുക്കളുമായി ഒരു മനുഷ്യന്‍ ദാ ഇങ്ങ് തിരുവനന്തപുരത്തെത്തി. കോട്ടയം പെരുമ്പായികാട് വാഴക്കാലയില്‍ വീട്ടില്‍ വി.എം.ഹബീബാണ് പഴമകളുടെ സഞ്ചരിക്കുന്ന വ്യാപാരി. അങ്ങു കാസര്‍ഗോഡ് മുതല്‍ ഇങ്ങു തിരുവനന്തപുരം വരെ ഒറ്റയ്ക്ക് ബൈക്കില്‍ സഞ്ചരിച്ചാണ് കച്ചവടം. ഓരോ ദിവസവും ഓരോ ജില്ലയില്‍.

കഴിഞ്ഞ ദിവസം തിരുവനന്തപുരം പാളയത്ത് റോഡരികിലെ മരത്തിനു താഴെ കച്ചവടം നടത്തുന്നതിനിടെയാണ് ഹബീബിനെ ജനങ്ങള്‍ ശ്രദ്ധിക്കുന്നത്. ബൈക്കിനു പിന്നില്‍ പ്രത്യേകം ഘടിപ്പിച്ച സ്റ്റാൻഡില്‍ കച്ചവട സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഗ്രാമഫോണ്‍ മാത്രമല്ല, പഴയ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ടെലിഫോണ്‍, ടെലസ്‌കോപ്പ്, ടൈമര്‍, പഴയ വാച്ചുകള്‍, രാശിപ്പലക, ഈസ്റ്റ് ഇന്ത്യ കാലത്തെ ടെലസ്‌കോപ്പ് (ആ റുകിലോമീറ്റര്‍ വരെ കാണാന്‍ സാധിക്കുന്നവ), കറക്കുന്ന പഴയകാല രാജാഫോണ്‍, പഴയ ക്ലോക്ക്, രാജക്കന്മാരുടെ കാലത്തെ കത്തി ഇവയെല്ലാമുണ്ട് കച്ചവട ശേഖരത്തില്‍. ഇവയില്‍ പലതും നൂറുകൊല്ലം വരെ പഴക്കമുള്ളവ.


തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവ ഹബീബിന്‍റെ കൈകളിലെത്തുന്നത്. ഗ്രാമഫോണിനു വില നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ മറ്റുള്ള പുരാതന ഉപകരണങ്ങള്‍ക്ക് മോഹവിലയാണ്.

വീടുകളിലും സ്ഥാപനങ്ങളിലും പഴമയുടെ പ്രൗഢി പ്രദര്‍ശിപ്പിക്കാന്‍ ആവശ്യക്കാര്‍ ഏറെയുണ്ടന്നും ഹബീബ് പറയുന്നു. 30 വര്‍ഷമായി കൗതുക വസ്തുക്കള്‍ കച്ചവടം ചെയ്താണ് ഹബീബ് ഭാര്യയും ഒരു മകനും ഉള്‍പ്പെടുന്ന കുടുംബം പോറ്റുന്നത്.